ബാഹസാദ്
ഒഴുകുന്ന ഓടയെ നോക്കി
അയാള്‍ നെടു വീര്‍പിട്ടു
പത്തിരിക്കൊടി പരതിയത്
പുത്തനുടുപ്പു പുതച്ചത്
സുഭഗതയോടു സല്ലപിച്ചത്
താരകങ്ങള്‍ താരാട്ടു പാടിയത്
ഇന്നലകളെ ഇമ്പമുള്ളതാക്കി
ഇന്ന് …..,നാലു ചുമരുകളില്‍
നിന്നും ഉന്തി വരുന്ന പേക്കോലങ്ങള്‍
ശോകത തളം കെട്ടിയ,
ഭിത്തികള്‍ സുരക്ഷിതമാക്കിയ
വിരസ ജീവിതമോ..എന്റെ സ്വപ്നം…?
ഇല്ല ….വീണ്ടും ഓടയെ പുണര്‍ന്നു .!