27 Apr 2013

നിലാവിന്റെ വഴി


 ശ്രീ പാർവ്വതി 

രമണന്‍ : ലോകം അറിയാത്ത വിങ്ങലുകള്‍

"ഇല്ല, ഞാനെന്നെ നശിപ്പിക്കയില്ലൊരു
      പുല്ലാങ്കുഴലിനുവേണ്ടിയൊരിക്കലും.
      എന്നെ ഞാനാക്കാൻ തപസ്സുചെയ്തീടിനോ-
      രെന്നച്ഛനമ്മമാരെന്നിഷ്ടദേവകൾ;
      ഇന്നവർതന്മുന്നിലെൻ മാർത്തടത്തിലെ-
      ച്ചെന്നിണംകൊണ്ടു കുരുതികൂട്ടില്ല ഞാൻ!"
ആവര്‍ത്തിച്ചുള്ള ആയിരാമത്തെ വായനയ്ക്കിടയില്‍ അവള്‍ മോഹാലസ്യപ്പെട്ടു വീണു. ഇടനാഴിയുടെ ഏറ്റവുമൊടുവിലത്തെ മുറിയില്‍ അവള്‍ തനിച്ചായിരുന്നു. തണുത്ത തറയുടെ ഏകാന്തതയില്‍ കിടക്കുമ്പോള്‍ എപ്പോഴോ നഷ്ടപ്പെട്ട ബോധത്തെ ഉണര്‍ത്തിയെടുക്കാന്‍ അബോധമനസ്സ് ആവര്‍ത്തിച്ച് ശ്രമിച്ചു കൊണ്ടേയിരുന്നു. എപ്പോഴോ അത് വിജയിച്ചപ്പോഴാണ്, കണ്ണു തിരുമ്മി അവള്‍ എഴുന്നേറ്റതും ചാടി കസേരയില്‍ കയറിയിരുന്ന് അവസാനം വായിച്ച ചന്ദ്രികയുടെ വിതുമ്പല്‍ വീണ്ടൂം വായിക്കാന്‍ ആരംഭിച്ചതും. ഇനിയും ഈ അധിക്ഷേപം സഹിക്കണോ? വര്‍ഷങ്ങളുടെ പഴക്കമുള്ളൊരു കഥയ്ക്ക് തന്‍റെ ജീവിതത്തോളം തന്നെ പഴക്കമുണ്ടെന്ന് അവള്‍ ഓര്‍ത്തു.
എഴുതാനായി എടുത്തു വച്ച വെള്ളപേപ്പറില്‍ അവള്‍ ഒരു തുറന്ന കത്തെഴുതാന്‍ തുടങ്ങി.
എന്നെയറിയാത്ത മാധ്യമങ്ങള്‍ക്ക്,

ഞാന്‍ ചന്ദ്രികയാണ്. കാലം അതി തീവ്രമായി ആവശ്യപ്പെടുന്ന കഥയ്ക്ക് ഒരു പൊളിച്ചെഴുത്താണ്, എന്‍റെയീ കത്ത്. 
ഞാന്‍ ചന്ദ്രിക. കവികളും അക്ഷരസ്നേഹികളും പ്രണയികളും സ്ഥാനത്തും അസ്ഥാനത്തും വാഴ്ത്തി പാടിയ രമണന്‍റെ പ്രണയിനി. നിങ്ങളെന്നെ അറിയില്ല. നിങ്ങളെന്നല്ല ആരും എന്നെ അറിഞ്ഞിട്ടില്ല എന്നേ എനിക്ക് പറയാനാകൂ. ഇപ്പോള്‍ ജീവിതത്തോടു തന്നെ മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു, ഇതൊരു മുന്നൊരുക്കമാണ്, വിധി ആവശ്യപ്പെടുന്ന ഒരു യാത്രയുടെ തയ്യാറെടുപ്പ്. എന്‍റെ ചുറ്റുമുള്ള പ്രകൃതി പോലും അതിന്, വട്ടം കൂട്ടുന്നു. 

"ഇല്ല, ഞാനെന്നെ നശിപ്പിക്കയില്ലൊരു
      പുല്ലാങ്കുഴലിനുവേണ്ടിയൊരിക്കലും.
      എന്നെ ഞാനാക്കാൻ തപസ്സുചെയ്തീടിനോ-
      രെന്നച്ഛനമ്മമാരെന്നിഷ്ടദേവകൾ;"
നാലു വരികളില്‍ നിങ്ങള്‍ എന്നെ കണ്ടു, പഴിച്ചു, പിഴച്ചവളെന്ന് മുദ്രകുത്തി, അഹങ്കാരി എന്നു വിധിയെഴുതി. പക്ഷേ ലോകം ഒരിക്കലും എന്‍റെ കണ്ണിലൂടെ കാണാന്‍ ആഗ്രഹിച്ചില്ല. പക്ഷേ ആരൊക്കെയോ എന്നെ സമീപിച്ചിരുന്നു സത്യമറിയാന്‍ . പക്ഷേ ആരോട് പരയാന്‍ ?
സത്യങ്ങള്‍ പലപ്പോഴും തീവ്രമാണ്. അത് നിശബ്ദതയിലിരിക്കുമ്പോള്‍ മാത്രമാണ്, ഭംഗി അല്ലെങ്കില്‍ ലാവ പോലെയാണ്. എല്ലാറ്റിനേയും ഉരുക്കിയെടുത്ത് തന്നില്‍ ലയിപ്പിക്കും.
ഞാനദ്ദേഹത്തെ എന്‍റെ രമണനെ ആദ്യമായി കാണുന്നത് എന്‍റെ വീട്ടില്‍ വച്ചാണ്. തലേന്നു രാത്രിയിലെ മുഷിഞ്ഞ വായന കണ്ണുകളിലേല്‍പ്പിച്ച മരവിപ്പ് ആ മിഴികളുടെ സ്വാഭാവികമായ വിഷാദഭാവത്തെ കൂട്ടുന്നതായിരുന്നു. ആദ്യം കണ്ടപ്പോള്‍ തന്നെ സ്വപ്നങ്ങളിലൊക്കെ എന്നെ കരയിപ്പിക്കാറുള്ള, ചിരിപ്പിക്കാറുള്ള കള്ളകൃഷ്ണനാണോ എന്നു തോന്നി. ഞാനാണ്, ആദ്യം അദ്ദേഹത്തെ സ്നേഹിച്ചു തുടങ്ങിയത്. അച്ഛന്‍റെ പുസ്തകപ്രേമം അദ്ദേഹത്തെ എന്‍റെ വീടുമായി കൂടുതല്‍ അടുപ്പിച്ചപ്പോള്‍ ആ വരവ് അദ്ദേഹത്തിലേയ്ക്ക് എന്നെയും ഒരുപാട് ചേര്‍ത്തു.
പിന്നെ എപ്പോഴോ ഞാന്‍ ആരും കാണാതെ നല്‍കിയ എന്‍റെ ചുവന്ന ഹൃദയത്തിന്, അദ്ദേഹം തന്ന മറുകുറിപ്പ് കരഞ്ഞു നീലിച്ച എന്‍റെ രമണന്‍റെ ഹൃദയമായിരുന്നു. ഒരുപാട് വിഷാദം ഉള്ളിലൊളിപ്പിച്ച് അദ്ദേഹം പിന്നീട് എന്നെ കാണുമ്പോള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. പലപ്പോഴും ഞങ്ങളുടെ സംസാരത്തില്‍ അകാരണമായി അദ്ദേഹം പരാമര്‍ശിക്കാറുള്ള മരണത്തെ എനിക്ക് എന്നും ഭയമായിരുന്നു. പക്ഷേ ആ പദം അദ്ദേഹത്തിന്, നല്‍കിയിരുന്ന ഊര്‍ജ്ജം പലപ്പോഴും എന്നെ അതിശയിപ്പിച്ചു. ഞങ്ങളുടെ പ്രണയം എപ്പോഴും മനോഹരമായൊരു കായല്‍ പോലെയായിരുന്നു. ഒഴുക്കിലാതെ ശാന്ത്മായി രമണന്‍ എന്നെ പ്രണയിച്ചു. അഗാധമായ കടല്‍ പോലെ അടങ്ങാത്ത തിരയൊഴിയാത്ത മനസ്സുമായി ഞാന്‍ അദ്ദേഹത്തേയും. 
എന്നിട്ടുമൊരിക്കല്‍ വീട്ടില്‍ നിന്ന് അമ്മയുടെ കത്ത് വന്ന ദിവസം അദേഹം എന്തോ ഓര്‍ത്ത് മുഖം നിറയെ കാര്‍മേഘം നിറച്ച് പക്ഷേ ഒരു തുള്ളി മിഴിനീരു പെയ്യികാതെ ഇരുന്നു. അന്നു രാത്രിയില്‍ അദ്ദേഹം ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. പക്ഷേ പരാജയപ്പെട്ട ആ മുഖം എനിക് സഹികകനാകുന്നതിലം അപ്പുറമായിരുന്നു. നിര്‍വ്വികാരതയോടെ തലതാഴ്ത്തി രമണന്‍ എന്‍റെ മുന്നില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹത്തില്‍ ആഴത്തില്‍ തടഞ്ഞിരിക്കുന്ന പുറത്തേയ്ക്കു വരാനാകാത്ത ഏതോ വൈകരികതയെ ഞാന്‍ ഭീതിയോടെ നോക്കി കണ്ടു.
അല്ലെങ്കിലും എന്നെ പോലെ അദ്ദേഹത്തെ മനസ്സിലാക്കാന്‍ പ്രിയ സുഹൃത്തിനു പോലും കഴിഞ്ഞിട്ടില്ല എന്നു ഞാന്‍ തറപ്പിച്ചു പറയും.
അദ്ദേഹത്തെ വിട്ട് ഞാന്‍ എങ്ങും പോകുമായിരുന്നില്ല ഒരുപക്ഷേ എന്‍റെ അച്ഛന്‍ ഒരു സ്വയം ഹത്യക്ക് മുതിരാതിരുന്നുവെങ്കില്‍ ...
ഇത് കഥയുടെ ആരും അറിയത്ത ഒരേടു മാത്രം. പറയണമെന്ന് ആഗ്രഹിച്ചതല്ല, പക്ഷേ കാലം എന്നോറ്റതിന്, ആവ്ശ്യപ്പെടുന്നു. നിരാകരികകന്‍ വയ്യ. അച്ഛന്‍റെ മിടിപ്പിനു മുന്നില്‍ എന്‍റെ പ്രിയ രമണനെ ഞാന്‍ പെരുവഴിയില്‍ ഉപേക്ഷിച്ചു. ജനിപ്പിച്ച് ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ അല്ലലില്ലാതെ വളര്‍ത്തിയ കുടുംബത്തിനോടുള്ള കടമ മാത്രമായിരുന്നു അത്, അതിന്, ഞാനൊടുക്കേണ്ട നഷ്ടം എന്‍റെ രമണന്‍റെ ജീവനായിരുന്നു എന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ.........

ഞാനിന്നും ജീവിക്കുന്നു. ഒരു ഇരയുടെ മനസ്ഥിതിയോടെ...
ആരും അറിയാതെ കടലാല്‍ ചുറ്റപ്പെട്ട് ഭാഷയറിയാത്ത ഈ ദ്വീപില്‍ എന്‍റെ പ്രണയത്തെ ഓര്‍ത്ത് വിലപിച്ച് ജന്‍മം തീര്‍ക്കുന്നു. രമണന്‍റെ വിഷാദം അദ്ദേഹം ഇല്ലാതായ നാള്‍ മുതല്‍ ഞാനേറ്റെടുത്തിരിക്കുന്നു. മറ്റൊരുവന്‍റെ കിടക്കയില്‍ അവന്‍റെ ശരീരത്തെ സ്വീകരിക്കുമ്പോഴും അവന്‍റെ കുഞ്ഞുങ്ങളെ അമ്മയുടെ കടമകളോര്‍ത്ത് ചെയ്ത് വളര്‍ത്തുമ്പോഴും ഒരിക്കലും എന്നെ തൊടാത്ത നിശബ്ദമായി നോക്കിയിരുന്ന രമണന്‍റെ കണ്ണുകളാണ്, നെഞ്ചില്‍ .
ആര്‍ക്കു കഴിയും അത്തരമൊരവസ്ഥയില്‍ ഒഎഉ ജീവിത കാലം മുഴുവന്‍ ജീവിച്ചു തീര്‍ക്കാന്‍ .പിന്നെയും പിന്നെയും ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹത്തിനായി ഇറങ്ങിയ പ്രിയ സുഹൃത്തിന്‍റെ നൊമ്പരം ചാലിച്ച വരികളും.
നിങ്ങള്‍ ഇതൊരു ജനപ്രിയ വാര്‍ത്തയാക്കും എന്നെനിക്കറിയാം. കാഴ്ച്ചക്കാര്‍ എന്നെ വീണ്ടും പഴിക്കും, ചിലര്‍ സഹതപിക്കും, ഒരു ഭ്രാന്തനെ പ്രണയിച്ചതിന്. ചിലര്‍ മുഖത്തു തുപ്പും മഹാനായ ഒരു നായകനെ വിഷാദരോഗിയാക്കിയതിന്...

ഞാനെന്തു പറയാന്‍ ...
എന്നില്‍ നിന്ന് ഓരോ വാക്കുകലായി മരിച്ചു വീഴുകയാണ്, ഒപ്പം പ്രാണന്‍ പിടഞ്ഞു തീരുമ്പോഴുള്ള സങ്കടവും. ഈ സങ്കറ്റമാവില്ലേ കുരുക്കിയ കയറിനു മുന്നില്‍ നിന്നപ്പോള്‍ എന്‍റെ രമണനും അനുഭവിച്ചിട്ടുണ്ടാവുക......

എന്നും എപ്പൊഴും രമണന്‍റെ മത്രമായ ചന്ദ്രിക.

.................

ക്കി കത്തെഴുതി മടപോസ്റ്റല്‍ കവറില്‍ തിരുകി കയറ്റുമ്പോള്‍ അവളില്‍ ബാക്കിയായത് വെറുമൊരു നെടുവീര്‍പ്പിന്‍റെ സമയം മാത്രമായിരുന്നു. ജീവന്‍ പോകാനല്ല ജീവനുള്ള ജഡമായി മാറാനുള്ള സമയം. വീണ്ടും കയ്യില്‍ തടഞ്ഞ പുസ്തകം എടുത്ത് വായിക്കുമ്പോള്‍ മൂടിപ്പോകുന്ന കാഴ്ച്ചയെ വരികളില്‍ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട് അവള്‍ ചന്ദ്രിക കട്ടിലിലെ പരുപരുത്ത മെത്തയില്‍ അമര്‍ന്നു കിടന്നു.
എത്രയോ രാത്രികളിലെ കണ്ണുനീരു വീണ്, പരുക്കനായ തലയിണകളെ അവള്‍ നെഞ്ചിലേയ്ക്ക് ചേര്‍ത്തു വച്ചു.
വരാന്‍ പോകുന്ന ദിവസങ്ങളില്‍ താനുറങ്ങുന്ന ഈ കുഞ്ഞു വീടിന്‍റെ മരപ്പലകകള്‍ കരഞ്ഞ് ബഹളം വയ്ക്കുമെന്നും വെള്ളിവെളിച്ചത്തിന്‍റേയും കാഴ്ച്ചയുടേയും ലോകം തന്നെ വിലയം ചെയ്യുകയും ചെയ്യും എന്നറിയാതെ ഒറ്റപ്പെട്ട തണുത്ത മുറിയില്‍ കട്ടിലിന്‍റെ അഗാധതയിലേയ്ക്ക് അവള്‍ വീണ്ടും വീണ്ടും അമര്‍ന്നു കിടന്നു.

...........................

പലപ്പോഴും ആലോചിച്ചു രമണനു ഇങ്ങനെയുമൊരു ട്വിസ്റ്റിനെ കുറിച്ച്. ചന്ദ്രികയുടെ വാക്കുകള്‍, ഇതുവരെ ആരും കേട്ടിട്ടില്ലാത്ത വാക്കുകള്‍ ഉള്ളിലിരുന്നു മുറിവേല്‍പ്പിക്കുന്നു, പറയാതെ വയ്യെന്നായപ്പോള്‍ സ്വയം ചന്ദ്രികയായി രമണന്‍റെ ദുഖത്തെ സ്വയമുള്ളിലേയ്ക്കാവാഹിച്ച് ചന്ദ്രികയില്‍ മനസ്സലിയിച്ച് അങ്ങനെ അങ്ങനെ......

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...