21 Jun 2013

ശബ്ദത്തിന്റെ രസതന്ത്രം


അംബിക. എ. നായർ

ഏകാകിയായമനുഷ്യൻ ഉണർവുനേടുന്നത്‌ ശബ്ദസാന്നിധ്യങ്ങളിലാണ്‌. നാദവീചികൾ മനുഷ്യമനസ്സിനെ ഉണർത്തി പുതുവിതാനങ്ങളിലേക്ക്‌ നയിക്കുന്നു. കുലീനവും തരളവുമായ ശബ്ദങ്ങൾ മനസ്സിന്റെ ആഴങ്ങളിലേക്കാണ്ടുപോകുന്നു. അവ മനസ്സിന്റെ സ്വപ്നവീചികളെത്തഴുകിയുണർത്തി കാലാതീതമായ പ്രണയതാരള്യങ്ങളനുഭ വിപ്പിക്കുന്നു. ശബ്ദത്തെ വളരെ വിദഗ്ധമായി, നൈസർഗ്ഗികമായി ആവിഷ്കരിച്ച സാഹിത്യകാരൻമാർ നിരവധി. കാമുകീകാമുകൻമാരുടെ ഹൃദയരാഗങ്ങൾ പകർത്തിയ ശബ്ദവീചികൾ സാഹിത്യനഭസ്സിനെപ്രകാശപൂരിതമാക്
കി. കാവ്യനാടകാദികളിലും ഇതര സാഹിത്യരൂപങ്ങളിലും ശബ്ദം സൃഷ്ടിച്ച മായികാനുഭൂതി ഭാവുകൻ ആസ്വദിച്ചുകൊ​‍േൺണ്ട യിരിക്കുന്നു. കാളിദാസവൈഖരിയും  ആശാന്റെ ഭാവഗരിമയും നാദവീചികൾ സൃഷ്ടിക്കുന്ന മാനസികതലം ഫലപ്രദമായിച്ചൊല്ലിയുണർത്തി. സി.വി, ചന്തുമേനോൻ തുടങ്ങിയവരും വ്യത്യസ്തരല്ല. തുടർന്നുവരുമ്പോൾ ബഷീറിന്റെ കൃതികളിൽ ഈ ശബ്ദചിത്രണം സൃഷ്ടിക്കുന്ന മായക്കാഴ്ച്ചകളും അനുഭവവൈചിത്ര്യങ്ങളും ഒന്നുവേറെതന്നെ. ഒരുപൊട്ടിച്ചിരി, ഒരുകരച്ചിൽ, ഒരുശകാരം, ഒരുമൂളൽ, ഒരുഞ്ഞരക്കം, ഒരാക്രോശം, ഒരേമ്പക്കം തുടങ്ങി  അർഥഗാംഭീര്യവും മാനസികപിരിമുറുക്കം മാറ്റുന്നതുമായ ശബ്ദവ്യതിരിക്തത്തകൾ ബഷീറിന്റെ ഒട്ടെല്ലാ കൃതികളിലും കാണാൻ കഴിയും.
'മതിലു'കളിലും 'ഭാർഗ്ഗവീനിലയ'ത്തിലും ശ്രവ്യമാകുന്ന ശബ്ദചിത്രണം നോക്കിയാൽ ഈ രണ്ടുകൃതികളിലും മതിൽ ഒരുപ്രധാന കഥാപാത്രമായി നിൽക്കുന്നതു കാണാം. 'മതിലു'കളിൽ ഒരിക്കൽപോലും കഥാനായകനും നാരായണിയും കണ്ടുമുട്ടുന്നില്ല. അവരുടെ സംഭാഷണങ്ങളിലോരോന്നിലും നിറയെ സ്വപ്നങ്ങൾ?... കഥാനായകൻ കൊടുത്ത റോസാക്കമ്പുകൊണ്ട്‌ ഒരുപൂന്തോട്ടം തന്നെയുണ്ടാക്കുന്ന നാരായണി, ആ റോസാപ്പൂക്കളെടുത്ത്‌ മുഖത്ത്‌, മുടിയിൽ, നെഞ്ചിനുള്ളിൽ വെച്ച്‌ ആഗ്രഹങ്ങളുടെ നിറവറിയുന്നവൾ-കാൽപനികപ്രണയത്തി
ന്റെ അമൂർത്തനിലാവിലേക്കാണ്‌ അവരുടെ അന്ധപ്രണയം (കാഴ്ച്ചകളില്ലാത്ത) നീങ്ങുന്നത്‌. അങ്ങനെ കായവറുത്തതും നെല്ലിക്ക ഉപ്പിലിട്ടതും കൊൺണ്ടാട്ടങ്ങളുമെല്ലാം മതിലിനുമുകളിൽക്കൂടി അങ്ങോട്ടും ഇങ്ങോട്ടും സവാരിചെയ്തു.അപ്പുറത്തുതാനു​‍െൺണ്ടന്നതിനു തെളിവായി ഒരുണക്കക്കമ്പ്‌ ആകാശത്തിലുയരുന്നു. ആ കാഴ്ച്ച നായകനിലുൺണ്ടാക്കുന്ന ഭാവതാരള്യം അതിസമർഥമായി വാക്കുകൾകൊണ്ട്​‍്‌ കോറിയിടുന്നു. സ്വപ്നങ്ങൾ ഏറെ നെഞ്ചേറ്റിനിന്നനിമിഷം സ്വാതന്ത്ര്യം എന്നവാക്ക്‌ ഒരിടിവെട്ടുപോലെ നായകനിൽ ആഞ്ഞുപതിക്കുന്നു. 'ആർക്കുവേണം സ്വാതന്ത്ര്യം' എന്ന ജൽപനത്തിൽ ഒരു പ്രണയസൗധം തകർന്നടിയുന്നു. ശബ്ദവീചികളിലൂടെമാത്രം പ്രണയിച്ച, ജീവിതം ഒരുപൂങ്കാവനമാക്കിമാറ്റിയ നായകൻ അടക്കാനാവാത്ത അമർഷത്തോടെ എങ്ങോട്ടെന്നില്ലാതെ നടന്നകലുന്നു.
'ഭാർഗ്ഗവീനിലയ'ത്തിലെ കാമുകീകാമുകൻമാരും മതിലിനിരുവശവും നിന്നാണ്‌ പ്രണയചേഷ്ടകൾ കൈമാറുന്നത്‌. ശശികുമാർ തന്റെ കൈയിലെ ഒരൺ​‍ിലയും തൺണ്ടുമുള്ള ചുവന്നറോസാപ്പൂവ്‌ കണ്ണിൽവെച്ച്‌ 'രക്തനക്ഷത്രം' എന്നുപറഞ്ഞെറിയുമ്പോൾ ഭാർഗ്ഗവി മതിലിൽചേർന്നുനിന്നു ഹൃദയരേഖവരയ്ക്കുന്നു. 'എന്റെ ഹൃദയമായിരുന്നു അത്‌' എന്നുപറയുന്ന ശശികുമാറും 'എന്നെസ്നേഹിക്കൂ' എന്നപേക്ഷിക്കുന്ന ഭാർഗ്ഗവിയും നിൽക്കുന്നത്‌ മതിലിനിരുപുറവുമാണ്‌. മതിലിൽ തലയുയർത്തി ശശികുമാറിന്റെ ഗാനം നുണയുന്നഭാർഗ്ഗവി-തൈമാവിന്റെകൊ
മ്പിൽ ഊഞ്ഞാലാടുന്ന ഭാർഗ്ഗവി-, പിന്നെ കത്തുകൈമാറുന്ന ഇരുവരും-മതിലാണ്‌ ഇവിടെയും പ്രധാനകഥാപാത്രം.
ഈ കൃതികളുടെ രചനാപശ്ചാത്തലം തികച്ചും വ്യത്യസ്തം. രാഷ്ട്രീയത്തടവുകാരനും കോളേജധ്യാപകനുമായ രണ്ടൺ​‍ുനായകൻമാരിലും ഉണർവുനേടുന്ന കാൽപനികാ ഭിനിവേശങ്ങൾ എത്ര അനായാസം മറനീക്കി പുറത്തുചാടുന്നു. കലയും കാലവും കലാകാരന്റെ ചാതുര്യത്തിനിവിടെ വഴങ്ങുന്നു. സചേതനയായ പ്രകൃതിയെ കഥാപാത്രമാക്കി പല രചനകളും ഉണ്ടൺൺ​‍ായിട്ടുണ്ടുൺ​‍്‌. എന്നാൽ അചേതനമായ മതിലിന്റെ കഥാപാത്രസ്ഥാനം പുതുമതന്നെ. വിഭാവാനുഭാവസഞ്ചാരീഭാവങ്ങളാൽ ഘനീഭൂതമാകുന്ന രസം ഈകൃതികളിലനുഭവീകൃതം. 'മതിലുക'ളേക്കാൾ 'ഭാർഗ്ഗവീനിലയം' പാരസ്പര്യസുതാര്യമായ അനുരാഗം വെളിപ്പെടുത്തുന്നു. പ്രണയചേഷ്ടകൾക്കു വഴങ്ങാൻ മടിക്കുന്ന ഒരുകാമുകഹൃദയത്തിന്റെ ഒതുക്കം ഇതിലുണ്ടെൺങ്കിലും ഭാവതാരളയസമ്പന്നമായ ശൃംഗാരത്തിന്റെ വീചികളിലൂടെ നായകൻ ഒഴുകുന്നുണ്ട്​‍്‌. നായികയ്ക്കാണിവിടെ പ്രണയസാമർഥ്യം കൂടുതൽ. 'മതിലുക'ളിൽ നായികാനായകൻമാർ ഏതാണ്ട്‌ സമാനാനുരാഗവശരെങ്കിലും നാരായണിയുടെ പ്രണയോൻമുഖത മറനീക്കി പുറത്തുചാടുന്ന പലസന്ദർഭങ്ങളുമുണ്ട്‌. 'ജയിലിലെ സുന്ദരി താനാണെന്ന കള്ളവാക്കിൽ, നായകന്റെ സ്നേഹം മുഴുവൻ വേണമെന്ന ഒളിവാക്കിൽ' -ഒക്കെയും അവളിലുണരൂന്ന സ്നേഹരോഷങ്ങൾ അനുഭാവം തന്നെയാണ്‌.

രണ്ടു കൃതികളും മലയാളസാഹിത്യത്തിന്റെ അക്ഷയഖനികൾ. നൈസർഗ്ഗികമായി ഉറന്നൊഴുകുന്നകലാകൗശലം ബഷീർ കൃതികളുടെ അന്തർധാരയാണ്‌. ആ കൃതികൾക്കു പ്രചോദനം ഭൂമിയിലെ സാധാരണമനുഷ്യരും.  അപ്പോൾ രൂപവും ഭാവവും താളവും മേളവും പാട്ടും പൊട്ടിച്ചിരികളും എല്ലാം ചാതുര്യത്തോടെ കൃതികളുടെചേരുവയാകുന്നു. ഈ ചേരുവ ലോകസാഹിത്യത്തിനും പഥ്യം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...