19 Jul 2013

ശില്പവും ശില്പിയും

സൈനുദ്ദീൻ ഖുറൈഷി
കല്ലെങ്കിലും, ചെന്നൊന്നു നുകരാന്‍

കൊതിക്കുമാ മുലയഴക് കണ്ടാല്‍.

കാറ്റ് കൊണ്ട് മതിയായെങ്കില്‍ സഖീ

കടം തരുമോ ഒരു രാത്രിയെനിക്കായ്.

കത്തിയെത്ര ദിനരാത്രങ്ങള്‍ കൊത്തി-

ക്കൊത്തിയഴക് വരുത്തുവാനീയുടല്‍.



കിനാക്കളില്‍, സങ്കല്‍പ്പങ്ങളില്‍ വന്യ-

കാമതൃഷ്ണകളില്‍ ഉയിരിട്ടതെല്ലാം

കരാഗ്രങ്ങളിലാവാഹിച്ചു കല്ലിനെ

കരള്‍ മാന്തിപ്പറിക്കുമഴകാക്കി.

സൃഷ്ടിക്കൊടുവില്‍ തട്ടിപ്പറിച്ച പോല്‍

പടി കടത്തിയാരോ പൊതുമുതലാക്കി.

തീക്ഷ്ണമാം വെയിലില്‍ വെന്ത് വെന്ത്

കാമക്കണ്ണുകള്‍ കുടിച്ചതിന്‍ ശേഷിപ്പുമായ്

ജീവനേകുവാന്‍ നിര്‍ജ്ജീവമീ ശില്പവും

അരികില്‍ അച്ഛനോ..ദൈവമോയെന്നറി-

യാതുള്ളില്‍ മരിച്ച കമിതാവിനെയടക്കി

പെരുക്കും കമിതാക്കളെ ശപിച്ചും

പെരുകും ഇരകളെയോര്‍ത്ത് നൊന്തും

ചത്ത സംസ്കാരത്തിന്‍ കുഴിമാടത്തില്‍

ശിലാപുഷ്പമൊന്ന്‍ വെയ്ക്കട്ടെയീ ശില്പി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...