24 Jan 2013

സോദരി ജ്യോതിക്ക് ‌

 സുനിൽകുമാർ



വേര്‍ ‍ പിരിയാതെ വയ്യവളുടെ

ശുദ്ധ ആത്മാവിനാ വെറിയന്മാരുടെ

ക്രിയയാലഴുക്കായ മെയ്യിനെ.

കാമ തൃഷ്ണയാല്‍ കഷണങ്ങളാക്കിയ

ജഡം കൊടുത്താലവര്‍ ‍ ഭക്ഷണവുമാക്കും .

ഓരോ ജ്യോതിയും ഊതിക്കെടുത്തി

അന്ധകാരത്തെ മേയിച്ചു വാഴുന്നു,

മനുഷ്യരല്ലവര്‍ ഒരു കണിക ദയ ബാക്കിയില്ല,

മൃഗങ്ങള്‍ക്കുമില്ലിത്ര കാമശമനത്തിന്‍ ക്രൂരത.

മാംസദാഹത്തിനെതിരെയും മരണത്തിനോടും

പോരാടിയിട്ടത്രേ നിന്ടെ വിടവാങ്ങല്‍.‍

ഇനിയൊരു ജന്‍മം നീ തിരസ്കരിക്കുമറിയാം

ഇവിടെ ജീവിക്കുന്നവര്‍തല കുനിച്ചു നടക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...