22 Sept 2013

കൂട്ടമണി



മഹർഷി

വെട്ടമൊരുക്കി
കട്ടുമുടിപ്പോർ
കൂട്ടിനുവന്നാൽ
കുശാലായി

തട്ടുപൊളിച്ച്‌
കുട്ടനിറച്ചാൽ
പൊട്ടിപ്പെണ്ണിന്‌
പത്താംമാസം

വിത്തിനുവെച്ചതു
കൊച്ചുതുരുത്തിൽ
ചത്തുമലച്ചുകിടക്കുംനേരം
നേരുംനെറിയും
ഉടുതുണിയില്ലാതുടലാടും

ഇരുളുപരത്തി
വെളിച്ചംപൊക്കി
ഉഷസ്സിൻമാറിൽ
ഉമിത്തീവിതറി

കഷ്ടംജനത്തിന്‌
പട്ടടമിച്ചം
അവിടേംകലപില
കൂലിത്തല്ല്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...