24 Jan 2013

ഹെപ്തനേഷ്യ മുതല്‍ മുംബൈ വരെ

കെ.ആര്‍.നാരായണന്‍ 


ബ്രിട്ടീഷു ഭരണക്കാലത്ത്, ദക്ഷിണേന്ത്യയിലെ കാര്‍വാര്‍ മുതല്‍ ‍ഇന്ത്യന്‍ ഉപഖണ്ടത്തിന്റെ വടക്ക് പടിഞ്ഞാറേ അറ്റത്തു പാക്കിസ്ഥാനിലെ സിന്ധു നദീ തീരം വരെ (ബോംബയിലെ ബ്രിട്ടീഷു ഗവർണ്ണര്‍ക്ക് താഴെ) വിസ്തരിച്ചു കിടന്നിരുന്ന വളരെ വലിയ ഒരു പ്രവിശ്യ ആയിരുന്നു "ബോംബെ പ്രസിഡൻസി". പതിനേഴാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് ഈ വന്‍ പ്രവിശ്യ. ഇന്നത്തെ പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയും, യെമനിലെ ബ്രിട്ടീഷ് പ്രദേശമായ ഏഡനും, ഇന്ത്യയുടെ ഗുജറാത്ത് സംസ്ഥാനം, മഹാരാഷ്ട്ര സംസ്ഥനത്തിന്റെ മുക്കാല്‍ ഭാഗവും, കൊങ്കണ്‍ പ്രദേശവും, ഉത്തര കര്‍ണ്ണാടകവും എല്ലാം ഈ പ്രസിഡന്സിയില്‍ ‍ ഉള്‍പ്പെട്ടിരുന്നു. ഭൂമിശാസ്ത്രപരമായി പോര്‍ട്ടുഗീസുകാരുടെ ഗോവ, ദാമന്‍, ഡ്യൂ തുടങ്ങിയ പ്രദേശങ്ങളും, ഗുജറാത്തിലെ ബറോഡ , സൌരഷ്ട്ര (സൌരാഷ്ട്രാ) ഉപഖണ്ടത്തിന്റെ നൂറില്‍പരം നാട്ട് രാജ്യങ്ങളും, പഴയ കച്ചു സംസ്ഥാനവും മറ്റും ഇതില്‍പ്പെടും ആയിരുന്നെങ്കിലും, പ്രസിടെന്സിയുടെ നേരിട്ടുള്ള ഭരണത്തിന്‍ കീഴില്‍ അല്ലായിരുന്നു.ഈ പ്രസിഡന്സിയുടെ വിസ്തീര്‍ണ്ണം (അതിലെ നാട്ടു രാജ്യങ്ങള്‍ ഉള്‍പ്പടെ) ഉദ്ദേശം രണ്ടു ലക്ഷം ചതുരശ്ര മൈലോളം വരുമായിരുന്നുവത്രേ.

ഇത്ര വലിയ ഒരു ബ്രിട്ടീഷ് പ്രവിശ്യയുടെ തലസ്ഥാന നഗരമായിരുന്ന ഇന്നത്തെ "മുംബൈ"ക്ക് ഒരു വലിയ വിപുലവും പ്രാധാന്യം ഉള്ളതുമായ ഒരു ചരിത്രം ഉണ്ട്.

ഇന്നത്തെ മുംബൈ നഗരം, അറബി ക്കടലിന്റെ തീരത്ത്‌, ഖംബാത്തു ഉള്‍ക്കടലിന്നു തെക്കായി കിടന്നിരുന്ന - ടോളമി (Ptolemy) "ഹെപ്തനെഷിയ (Heptanesia) എന്ന് വിളിച്ചിരുന്ന - ഏഴു ദ്വീപുകളുടെ ഒരു സമൂഹമായിരുന്നു. മുംബൈ ദ്വീപ്, കുലാബ, ചെറിയ കുലാബ അല്ലെങ്ങില്‍ ഒമാണി ദ്വീപു, മാഹിം, മാസഗോന്‍, പരേല്‍, വര്‍ലി തുടങ്ങിയ കൊച്ചു ദ്വീപുകളായിരുന്നു ടോളമിയുടെ 'ഹെപ്തനെഷിയ ദ്വീപ് സമൂഹം". ഇവക്കു അടുത്തു കിടന്നിരുന്ന ട്രോമ്പേ, സാല്സേററു, ഗാരാപുരി (എലിഫന്ടാ) , ബുച്ചര്‍ ദ്വീപ്, ഒയിസ്ട്ടര്‍ റോക്ക്, ഈസ്റ്റ് അയലന്റ്റ് തുടങ്ങിയ ചില കൊച്ചു ദ്വീപുകളും ഹെപ്തനെഷിയ ദ്വീപ സമൂഹവു൦ ആയി കൂടി ചേര്‍ന്നായിരുന്നു ഇപ്പോള്‍ നാം കാണുന്ന മുംബൈ നഗരം ഉണ്ടായത്.

ഇന്ത്യയുടെ ഇന്നത്തെ ഈ മഹാ നഗരത്തിനു പല കാല ഘട്ടത്തിലും പല പേരുകള്‍ ഉണ്ടായിരുന്നു എന്നാണു ചരിത്രക്കാര്‍ പറയുന്നത്. ഇവിടുത്തെ ആദിമ നിവാസികള്‍ ആയിരുന്ന “കോളി” മുക്കുവ സമൂഹത്തിന്റെ കുല ദൈവം ആയിരുന്ന "മുംബാ ദേവി" യുടെ ‘മുംബയും’ അമ്മ എന്നര്‍ത്ഥം വരുന്ന "ആയി" എന്ന പദവും കൂടി ചേര്‍ന്ന "മുംബൈ" എന്നായിരുന്നുവത്രേ ഈ ദ്വീപ് സമൂഹത്തിന്റെ സാക്ഷാല്‍ പേര്. പതിനാറാം നൂറ്റാണ്ടില്‍, ഇന്നത്തെ ബസീന്‍ ("വസായി") ആസ്ഥാനമാക്കി നടന്നിരുന്ന പോര്‍ത്തു ഗീസുകാരുടെ ഭരണ കാലത്ത് അവര്‍ ഇതിനു "നല്ല ഉള്‍ക്കടല്‍ (ഗുഡ് ബേ)" എന്നര്‍ത്ഥം വരുന്ന "ബോം ബഹിയാ" എന്ന പേരാണ് കൊടുത്തത്. കാലക്രമത്തില്‍ ഇത് ബോമയീം, ബോംബയിം എന്നീ പേരുകളിലും അറിയപ്പെട്ടു. (ഇന്നും പോര്‍ത്തുഗീസു കാര്‍ മുംബൈ നഗരത്തെ അറിയുന്നത് ഈ പേരില് തന്നെ ‍ ആണത്രേ!) . പിന്നീട് ഈ പ്രദേശം പോര്‍ത്തു ഗീസു രാജകുമാരിയെ വിവാഹം കഴിച്ച ബ്രിട്ടീഷു രാജകുമാരന്നു സ്ത്രീധനമായി ലഭിച്ച ശേഷം, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കു കിട്ടിയപ്പോള്‍ (1662), അവര്‍ അതിന്റെ പേര് മാറ്റി "ബോംബെ" എന്നാക്കി. അന്നുമുതല്‍ 1995 വരെ ഈ നഗരം "ബോംബെ" എന്ന പേരില്‍ തന്നെ വളര്‍ന്നു വലുതാകയും ഭാരതത്തിന്റെ വാണിജ്യ-വ്യവാസായ കേന്ദ്രമായി തീരുകയും ചെയ്തു.

മുന്നൂറ്റി മുപ്പത്തി മൂന്നു വര്‍ഷങ്ങള്‍ (1662-1995) ഈ പേരില്‍ പിന്നിട്ട ശേഷം, 1995ൽ ബോംബെ നഗരം വീണ്ടും "മുംബൈ" ആയി തീരുകയും ചെയ്തു.




എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...