22 Feb 2013

നിഴല്‍



കട്ടിലില്‍ നിന്നും
ഒരു മെലിഞ്ഞ നിഴല്‍
തഴെയിറങ്ങി ,
അടുക്കളയിലേക്കു
ഇഴഞ്ഞു പോയി .

ഒരുപിടി കനിവിട്ടു
അടുപ്പിലെ
തിളയില്‍ .

ശ്വാസം ആഞ്ഞു വലിച്ചും
ചുമച്ചും
നെഞ്ചു തിരുമിയും ,
കത്താന്‍
കൂട്ടാക്കാത്ത തീയെ ,
ഊതി ഊതി
തോല്പിച്ചു .

വിളമ്പി ഒരു പിടി ,
എരിയുന്ന
പ്രതീക്ഷയിലേക്ക്
മമതയുടെ
കറിയുമായ് ,

അരുമയുടെ
നെറുകില്‍ തലോടി ,
വീണ്ടും
തിരിച്ചിഴഞ്ഞ്
നിഴല്‍ കിടപ്പായി .
ഒരിക്കലും നീളാതെ ...!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...