27 Apr 2013

മൊഴി



 
ഡോ.കെ.ജി.ബാലകൃഷ്ണന്‍
വിസ്മയം വിതറുന്നു 
നിമിഷം ചില നേരം 
തസ്കരന്‍ കണക്കെയെന്‍
കീശ തപ്പുന്നു ഭോഷന്‍.

ആരു നീയാരായുന്നു
പിന്നെയും; നിരാലംബ-
മാര് നീ മറുചോദ്യം

വെറുതെ ചോതിക്കാം ഞാന്‍!

താരകമൊരായിരം,
നിയുതം ലവകല്പ-
കാരണ മറിയുവാന്‍
കാത്ത് നില്ക്കുന്നു ദുരെ. 

നീരജം ശുഭ്രം നിത്യ-
നുതനം വിടരുവാന്‍
സരസാക്ഷനെ നോവാ-

യുണ്മയില്‍ സുക്ഷിക്കുന്നു. 

അമ്മയായ് ക്ഷിതി, പൂജ്യ-
താതനായ്‌, ഊര്‍ജ്വസ്വലന്‍ 
സര്‍വരക്ഷ്കന്‍  ചിന്താ-
ബനധുരന്‍  ദിവാകരന്‍  

അരികില്‍, എഴുപത്തി-
രണ്ട്‌ രാഗവും മൂളി,
മതിയിലളവെഴാ 
ജന്യമേളനമാടി!

നിമിഷം കിരണമായ്,
അംശുമാലിയായ് വിണ്ണില്‍;

കവിയായ് കാലത്തേരില്‍;
മൊഴിയായ് മലര്‍ച്ചുണ്ടില്‍!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...