22 Dec 2012

ഒരു ദൈവപുത്രന്റെ യാത്ര ..

ജയ  ശ്രീരാഗം

കാര്‍മേഘങ്ങളെ തോളിലേറ്റി
വിങ്ങി പൊട്ടി നില്‍ക്കുന്ന ആകാശം
ഒരിറ്റു വെള്ളത്തിന്‍ കനിവിനായി
യാചിക്കുന്ന ഭൂമി ..
ദൈവത്തിന്റെ സ്വന്തം മകനായി
ഒരാള്‍ യാത്രക്ക് ഒരുങ്ങുന്നു ..
സ്വന്തം സുഖങ്ങള്‍ എല്ലാം ത്യജിച്ചു..
പിന്‍ഗാമികളുടെ പിന്‍വിളിക്കായി കാത്തു നില്‍ക്കാതെ
മനസ്സും ശരീരവും പകുത്തു കൊടുത്ത ശക്തിയുടെ
ഇനിയും പറയാത്ത കഥകള്‍ക്ക് കാത്തു നില്‍ക്കാതെ
അമ്മതന്‍ താരാട്ടിന്റെ വിലാപകാവ്യങ്ങള്‍
കേള്‍ക്കാതെ
മണിമുത്തുകളുടെ കണ്ണീര്‍ പുഴകള്‍ കാണാതെ
ഭൂമിയില്‍ നിന്നും പറന്നു പോയ  ദേഹി
ആകാശത്തില്‍ എത്താന്‍ ഇനിയും മണിക്കൂറുകള്‍ മാത്രം !!
മൂടി കെട്ടിയ കാര്‍മേഘം  പൊട്ടി പൊട്ടി കരയുമോ  
അതോ വിരുന്നുകാരന്റെ വരവേല്‍പ്പിനായി 
വഴി നീളെ പനിനീര്‍ തളിക്കുമോ  ..???

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...