27 Apr 2013

വിഷുക്കണി


മീരാകൃഷ്ണ   


ഉറക്കെ വിളിച്ചങ്ങു പാടീ വിഷുപ്പക്ഷി
ഉണരുക കണികാണാൻ കണിയായുണരുക
കണിയായ്‌ വിടരുന്നൊരു മരമായ്‌ മാറുക
കർണ്ണികാരങ്ങൾക്കും കണിയൊരുക്കീടുക
എന്റെ കിനാവിന്റെ ജാലകപടിയിന്മേൽ
എന്തേ വിഷുപ്പക്ഷി ചിറകിട്ടടിക്കുന്നു
എന്റെയേകാന്തമാം ജീവിതയാത്രയിൽ
പിൻവിളി വിളിച്ചെന്തിനു പാടീ വിഷുപ്പക്ഷി
പാട്ടുമറന്നവളെങ്കിലും നിന്റെയാപാട്ടിലെൻ
പ്രണയാക്ഷരങ്ങളെ തൊട്ടുണർത്തീടവേ
നിന്റെ പാട്ടിന്നെന്റെ വേദനയൂറുന്ന
നെഞ്ചിലേക്കഗ്നിയായ്‌ ആളിപ്പടരവേ
കടലാസു പൂക്കളും കളിവെള്ളരിക്കയും കണി
കാണാനുണരുമ്പോൾ, വിഷുപ്പുലരി പതയുമ്പോൾ
കൈനീട്ടം കിട്ടിയ പഴയ ഒറ്റനാണയത്തുട്ടുമുറുകെ പിടിച്ച്‌
പോകട്ടെ, കണിക്കൊന്ന വിത്തുള്ള ഭാണ്ഡവും പേറി ഞാൻ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...