19 Jul 2013

നീ പണ്ടകശാല ഒരുക്കുന്നത്


                                    
 
                       

ഡോ.കെ.ജി.ബാലകൃഷ്ണൻ

                     എന്റെ മണ്ട ചെണ്ടയാക്കി
നിന്റെ തായമ്പക- 
തക്കട തരികട
ഹീറണ്ട്യം.

ചുടലയാട്ടം- 
മാനം പിളരുമാറ് 
അട്ടഹാസം.

ഇവിടെ
ഈ തുടിയുടെ തേങ്ങൽ;
അവിടവുമിവിടവുമില്ലാ- 
ഗതികിട്ടാപ്രേതത്തിന്റെ
രാപ്പകലലച്ചിൽ.

 അഞ്ചാണ്ട് കൂടുമ്പോൾ
എന്റെ ചൂണ്ടാണിവിരൽത്തുമ്പിൽ
ഒരോർമമക്കുത്ത്.                                                 
(ഇതെന്ത് കൂത്തെന്ന ഉൾവിളി)

2.
ചെങ്കോട്ടയിൽ
മുന്നിറക്കൊടി
നിവർന്നത്- 
കറുപ്പിൽ
വെളുപ്പുണർന്നത് 
ആനന്ദപ്പുലരിയെന്ന്
ഭ്രമിച്ചത്.

3.
ഈ നിമിഷം ചോദിക്കുന്നു:
ഇനിയെന്തുണ്ട് ശേഷിപ്പ്- 
ഇന്നിന്റെ തോൾസഞ്ചിയിൽ-
ഒരു തുള്ളി അലിവ്?
ഒരു തുടി പൊലിവ്?
പണമിട നേര്?
ഒരു നെല്ല്?

4.
വരാറായി കപ്പൽ;
കാപ്പാട് കടപ്പുറം
കോൾമയിർ കൊള്ളുന്നു-  
നീപണ്ടകശാലയൊരുക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...