25 May 2013

വെറുമൊരു ദാഹം


മഹർഷി

ഇനിയുമൊരിക്കൽ വരണമെനിക്കീ
മെഴുകിമിനുക്കിയതറയിൽശയിക്കാൻ
കീറിയ തഴപ്പാതൻ മുഷിപ്പൻഗന്ധം
ആത്മാനന്ദമതാവാഹിക്കാൻ

ആരുടെ സഞ്ചിച്ചുവടും കീറി
റേഷൻകടയിലെ അരിമണികൾ
ആകാശത്തിൽ ചിതറിയിരുപ്പൂ
കണ്ണുകളാലത്പിറക്കിക്കൂട്ടാൻ

തോടുംചാലും പുഴയാഴങ്ങളും
തളിരുംതാലമെടുക്കും നാട്ടിൻ
കുളിരും കൊണ്ടാടിക്കുഴയും കാറ്റം
രാവിൻഈണപ്പെരുപൊരുളുകളും

പ്രാചിവിളമ്പിയപകലിൻകത്തി
ചൂടാറുമുൻപൂതിക്കുടിക്കാൻ
ചിറകുപരത്തിവരുന്നൊരുകൂട്ടം
കിളിയളികളെ കണ്ടുരസിക്കാൻ

കാലത്തിൻതാളുമറിച്ചീടുമ്പോൾ
നീറിപ്പടരും ചിന്തകൾതെളിയും
ഇനിയൊരുവരവിൽരേഖകൾ
ഇതുവഴിവരയാൻമോഹം

നടനംതിരുനടയിൽതുടരാനിനിയും
ചിലമ്പിയപദനിസ്വനതാളലയം
ഉടലുറയൂരിരമിച്ചനാളിന്നിതളുകൾ
തളർന്നടിയാനിനിയും വേഗം തരളം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...