22 Dec 2012

ചൂട് (*)

ശ്രീകൃഷ്ണദാസ് മാത്തൂർ



ജീവന്‍റെ ദ്രാവകം കരിനീലമാകാശം
തത്വജ്ഞാനിയുടെ കല്തിളക്കം പൂര്‍ണ്ണചന്ദ്രന്‍

ഒരു കാറ്റ് പൊത്തിവച്ച മണ്‍കൂനയില്‍ 
ഒലിച്ചിറങ്ങും കണ്ണീര്‍ വടുവിന്‍ താഴെ 
ഫാത്തിമക്കാറ്റ്‌ നഖമുനയില്‍ വരയും 
മണ്‍തരിയിലുണ്ടോ, എന്റെ ഭാഗധേയം..?

സ്വയമുരുക്കിയുരുക്കി കുറുകിയൊലിപ്പത് 
ജീവന്റെ ദ്രാവകം, മരുക്കിഴവന്‍ പറയുന്നു,
ഇത്കുടിച്ചാല്‍ അമരനാകുമെന്ന്‍, ശേഷം ഖരം

ഹൃദയം, ഹൃദ്യഭാഷയില്‍ സ്വര്‍ണ്ണം മെനയുമെന്ന്‍ 

മണലില്‍ കാറ്റിന്‍ കൈയ്യെഴുത്തു പോലെ 
കാലില്‍ ചെതുമ്പല്‍, അസ്തമനസൂര്യനെ 
പറിച്ച് ഒട്ടിച്ച കണ്ണുകള്‍, കടലുപേക്ഷിച്ച 

ചിപ്പിയിലെ ജലതരംഗം മിടിപ്പ്‌ -
മരുപ്പക്ഷീ, ലക്ഷണം, ചൂടോ, തണുപ്പോ?

ദിവ്യലക്ഷണങ്ങള്‍ തുടരെ കളിക്കും 
ഇട്ടൂലി-പാത്തൂലി എവിടെ വരെ..?
തിരച്ചു പോം വരെ..?
***
(*) - ദി ആല്‍കെമിസ്റ്റ് വായനക്ക് ശേഷം..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...