22 Sept 2013

പുനർനടീലും പുനരുദ്ധാരണവും


രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി

തേയില, കാപ്പി, റബ്ബർ എന്നീ തോട്ടവിളകളിൽ ചിട്ടയായും ക്രമമായുമുള്ള പു
നർനടീൽ നടക്കുന്നുണ്ട്‌. എന്നാൽ തെങ്ങ്‌ ഇതിനൊരപവാദമാണ്‌. 3000 വർഷ
ത്തെ പഴക്കമുണ്ടെന്ന്‌ അവകാശപ്പെടുന്ന തെങ്ങുകൃഷിയിൽ 60 ഉം 80 ഉം അതിലധികവും വർഷം  ആയുസ്സ്‌ പിന്നിട്ടാലും വളരെ വിരളമായി മാത്രം തുടരുന്ന പ്രതിഭാസമാണ്‌ പുനർനടീൽ. എന്നാൽ ദിങ്ങിന്റെ സസ്യശാസ്ത്രവും ഉത്പാദന പ്രക്രിയയും മനസ്സിലാക്കുമ്പോൾ നമുക്ക്‌ വ്യക്തമാകും തെങ്ങിലും വേണം കൃത്യമായ പുനർനടീലും പുനരുദ്ധാരണവുമെന്ന്‌.
ഏതു വിളകളിലും ഉത്പാദന പ്രക്രിയയുടെ ആദ്യഘട്ടമാണ്‌ ആൺ, പെൺ  പൂക്കളുടെ രൂപീകരണം. തെങ്ങിൽ ആൺ, പെൺപൂക്കളുടെ രൂപീകരണത്തിന്‌ ഏതാണ്ട്‌ 32 മാസങ്ങൾക്ക്‌ മുമ്പ്‌ തന്നെ പൂങ്കുലയുടെ ആദ്യകല (പ്രൈമോ
ർഡിയം) രൂപം കൊള്ളുന്നു. പൂക്കൾ വി
രിഞ്ഞു കഴിഞ്ഞാൽ പരാഗണവും ബീജസങ്കലനവും കഴിഞ്ഞാണ്‌ കായ്പിടുത്തം. നാളികേരം പാകമാകുന്നതിന്‌ വേണം പിന്നൊരു 12 മാസം കൂടി. വിത്തുപാകി നടാൻ പാകമാകാൻ വീണ്ടുമൊരു 12 മാസം കൂടി. ഇനി തൈ വളർന്ന്‌  കായ്‌ പിടിക്കാനോ വീണ്ടും ഒരു നാലഞ്ച്‌ വർഷം കൂടി. പിന്നങ്ങോട്ട്‌ അനുസ്യൂതം വിളവ്‌ തന്നുകൊണ്ട്‌ 60-80 വർഷങ്ങൾ. ചിലപ്പോൾ 100ലധികവും. ശരാശരി ആ
രോഗ്യത്തോടെ നിൽക്കുന്ന തെങ്ങ്‌ ജീവിത കാലയളവിൽ എണ്ണായിരം മുതൽ പതിനായിരം വരെ നാളികേരം ഉത്പാദിപ്പിച്ച്‌ ആരെയും വിസ്മയപ്പെടുത്തുന്നു .
മച്ചിങ്ങ 168 ദിവസം പാകമാകുമ്പോൾ പൂർണ്ണ വളർച്ചയെത്തുകയും കാമ്പ്‌ രൂപം കൊണ്ട്‌ തുടങ്ങുകയും ചെയ്യുന്നു. എന്നാലിത്‌ 223 ദിവസം പ്രായമാകുമ്പോൾ ചിരട്ട കട്ടി വെയ്ക്കാൻ തുടങ്ങുകയും ഇതിന്‌ ചുറ്റും കാമ്പ്‌ മൊത്തത്തിൽ പരന്ന്‌ തുടങ്ങുകയും ചെയ്യുന്നു. 308 ദിവസം പ്രായമാകുമ്പോഴാകട്ടെ കാമ്പും ചിരട്ടയും പൂർണ്ണമായും രൂപം കൊണ്ടിരിക്കും. 364 ദിവസത്തെ വളർച്ചയിൽ ചിരട്ട അതിന്റെ പരിപൂർണ്ണ കാഠിന്യത്തിലും കാമ്പ്‌ അതിന്റെ പൂർണ്ണ  പാകത്തിലും എത്തിയിരിക്കും. ഇങ്ങനെ ഒരു തെങ്ങിൻ തൈ നട്ട്‌ അത്‌ വളർന്ന്‌ പുഷ്പിച്ച്‌ കായ്‌ പിടിച്ച്‌ ബഹുവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു ജീവിത ചക്രമാണ്‌ നാളികേരത്തിനുള്ളത്‌. സവിശേഷതകളിൽ പല കാര്യങ്ങളിലും വേറിട്ട്‌ നിൽക്കുന്ന കൽപ്പവൃക്ഷത്തിന്‌ വിശേഷണങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെയുണ്ട്‌. എന്നാൽ ജീവിതത്തിന്റെ നല്ല സമയം കഴിഞ്ഞാൽ മനുഷ്യരിലെന്നപോലെ പിൻവാങ്ങലിന്റെ ആവശ്യകത തെങ്ങുകളിലും പ്രകടമായിത്തുടങ്ങും. ഉത്പാദനക്ഷമത കുറഞ്ഞ്‌ കുറഞ്ഞ്‌ വർഷത്തിൽ 10 ലും താഴെയാകും നാളികേരത്തിന്റെ എണ്ണം. തെങ്ങിനുണ്ടാകുന്ന രോഗാവസ്ഥയും പ്രായക്കുടുതലും തെങ്ങിനെ തീരെ മോശമായ സ്ഥിതിയിലേക്ക്‌ നയിക്കും. ആണ്ടിൽ 100 ഉം 200 ഉം വരെ തേങ്ങകൾ ഉത്പാദിപ്പിച്ചിരുന്ന തെങ്ങുകളാണ്‌ ഇത്തരത്തിൽ ആണ്ടിൽ 10 വരെ തേങ്ങ ഉത്പാദിപ്പിക്കുവാൻ ഇടയാകുന്നത്‌. ഇത്തരം തെങ്ങുകളെ മാറ്റി മികവുള്ള ഉത്പാദനക്ഷതയുടെ അവസ്ഥയിലേക്ക്‌ നയിക്കുന്നതിനാണ്‌ തെങ്ങിൻ തോപ്പിലും ഒരു പുനർനടീൽ ആവശ്യമാണെന്ന്‌ വരുന്നത്‌. കേരകൃഷി രംഗത്ത്‌ ഇത്തരമൊരു പുനർ നടീലും പുനരുദ്ധാരണവും ഈ അടുത്ത കാലത്ത്‌ വരെ തീരെ ഇല്ലായിരുന്നെന്ന്‌ തന്നെ പറയാം.
കേരളത്തിൽ ഉത്പാദനക്ഷമതയുടെ കാര്യമെടുത്താൽ നമ്മൂടെ രാജ്യത്തിന്റെ ശരാശരിയേക്കാളും താഴ്‌ന്നുനിൽക്കുന്നുവേന്നൊരു വിലയിരുത്തൽ പണ്ടുമുതലേ നിലനിന്നിരുന്നു. കേരളത്തിലെ തെങ്ങിൻ തോപ്പുകളുടെ ഉത്പാദനക്ഷമത കുറയു
വാനുള്ള പ്രധാന കാരണങ്ങൾ രോഗം ബാധിച്ചതും പ്രായമേറിയതുമായ തെങ്ങു
കളുടെ ആധിക്യം, കാറ്റുവീഴ്ച, മണ്ടചീയൽ, ഓലചീയൽ മുതലായ രോഗങ്ങളു
ടെ കാഠിന്യം, വിള പരിചരണ മുറകൾ യഥാസമയങ്ങളിൽ അവലംബിക്കുന്നതിൽ കാണിക്കുന്ന ഉദാസീനത, ജനിതക ഗുണമില്ലാത്ത തെങ്ങുകൾ തുടങ്ങിയവയാണ്‌. ഈ ഉത്പാദനക്ഷമതക്കുറവിന്റെ കാരണങ്ങൾ തേടി സ്ഥിതിഗതികൾ വിശകലനം ചെയ്ത നിരവധി വിദഗ്ദ്ധ കമ്മിറ്റികൾ ഉണ്ടായിരുന്നു. എം.എസ്‌. സ്വാമിനാഥൻ കമ്മിറ്റിയുൾപ്പെടെ ഇതിൽ ഉൾപ്പെടുന്നു. ഈ കമ്മിറ്റികളുടെ എല്ലാം നിർ
ദ്ദേശം ഇങ്ങനെയായിരുന്നു."കേരളത്തിലെ തെങ്ങുകൾ നൂറ്റാണ്ടുകളുടെ പഴക്കമുള്ളവയാണ്‌. ഏകദേശം മൂന്നിലൊന്നും പ്രായാധിക്യമുള്ളതും. ഇത്തരം തെങ്ങുകൾ മുറിച്ചുമാറ്റി പകരം തൈ വെച്ച്‌ പിടിപ്പിക്കുന്നത്‌ തെങ്ങുപുനരുദ്ധാരണ പ്രക്രിയയുടെ ആദ്യ പടിയാകണം."
2006 ഡിസംബറിൽ അന്നത്തെ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രിയായിരുന്ന ശ്രീ. ജയറാം രമേഷ്‌ കേരളത്തിൽ വിളിച്ചുകൂട്ടിയൊരു യോഗത്തിൽ ഒരു നിർണ്ണായക തീരുമാനം കൈക്കൊണ്ടു. തോട്ടവിളകളുടെ പുനരുദ്ധാരണത്തിന്‌ പ്രത്യേക പാക്കേജ്‌ കൊണ്ടുവരുമെന്നതായിരുന്നു ആ തീരുമാനം. തേയില, കാപ്പി, ഏലം, റബ്ബർ എന്നീ തോട്ടവിളകളോടൊപ്പം തെങ്ങിൻ തോട്ടങ്ങൾക്കും ഒരു പുനരുദ്ധാരണം ആലോചിക്കണമെന്ന്‌ അദ്ദേഹം നിർദ്ദേശം നൽകി. കേരകൃഷി മേഖലയിൽ ഒരു നാഴികകല്ലായി മാറിയ ഈ തീരുമാനം തെങ്ങുകർഷകരുടെ മനസ്സിൽ കുന്നോളം സ്വപ്നങ്ങൾ കോറിയിട്ടു. അന്ന്‌ നാളികേര വികസന ബോർഡ്‌ ചെയർപേഴ്സൺ ആയിരുന്ന ശ്രീമതി. മിനി മാത്യു ഐഎഎസ്‌ ന്റെ നേതൃത്വത്തിൽ മറ്റ്‌ തോട്ടവിളകൾക്ക്‌ പദ്ധതി സമർപ്പിക്കുന്നതിന്‌ മുമ്പ്‌ തന്നെ നാളികേര കൃഷി പുനരുദ്ധാരണത്തിനുവേണ്ടി ഒരു പദ്ധതി രൂപരേഖ തയ്യാറാക്കുകയും കേന്ദ്ര കൃഷി മന്ത്രാലയത്തിന്‌ സമർപ്പിക്കുകയും ചെയ്തു.

2006ൽ ആരംഭിച്ച കൂടിയാലോചനകൾ 2007ഉം കടന്ന്‌ 2008ൽ 4766.66 കോടി അടങ്കൽ തുകയും 1358 കോടി രൂപ കേന്ദ്ര സബ്സിഡിയുമായി ഒരു പദ്ധതി സമർപ്പിച്ചു. പിന്നീടങ്ങോട്ട്‌ ഈ പദ്ധതി വെട്ടിയും തിരുത്തിയും ചുരുക്കിയും ഘട്ടങ്ങൾ പലത്ത്‌ കഴിഞ്ഞു. സംസ്ഥാന തലത്തിലും കേന്ദ്ര കൃഷി മന്ത്രാലയത്തിലും യോഗങ്ങൾ വിളിച്ചുകൂട്ടുകയും ചർച്ചകൾ നടത്തുകയും മുറ തെറ്റാതെ നടന്നു. ഈ പദ്ധതിയിലെ ഏറ്റവും ശ്രദ്ധേയമായിരുന്ന വിഷയം തെങ്ങുകൃഷി മുഖ്യമായുള്ള എല്ലാ തെക്കൻ സംസ്ഥാനങ്ങളിലും തെങ്ങുകൃഷി പുനരുദ്ധാരണം വിഭാവനം ചെയ്തിരുന്നു എന്നതാണ്‌. ഇത്രയധികം സബ്സിഡി തുക കേന്ദ്ര ഗവണ്‍മന്റ്‌ ഒറ്റയടിക്ക്‌ കണ്ടെത്തുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്‌ ആദ്യഘട്ടത്തിൽ കേരളത്തിലെ മൂന്ന്‌ ജില്ലകളിൽ ഒരു പെയിലറ്റ്‌ പദ്ധതിയായി ഇത്‌ നടപ്പിലാക്കുന്നതിനുള്ള അനുമതിയാണ്‌ ഗവണ്‍മന്റ്‌ നൽകിയത്‌. ഇങ്ങനെ 2009 മേയ്‌ മാസത്തിലാണ്‌  2275 കോടി രൂപയുടെ ഒരു പദ്ധതിക്ക്‌ 478.5 കോടി രൂപ കേന്ദ്ര സബ്സിഡിയായി അനുമതി വരുന്നത്‌.  ഈ പദ്ധതിയുടെ വിജയ പരാജയങ്ങൾ വിലയിരുത്തി അതിൽ അവശ്യം വേണ്ട മാറ്റങ്ങൾ വരുത്തി പദ്ധതികൾ മറ്റു ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാമെന്ന ഒരു കണക്കുകൂട്ടലും ഉണ്ടായിരുന്നു. 2009-10 ൽ അനുവദിച്ച പെയിലറ്റ്‌ പദ്ധതി തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ നാല്‌ വർഷങ്ങൾകൊണ്ട്‌ നടപ്പിലാക്കി പൂർത്തീകരിക്കണമായിരുന്നു. പദ്ധതിക്കനുവദിച്ച വിഹിതം പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ശേഷിക്കുന്ന 3 വർഷങ്ങളിലേക്ക്‌ ആയിരുന്നുവേങ്കിലും പദ്ധതി കാലാവധി ഒരു വർഷം കൂടിയുണ്ടായിരുന്നു. ഇങ്ങനെ ഇക്കഴിഞ്ഞ നാല്‌ വർഷങ്ങൾകൊണ്ട്‌ പദ്ധതി മൂന്ന്‌ ജില്ലകളിൽ നടപ്പിലാക്കുവാനും സാമാന്യം വിജയകരമായ രീതിയിൽ പൂർത്തീകരിക്കുവാനും സാധിച്ചു. എന്നാൽ പദ്ധതി 100 ശതമാനം പൂർത്തീകരിച്ചുവേന്ന്‌ അവകാശപ്പെടാനാവാത്തവിധം  മൂന്നാംഘട്ടത്തിൽ തുടങ്ങിവെച്ച പദ്ധതികളുടെ വളം വിതരണവും പകരം തൈ നടീലും ഇനിയും ബാക്കിയിരിക്കുന്നു .കേന്ദ്ര ഗവണ്‍മന്റ്‌ അനുവദിച്ച ബജറ്റ്‌ വിഹിതം പൂർണ്ണമായും ലഭിച്ചില്ലായെന്നത്‌ തന്നെയാണ്‌ ഈ പദ്ധതി 100 ശതമാനം വിജയത്തിലെത്താതിരിക്കാനുള്ള കാരണം. ഈ സാമ്പത്തിക വർഷത്തിലും 35 കോടി രൂപ ഗവണ്‍മന്റ്‌ അനുവദിച്ചിട്ടുണ്ട്‌. ഇത്‌ ഏകദേശം പൂർണ്ണമായും ഉപയോഗപ്പെടുത്തിക്കഴിഞ്ഞു. ഇനിയും കുറഞ്ഞത്‌ 75 കോടി രൂപ കൂടിയുണ്ടെങ്കിലേ ഈ പദ്ധതി  പൂർത്തീകരിക്കുവാൻ സാധിക്കുകയുള്ളൂ.
പദ്ധതി നടത്തിപ്പിലുണ്ടായ ബാലപീഡകളെ തരണം ചെയ്ത്‌ ഇതിന്റെ നടത്തിപ്പിന്‌ ആക്കം കൂട്ടുവാൻ തുടർവർഷങ്ങളിൽ സാധിച്ചുവേന്നത്‌ കേന്ദ്ര കൃഷി മന്ത്രാലയവും സംസ്ഥാന കൃഷി വകുപ്പുമെല്ലാം തൃപ്തിയോടെ നോക്കിക്കണ്ട ഒരനുഭവമായിരുന്നു. ഇതിന്റെ വെളിച്ചത്തിലാണ്‌ ശേഷിക്കുന്ന ജില്ലകളിൽ കൂടി ഈ പദ്ധതി വ്യാപിപ്പിക്കുന്നതിന്‌ 75 കോടി രൂപ കൂടി കേന്ദ്ര ഗവണ്‍മന്റ്‌ അനുവദിക്കാൻ തീരുമാനിച്ചതു. ഈ പദ്ധതി മറ്റു ജില്ലകളിൽക്കൂടി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത  തുടക്കം മുതൽ തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ബോർഡ്‌ ശ്രദ്ധിച്ചിരുന്നു. കാരണം കാറ്റുവീഴ്ചയെന്ന രോഗത്തെ ചെറുക്കുവാനും ഈ രോഗം ഉൻമൂലനം ചെയ്യുവാനും പകരം അത്യുത്പാദനശേഷിയുള്ള തെങ്ങിൻ തൈകൾ വെച്ച്‌ പിടിപ്പിച്ച്‌ നല്ല ഉത്പാദനക്ഷമത കൈവരിക്കുവാനുമുള്ള ലക്ഷ്യത്തോടുകൂടി തുടക്കം കുറിച്ചൊരു പദ്ധതിക്ക്‌ ചില നിർദ്ദിഷ്ട ലക്ഷ്യങ്ങളുണ്ടായിരുന്നു. അപ്പോൾ തീർച്ചയായും തിരുവനന്തപുരവും കൊല്ലവും കൂടാതെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ തെക്കൻ ജില്ലകളും തൃശ്ശൂരിനപ്പുറമുള്ള പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർഗോഡ്‌ തുടങ്ങിയ വടക്കൻ ജില്ലകളും പദ്ധതിയുടെ കീഴിൽ കൊണ്ടുവരണം എന്നുള്ള ഒരു നിലപാട്‌ സംസ്ഥാനത്തുടനീളം നിലനിന്നിരുന്നു. കാറ്റുവീഴ്ച രോഗമാണ്‌ നമ്മുടെ ഉത്പാദനക്കുറവിന്റെ കാരണമെങ്കിൽ എന്തുകൊണ്ട്‌ മറ്റു തെക്കൻ ജില്ലകളെ ഒഴിവാക്കി എന്നുള്ളൊരു ചോദ്യവും ഉയർന്ന്‌ വന്നിരുന്നു. എന്നാൽ ഇതിനുള്ള ഉത്തരവും ബോർഡിന്റെ പക്കലുണ്ടായിരുന്നു. രോഗഗ്രസ്ത പ്രദേശത്തിന്റെ അതിർത്തി ജില്ലകളായ തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളും കഴിഞ്ഞ പത്ത്‌ വർഷത്തിനിടയിൽ രോഗ തീവ്രത ഏറ്റവും കൂടിയ ജില്ലയെന്ന നിലയിലുമാണ്‌ തൊട്ടടുത്ത്‌ കിടക്കുന്ന കൊല്ലം ജില്ലയും ഉൾപ്പെടുത്തിയത്‌.
പെയിലറ്റ്‌ പദ്ധതിയൊഴികെയുള്ള 11 ജില്ലകളിൽ വെച്ച്‌ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം എന്നീ ജില്ലകൾ  രോഗാവസ്ഥ ഏറ്റവുമധികം ഗുരുതരമായ ഹോട്ട്‌ സ്പോട്ട്‌ (ഒ​‍ീ​‍േ ​‍്​‍ീ​‍ി) എന്ന്‌ വിശേഷിപ്പിക്കാവുന്ന ജില്ലകളാണ്‌.
ഈ ജില്ലകളിലായി 47 ബ്ലോക്ക്‌ പഞ്ചായത്തുകളും 311 ഗ്രാമപഞ്ചായത്തുകളുമാണ്‌ ഉള്ളത്‌. പെയിലറ്റ്‌ പദ്ധതിയിൽ നടപ്പിലാക്കിയിരുന്നതുപോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും കൃഷിഭവനുകളുടേയും നിസ്സീമമായ സഹകരണം ഉണ്ടെങ്കിൽ മാത്രമേ പദ്ധതി നടത്തിപ്പ്‌ സാദ്ധ്യമാകൂ.
ഹോട്ട്‌ സ്പോട്ട്‌ ജില്ലകളൊഴികെ വരുന്ന ഏഴ്‌ ജില്ലകളിൽ ഇടുക്കി, വയനാട്‌ എന്നീ ജില്ലകൾ തെങ്ങുകൃഷി വളരെക്കുറവുള്ള പ്രദേശങ്ങളായതിനാൽ പദ്ധതി ഒറ്റ ഘട്ടമായി പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നു. ശേഷിക്കുന്ന പാലക്കാട്‌, കോഴിക്കോട്‌, മലപ്പുറം, കണ്ണൂർ, കാസർഗോഡ്‌ എന്നീ അഞ്ച്‌ ജില്ലകളിൽ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഫെഡറേഷനുകളിലൂടെ ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുന്നതിനാണ്‌ ഉദ്ദേശിക്കുന്നത്‌. 12-​‍ാം പദ്ധതിയുടെ അവസാനത്തോടുകൂടി എല്ലാ ജില്ലകളിലേയും പദ്ധതി പൂർത്തീകരിക്കാനാകും.
ഇനിയുള്ള പതിനൊന്ന്‌ ജില്ലകളിലായി ഏതാണ്ട്‌ 5,69,000 ഹെക്ടർ തെങ്ങുകൃഷിയാണ്‌ ഇന്ന്‌ നിലവിലുള്ളത്‌. ഇതിൽ  1,26,000 ഹെക്ടർ നാല്‌ ഹോട്ട്‌ സ്പോട്ട്‌ ജില്ലകളിലും 4,36,000 ഹെക്ടർ ബാക്കിയുള്ള ജില്ലകളിലുമാണുള്ളത്‌. കുറഞ്ഞത്‌ 50 ശതമാനമെങ്കിലും വെട്ടിമാറ്റുന്നതിന്‌ പകരമായി പുതിയ തൈകൾ വെച്ചുപിടിപ്പിക്കണമെന്നുള്ളതിനാൽ ഈ പ്രദേശത്ത്‌ ഏതാണ്ട്‌ 91 ലക്ഷം തെങ്ങിൻ തൈകൾ പുനർനടീലിന്‌ ആവശ്യമായ്‌ വരും. ഇത്‌ 25 ശതമാനമെങ്കിൽ 45 ലക്ഷം തൈകളെങ്കിലും ആവശ്യമായി വരും.
കാറ്റുവീഴ്ച രോഗം തമിഴ്‌നാടിന്റെ അതിർത്തികളിലും വ്യാപിച്ചിട്ടുണ്ടെന്നുള്ള സൊ‍ാചനകൾ ലഭിച്ചിട്ടുണ്ട്‌. അതിനാൽ ഈ രോഗത്തിന്റെ വ്യാപനം തടയുന്നതിനായി കൃത്യമായ സത്വര നടപടികൾ എടുക്കേണ്ടതുണ്ട്‌. അതിനായി തമിഴ്‌നാടിന്റെ അതിർത്തി ജില്ലകളിൽ ഈ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന ഒരു ശുപാർശ ബോർഡ്‌ കേന്ദ്ര ഗവണ്‍മന്റിന്‌ സമർപ്പിച്ചിട്ടുണ്ട്‌. കൂടാതെ രോഗ,കീട ബാധയുള്ളതും ഉത്പാദനശേഷി കുറഞ്ഞ തെങ്ങുകളുമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാകെ ഈ പദ്ധതി നടപ്പിലാക്കണമെന്നും ബോർഡ്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. അത്തരത്തിൽ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കി നമ്മുടെ രാജ്യത്തെ തെങ്ങുകൃഷിക്ക്‌ ഒരു പുതിയ മുഖം നൽകി തെങ്ങുകൃഷിയിൽ ഒരു മികച്ച ജനിതകശേഖരം വികസിപ്പിച്ചെടുക്കാൻ നമുക്കാവും.
ഓരോ പ്രദേശത്തെയും പദ്ധതി നടത്തിപ്പിന്‌ മേൽനോട്ടം വഹിക്കാനായി അ
താത്‌ പ്രദേശത്തെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അദ്ധ്യക്ഷണായും കൃഷി ആഫീസർ കൺവീനറായും നാളികേര വികസന ബോർഡിന്റെ പ്രതിനിധിയും അടങ്ങിയ ഒരു പ്രാദേശിക വികസന സമിതി രൂപീകരിക്കുന്നു. പൂർണ്ണമായും കർഷക പങ്കാളിത്തത്തോടുകൂടി, പദ്ധതി നടത്തിപ്പിന്റെ എല്ലാഘട്ടത്തിലും സുതാര്യത ഉറപ്പുവരുത്തിയാണ്‌ നടപ്പിലാക്കുന്നത്‌. പദ്ധതിപ്രദേശത്തെ എല്ലാ കേര കർഷകർക്കും പദ്ധതി വഴിയുള്ള ആനുകൂല്യം ലഭ്യമാണ്‌.
പദ്ധതി നടത്തിപ്പ്‌ - എങ്ങനെ അപേക്ഷിക്കാം?
*    പഞ്ചായത്ത്‌ തലത്തിൽ (കർഷക കൂട്ടായ്മയും നാളികേര ഉത്പാദക സംഘങ്ങളും (സിപിഎസ്‌) തുട
ങ്ങുക.
*    25 മുതൽ 50 ഹെക്ടർ വരെയുള്ള പ്ര
ദേശമാണ്‌ സിപിഏശിന്റെ പരിധിയിൽ വരിക. സൗകര്യാർത്ഥം ഓരോ വാർഡും ഓരോ സിപിഎസ്‌ ആയി പരിഗണിക്കും.
*  ഓരോ ക്ലസ്റ്ററിലും കൺവീനറും ആവശ്യാനുസരണം സബ്ഗ്രൂപ്പ്‌ ലീഡർ
മാരുമുണ്ടായിരിക്കണം.
*    ഓരോ ക്ലസ്റ്ററിലേയും എല്ലാ കേരകർഷകരും പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കണം.
*    ഓരോ പഞ്ചായത്തിലും രൂപീകരിച്ച ക്ലസ്റ്ററുകളുടെ എണ്ണം കൃഷി ഭവനിൽ/ പഞ്ചായത്തിൽ / ബോർഡിൽ അറി
യിക്കുക.
*    പ്രായാധിക്യമുള്ളതും ഉത്പാദന ക്ഷമത തീരെയില്ലാത്തതും കാറ്റുവീഴ്ചയുള്ളതുമായ തെങ്ങുകൾ കണ്ടു
പിടിക്കുന്നതിനും അടിസ്ഥാന വിവര
ശേഖരണ സർവ്വേ നടത്തുന്നതിനും ബോർഡ്‌ പരിശീലനം നൽകും.
*    ഓരോ കൃഷിക്കാരനും തങ്ങളുടെ തോട്ടത്തിലെ അടിസ്ഥാനവിവരങ്ങൾ ഇതിനായി ബോർഡ്‌ നൽകുന്ന അ
പേക്ഷഫോറത്തിൽ രേഖപ്പെടുത്തി അതാത്‌ ക്ലസ്റ്റർ കൺവീനർമാരെ ഏൽപ്പിക്കണം.
പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യങ്ങൾ
1. തെങ്ങുവെട്ടിമാറ്റൽ: ഒരു ഹെക്ടർ (2മ്മ ഏക്കർ) സ്ഥലത്തുനിന്ന്‌  കാറ്റുവിഴ്ച രോഗബാധിതവും ഉത്പാദനശേഷി തീരെ കുറഞ്ഞതുമായ പരമാവധി 32 തെങ്ങു
കൾ വെട്ടി മാറ്റുന്നതിന്‌ 13,000 രൂപ ധനസ
ഹായമായി നൽകുന്നു. ഇതിൽ 20 തെങ്ങു
കൾക്ക്‌ 500 രൂപ നിരക്കിലും, ബാക്കി 12 തെങ്ങുകൾ വെട്ടിമാറ്റുന്നതിന്‌ 250 രൂപ നിരക്കിലുമാണ്‌ ആനുകൂല്യം നൽകുന്ന
ത്‌. പരമാവധി ഒരു കർഷകന്‌ 4 ഹെക്ടർ അതായത്‌ 10 ഏക്കർ സ്ഥലത്തുനിന്ന്‌ 128 തെങ്ങുകൾ വെട്ടിമാറ്റുന്നതിന്‌ 52,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നു. കാറ്റു
വീഴ്ച ബാധിച്ച കായ്ക്കാത്ത തൈത്തെ
ങ്ങുകൾ കർഷകരുടെ സ്വന്തം ചെലവിൽ വെട്ടിമാറ്റിയിരിക്കണം.
2. പകരം തൈവയ്ക്കൽ: തൈ ഒന്നിന്‌ 20 രൂപ നിരക്കിൽ ധനസഹായം നൽകുന്നു. വെട്ടിമാറ്റിയ തെങ്ങിനു പകരം ആവശ്യമായ തോതിൽ സൂര്യപ്രകാശം കിട്ടത്തക്കവിധത്തിൽ സ്ഥലമുണ്ടെങ്കിൽ മാത്രം തൈ വച്ചാൽ മതി. പരമാവധി ഒരു ഏക്കർ സ്ഥലത്ത്‌ തൈ ഉൾപ്പെടെ 70 തെങ്ങുകളായി എണ്ണം ക്രമപ്പെടുത്തണം.
3. ശാസ്ത്രീയ പരിചരണ മുറകൾ അവലംബിക്കുന്നതിന്‌: തോട്ടത്തിൽ ശേഷിക്കുന്ന തെങ്ങുകൾക്ക്‌ സംയോജിത പരിപാലന മുറകൾ അവലംബിക്കാൻ, അതായത്‌ തടമെടുക്കൽ, ശാസ്ത്രീയ വളപ്രയോഗം, ജലസേചനം, സസ്യസംരക്ഷണ നടപടികൾ ഏർപ്പെടുത്തൽ, പുതയിടൽ, പച്ചിലവളച്ചെടികൾ വളർത്തൽ, ഇടവിളക്കൃഷി തുടങ്ങിയവയ്ക്ക്‌ വേണ്ടിവരുന്ന ചെലവിന്റെ 25 ശതമാനം പരമാവധി ഒരു ഹെക്ടറിന്‌ 7500 രൂപ എന്ന നിരക്കിൽ ആനുകൂല്യം നൽകുന്നു. ബാക്കി 25-30 ശതമാനം തുക കർഷകർ തന്നെ വഹിക്കേണ്ടതാണ്‌. ഈ ആനുകൂല്യം 2 വർഷം ലഭ്യമാണ്‌. ഓരോ ക്ലസ്റ്ററിലും സമയാസമയം തെങ്ങിൻ തോട്ടത്തിൽ അനുവർത്തിക്കേണ്ട പരിപാലനമുറകളെക്കുറിച്ച്‌ ഒരു കലണ്ടർ ക്ലസ്റ്ററിലെ കർമ്മ പദ്ധതിയോടൊപ്പം തയ്യാറാക്കണം.
പദ്ധതി നടത്തിപ്പ്‌ - വിവിധ ഘട്ടങ്ങൾ
*    പദ്ധതി നടത്തിപ്പിന്റെ മുന്നോടിയാ
യി ഓരോ പ്രദേശത്തെയും കർഷക
രെ വിളിച്ചുകൂട്ടി പദ്ധതി വിശദാം
ശങ്ങളെക്കുറിച്ചും, ഓരോ പ്രദേ
ശത്തെയും അടിസ്ഥാന വിവര
ശേഖരണത്തെക്കുറിച്ചും വിശദമായ ക്ലാസ്സുകൾ നൽകുന്നു.
*   പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടം ക്ലസ്റ്ററിലെ കർഷകരുടെ അടിസ്ഥാ
ന വിവരങ്ങൾ ശേഖരിക്കുന്നതിനു
ള്ള കർഷക പങ്കാളിത്തത്തോടെ
യുള്ള സർവ്വേയാണ്‌. പരിശീലനം സിദ്ധിച്ച ക്ലസ്റ്റർ സിപിഎസ്‌ പ്രവർ
ത്തകരെയാണ്‌ ഇതിനായി ചുമതലപ്പെടുത്തുന്നത്‌. ഇവരുമായി പൂർണ്ണ
മായി സഹകരിക്കുകയും തെങ്ങിൻ തോട്ടത്തെക്കുറിച്ച്‌ കൃത്യമായ വിവ
രങ്ങൾ നൽകുകയും ചെയ്താൽ മാത്രമേ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കാൻ കഴിയൂ.
*    സർവ്വേയിൽ രേഖപ്പെടുത്തിയ വിവ
രങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ ക്ലസ്റ്ററിലും നടപ്പിലാക്കുന്ന പുനരു
ദ്ധാരണ പരിപാടികളെക്കുറിച്ച്‌ ഒരു കർമ്മ പദ്ധതി തയ്യാറാക്കുന്നു.
*    കർമ്മപദ്ധതിയിൽ ഓരോ പ്രദേശത്തേയും വെട്ടിമാറ്റുന്ന തെങ്ങുകളുടെ എണ്ണം, അതിനനുവദിക്കേണ്ട തുക, പകരം നടാൻ വേണ്ട തൈക
ളുടെ എണ്ണം, പുനരുദ്ധാരണത്തിന്‌ അവലംബിക്കേണ്ട ആവശ്യമായ പരിപാലന മുറകൾ, അവയ്ക്ക്‌ രണ്ടുവർഷത്തേയ്ക്കുവേണ്ടിവരുന്ന മൊത്തം തുക എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. പദ്ധതി തയ്യാറാക്കാനായി നാളികേര വികസന ബോർഡിലെ ഉദ്യോഗസ്ഥന്മാർ സഹായിക്കുന്നു.
*   ഒരു പഞ്ചായത്തിലെ വിവിധ ക്ലസ്റ്ററുകളുടെ പദ്ധതികൾ ക്രോഡീക
രിച്ച്‌ പഞ്ചായത്തിന്റെ കർമ്മപദ്ധതി അതത്‌ പ്രദേശത്തെ പ്രാദേശിക വികസന സമിതിയുടെ അംഗീകാരത്തോടെ  ജില്ലാകൃഷി ആഫീസർ വഴി സംസ്ഥാന തലത്തിലുള്ള സമിതിയുടെ അനുമതിയ്ക്കായി സമർപ്പിക്കുന്നു. സംസ്ഥാന സമിതിയുടെ അനുമതിയോടെ അന്തിമ തീരുമാനത്തിനായി നാളികേര വികസന ബോർഡിന്‌ സമർപ്പിക്കുന്നു. പദ്ധതി നടത്തിപ്പിനുള്ള അനുമതി നേരിട്ട്‌ പഞ്ചായത്ത്‌ തലത്തിലുള്ള  കൃഷിഭവനുകളെ  ബോർഡ്‌ അറിയിക്കുന്നു.
*   അടിസ്ഥാന സർവേയിൽ തെരഞ്ഞെടുത്ത തെങ്ങുകൾ വെട്ടിമാറ്റിയ ശേഷം, ഓരോ കർഷകനും അർഹമായ ധനസഹായം അതത്‌ കർഷകന്റെ ബാങ്ക്‌ അക്കൗണ്ട്‌ വഴി വിതരണം ചെയ്യുന്നു. അക്കൗണ്ടില്ലാത്ത കർഷകർ ദേശസാൽകൃത ബാങ്കുകളിൽ നോഫ്രിൽ അഥവാ സീറോ ബാലൻസ്‌ അക്കൗണ്ട്‌ തുടങ്ങണം. ഇതിന്‌ മിക്കവാറും എല്ലാ ബാങ്കുകളും തയ്യാറായി മുന്നോട്ടു വന്നിട്ടുണ്ട്‌.
താഴെപ്പറയുന്ന ക്രമത്തിലുള്ള കർമ്മ പദ്ധതികൾ ഉടനടി കൈക്കൊള്ളേണ്ടതാണ്‌.
1.    ജില്ലാതലത്തിലുള്ള യോഗങ്ങൾ (ബോർഡ്‌/കൃഷി വകുപ്പിന്റെ മേൽ
നോട്ടത്തിൽ).
2.    അതിനെത്തുടർന്ന്‌ വാർഡ്‌ തലത്തിൽ സിപിഎസ്‌ രൂപീകരണവും അപേക്ഷാ ഫോറം വിതരണവും സമയബന്ധിതമായി നടപ്പാക്കണം.
3.    തോട്ടങ്ങൾ അടിസ്ഥാനമാക്കിയുള്ള സർവ്വേ നടത്തിപ്പിനുള്ള പരിശീലനവും തുടർന്ന്‌ സർവ്വേ നടത്തിപ്പും (ബോർഡിന്റേയും കൃഷി വകുപ്പിന്റേയും മേൽനോട്ടത്തിൽ ).
4.    അപേക്ഷകളുടെ വിശദാംശങ്ങൾ ഓൺലൈനായി രേഖപ്പെടുത്തുക (കൃഷിഭവന്റെ മേൽ നോട്ടത്തിൽ).
5.    ബാങ്ക്‌ അക്കൗണ്ട്‌ ഇല്ലാത്തവർക്ക്‌ അക്കൗണ്ട്‌ തുടങ്ങുവാനുള്ള നടപടികൾ കൈക്കൊള്ളുക (ബോർഡും കൃഷി വകുപ്പും സംയുക്തമായി).
6.    ഡാറ്റ വെരിഫിക്കേഷൻ (ബോർഡ്‌/ കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ).
7.    പദ്ധതി തയ്യാറാക്കൽ (ബോർഡിന്റെ മേൽനോട്ടത്തിൽ).
8.    സംസ്ഥാനതല മോണിറ്ററിംഗ്‌ കമ്മറ്റിയോഗം.
9.    തെങ്ങ്‌ വെട്ടുന്നതിനുള്ള അനുമതി (ബോർഡ്‌ നൽകുന്നതാണ്‌).
10.    വെട്ടിയ തെങ്ങുകളുടെ പരിശോധന (ബോർഡിന്റെ മേൽനോട്ടത്തിൽ).
11.    ബാങ്ക്‌ അക്കൗണ്ടിൽ സബ്സിഡി നിക്ഷേപിക്കൽ (ബോർഡ്‌ നിർവ്വഹിക്കുന്നതാണ്‌).
അടുത്തകാലത്ത്‌ കർഷക കൂട്ടായ്മകളിൽ വിപ്ലവകരമായ മാറ്റം വരുത്തിക്കൊണ്ട്‌ നാളികേര ഉത്പാദക സംഘങ്ങളും (സിപിഎസ്‌), ഉത്പാദക സംഘങ്ങളുടെ ഫെഡറേഷനുകളും കമ്പനികളും ബോർഡിന്റെ  മേൽനോട്ടത്തിൽ രൂപീകരിക്കപ്പെട്ടുകഴിഞ്ഞു. കേരകൃഷി മേഖലയിൽ ചലനം സൃഷ്ടിച്ച ഒരു വികസന തന്ത്രമായിരുന്നു നാളികേര ഉത്പാദക സംഘങ്ങളുടേയും ഫെഡറേഷനുകളുടേയും രൂപീകരണം. കേരളത്തിലെ എല്ലാ ജില്ലകളിലും സിപിഎസുകളും ഫെഡറേഷനുകളും  രൂപീകൃതമായിട്ടുണ്ട്‌. അതിനാൽ തെങ്ങു പുനരുദ്ധാരണ പദ്ധതിയുടെ നടത്തിപ്പിൽ ഉത്പാദക സംഘങ്ങളേയും ഫെഡറേഷനുകളേയും ക്ലസ്റ്ററുകളേയും ഉൾപ്പെടുത്തിക്കൊണ്ട്‌ സംഘാംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇങ്ങനെ വരുമ്പോൾ കർഷകർക്ക്‌ വേണ്ടി കർഷകർ നടത്തുന്ന ഒരു ജനാധിപത്യ നടത്തിപ്പ്‌ രീതി കൊണ്ടുവരാൻ കഴിയുമെന്ന്‌ പ്രത്യാശിക്കുന്നു.
പദ്ധതിയുടെ പ്രാരംഭ പ്രവർത്തനമായ അടിസ്ഥാന സർവ്വേ മുതൽ എല്ലാ സംഘാംഗങ്ങൾക്കും ഭാഗഭാക്കാകാവുന്നതാണ്‌. സിപിഎസ്‌ അംഗങ്ങൾ ഇതിനോടകം തന്നെ കൂട്ടായ്മയോടെ പ്രവർത്തിക്കുവാൻ പരിശീലിച്ച്‌ കഴിഞ്ഞവരാണ്‌. പദ്ധതിയുടെ ആദ്യപടിയായി എല്ലാ പഞ്ചായത്തുകളിലും വാർഡുകളിലും കർഷകരെ ബോധവത്ക്കരിക്കുന്നതിനുള്ള ചർച്ചായോഗങ്ങളും ക്ലാസ്സുകളും സെമിനാറുകളും സംഘടിപ്പിക്കുന്നതാണ്‌. ഇങ്ങനെ യോഗങ്ങൾക്കായി കൃഷിക്കാരെ വിളിച്ചുചേർക്കുന്നതിനും കൃഷിക്കാരുടെ ഇടയിൽ കൂട്ടായ്മയുടെ ഉദ്ദേശ്യവും അതിന്റെ ഗുണങ്ങളും പ്രചരിപ്പിക്കുവാനും കൃഷിക്കാർ തുടക്കം മുതൽ തന്നെ ശ്രമിക്കേണ്ടതാണ്‌. സിപിഎസുകൾ രൂപീകരിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ ഈയൊരു അവസരം ഉത്പാദകസംഘങ്ങൾ രൂപീകരിക്കുന്നതിന്‌ പ്രയോജനപ്പെടുത്താവുന്നതാണ്‌. ഇങ്ങനെ രൂപീകരിക്കുന്ന സംഘങ്ങൾ ബോർഡിൽ രജിസ്റ്റർ ചെയ്യുകയും അവ ചേർന്ന്‌ ഫെഡറേഷൻ രൂപീകരിക്കുകയും ചെയ്യുമ്പോൾ വികസന പദ്ധതികളുടെ പ്രയോജനഫലം ഇവരെ തേടിയെത്തും.
കഴിഞ്ഞ കാല അനുഭവങ്ങളുടെ വെളിച്ചത്തിൽ തെങ്ങുവെട്ടുന്നതിനുള്ള സബ്സിഡി തുക കാലതാമസമില്ലാതെ കർഷകരുടെ കയ്യിലെത്തിക്കേണ്ടതുണ്ട്‌. ഇതിനായി എല്ലാ കർഷകരും ദേശസാത്കൃത ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങി പ്രവർത്തനക്ഷമമാക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. പദ്ധതി സബ്സിഡി തുക കാലതാമസം കൂടാതെ കർഷകരിലെത്തിക്കാൻ കമ്പ്യൂട്ടർവത്കൃത ഓൺലൈൻ ബാങ്കിംഗ്‌ സേവനങ്ങൾ എല്ലാ കർഷകർക്കും പ്രയോജനപ്പെടുത്താൻ വേണ്ടിയാണ്‌ ദേശസാത്കൃത,  ഷെഡ്യൂൾഡ്‌ ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാൻ നിർദ്ദേശിച്ചിട്ടുള്ളത്‌. സർവ്വേയ്ക്കുശേഷം വെട്ടിമാറ്റേണ്ട തെങ്ങുകൾ അടയാളപ്പെടുത്തൽ, വിവരങ്ങൾ പരിശോധിക്കുക,  അപേക്ഷകൾ ഓൺലൈനിൽ പൂരിപ്പിക്കൽ, പൂരിപ്പിച്ച വിവരങ്ങൾ വീണ്ടും പരിശോധിക്കുക, തെങ്ങുവെട്ടി മാറ്റുക, പുനർനടീൽ, വളപ്രയോഗം എന്നിവയെല്ലാം കൂട്ടായ്മയോടെ ചെയ്യുക, ഗുണമേന്മയുള്ള തൈകളാണ്‌ തങ്ങളുടെ പ്രദേശത്ത്‌ വിതരണം ചെയ്യുന്നത്‌ എന്ന്‌ ഉറപ്പുവരുത്തി അവ നടുന്നതിനുള്ള സംവിധാനങ്ങൾ ചെയ്യുക, ഇങ്ങനെ സിപിഎസ്‌, ഫെഡറേഷൻ അംഗങ്ങൾക്ക്‌ മുമ്പിൽ തുറന്ന്‌ കിടക്കുന്ന അവസരങ്ങൾ നിരവധിയാണ്‌. ഈ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റുമ്പോഴാണ്‌ സിപിഎസുകളും ഫെഡറേഷനുകളും ഉദ്ദേശ്യ ലക്ഷ്യങ്ങൾ സാക്ഷാത്ക്കരിച്ചുവേന്ന്‌ പറയുവാൻ സാധിക്കുന്നത്‌.
പദ്ധതി നടത്തിപ്പ്‌ തുടങ്ങിക്കഴിഞ്ഞാ
ൽ തീരുന്നതല്ല ഉത്പാദക സംഘങ്ങളുടേയും ഫെഡറേഷനുകളുടേയും  ഉത്തരവാദിത്വം. വെട്ടിമാറ്റിയ തെങ്ങുകൾ, വെട്ടി മാറ്റാൻ മാർക്ക്‌ ചെയ്ത തെങ്ങുകളുടെ വിശദാംശങ്ങളുമായി ഒത്തുനോക്കി നടപടിക്രമങ്ങൾ ശരിയായോ എന്ന്‌ പരിശോധിക്കുക, വെട്ടി മാറ്റിയ തെങ്ങുകളുടെ കൃത്യമായ കണക്ക്‌ ശേഖരിക്കുക, വളപ്രയോഗത്തിനുള്ള തെങ്ങുകളുടെ എണ്ണമെടുക്കുക, വിതരണം ചെയ്യപ്പെടുന്ന വളം കൃത്യമായി കൃഷിക്കാരിലേക്ക്‌ എത്തുന്നതിനുള്ള സംവിധാനം ചെയ്യുക, ലഭിച്ച വളം കർഷകൻ യഥാവിധി തടമെടുത്ത്‌ തടത്തിൽ നിക്ഷേപിച്ചുവേന്ന്‌ ഉറപ്പുവരുത്തുക തുടങ്ങി പദ്ധതി നടത്തിപ്പിന്‌ മുൻപും പിൻപും സിപിഎസുകൾക്ക്‌ നിർണ്ണായക പങ്കാണ്‌ നിർവ്വഹിക്കാനുള്ളത്‌. ആ ഉത്തരവാദിത്വം അവർ നിറവേറ്റുന്നതിനെ ആശ്രയിച്ചാണ്‌ ഓരോഘട്ടത്തിലേയും പദ്ധതി വിജയം.
പദ്ധതി നടത്തിപ്പ്‌ സിപിഎസുകളും ഫെഡറേഷനുകളും ഏറ്റെടുത്ത്‌ കഴിഞ്ഞാൽ അവർക്ക്‌ ചെയ്യാനായി നിരവധി പ്രവർത്തനങ്ങളാണുള്ളത്‌. നാളികേര നഴ്സറികൾ സ്ഥാപിക്കുക, കൊപ്ര നിർമ്മിച്ച്‌ താങ്ങുവിലയ്ക്ക്‌ സംഭരണ ഏജൻസികൾക്ക്‌ കൊടുക്കുക, ജൈവവളങ്ങൾ സ്വന്തമായി ഉത്പാദിപ്പിക്കുക, മറ്റ്‌ സ്ഥാപനങ്ങളുടേയും ഏജൻസികളുടേയും വികസന പദ്ധതികൾ ഈ പ്രദേശത്ത്‌ ഏകോപിപ്പിക്കുക, ഇടവിളക്കൃഷി പ്രോത്സാഹിപ്പിക്കുക, കരിക്കിന്റെ വിളവെടുപ്പും വിപണനവും സാദ്ധ്യമാക്കുക ഇങ്ങനെ നിരവധി പ്രവർത്തനങ്ങൾ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും സാദ്ധ്യമാകും. കൂടാതെ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിനാവശ്യമായ യുവാക്കളെ കണ്ടെത്തി അവർക്ക്‌ ആവശ്യമായ പരിശീലനം നൽകുന്നതിനും, ഇങ്ങനെ പരിശീലനം സിദ്ധിച്ചവരിലൂടെ അതാത്‌ പ്രദേശത്തെ വിളവെടുപ്പും രോഗ, കീട ബാധയ്ക്കെതിരെയുള്ള പ്രതിരോധ പ്രവർത്ത
നങ്ങളും മറ്റ്‌ പരിചരണങ്ങളും കൃത്യമായി നടത്തിക്കുക എന്നതും ഭാരവാഹികളുട ഉത്തരവാദിത്തമാണ്‌. ചങ്ങാതിമാരുടെ പരിശീലനം കേവലം ഒന്നോ രണ്ടോ ബാച്ചുകളിൽ അവസാനിപ്പിക്കാതെ ഒരു പ്രദേശത്തേക്കാവശ്യമായത്രയും ചങ്ങാതിമാരെ കണ്ടെത്തി പരിശീലനം കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌.
കേരസുരക്ഷ പദ്ധതിയനുസരിച്ച്‌ തെങ്ങുകളെ ഇൻഷൂർ ചെയ്യാനും കർഷകരെ പ്രേരിപ്പിക്കണം. ഓരോ പദ്ധതിപ്രദേശത്തേക്കുമുള്ള വളങ്ങളും കീടനാശിനികളും ഒരുമിച്ച്‌ സംഭരിക്കുകയും വിതരണം ചെയ്യുകയും പ്രയോഗിക്കുകയും ചെയ്തുകൊണ്ട്‌ ഇതിനായുള്ള ചെലവുകൾ പരമാവധി കുറയ്ക്കുകയും ചെയ്യാം. സിപിഎസുകളുടേയും ഫെഡറേഷനുകളുടേയും മേൽ നോട്ടത്തിൽ നഴ്സറികൾ തുടങ്ങുന്നതിന്‌ ആവശ്യമായ വിത്തുതേങ്ങകൾ ബോർഡ്‌ തെരഞ്ഞെടുത്ത തോട്ടങ്ങളിൽ നിന്നും സിപിഎസ്‌ ഭാരവാഹികളുടെ മേൽനോട്ടത്തിൽ തന്നെ ശേഖരിച്ച്‌  നഴ്സറി നടത്തിപ്പിനുള്ള സാഹചര്യമൊരുക്കുകയും വേണം. കരിക്കിന്‌ അനുയോജ്യമായ തെങ്ങിനങ്ങളും മറ്റ്‌ ഇനം വിത്തുതേങ്ങകളും കൃഷിക്കാർക്ക്‌ അവരുടെ ആവശ്യത്തിനനുസരിച്ച്‌ തെരഞ്ഞെടുക്കുവാനുള്ള മാർഗ്ഗമുണ്ട്‌. വിവിധ സർക്കാർ, തൃത്താല പഞ്ചായത്തുകളുടെ പദ്ധതികളുണ്ട്‌, നാളികേര വികസന ബോർ ഡിന്റെ പദ്ധതികളുണ്ട്‌, ഇവയെല്ലാം സംയോജിപ്പിച്ച്‌ ഒരു കൺവർ ജൻസ്‌, അതാണ്‌ പദ്ധതിയുടെ വിജയത്തിന്‌ ആധാരം.

കൊപ്ര സംഭരണത്തിന്‌ താൽപര്യമുള്ള സിപിഎസുകൾക്ക്‌ നൂതന കൊപ്രഡ്രയർ സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം ബോർഡിൽ ലഭ്യമാണ്‌. ഈ സാമ്പത്തിക സഹായം ഉപയോഗപ്പെടുത്തി കൊപ്രഡ്രയറുകൾ സ്ഥാപിച്ചതിനുശേഷം ഗുണമേന്മയുള്ള കൊപ്ര നിർമ്മിച്ച്‌ താങ്ങുവിലയുടെ ആനുകൂല്യം ലഭ്യമാക്കാവുന്നതാണ്‌. ഇങ്ങനെ നിർമ്മിക്കുന്ന കൊപ്ര സംസ്ഥാനതല സംഭരണ ഏജൻസികൾക്ക്‌ നേരിട്ട്‌ നൽകുവാൻ കഴിയുന്ന തരത്തിൽ സിപിഎസുകളെ മാറ്റിയിട്ടുണ്ട്‌. അതുപോലെ തന്നെ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പോലുള്ള ഏജൻസികളിലൂടെ അംഗങ്ങൾക്ക്‌ ലഭ്യമാക്കാവുന്ന തൈകളും ഇടവിള വിത്തുകളും പരമാവധി ലഭ്യമാക്കുന്നതിന്‌ ഈ സംഘങ്ങൾ പരിശ്രമിക്കേണ്ടതാണ്‌. മാത്രമല്ല പദ്ധതിയുടെ നടത്തിപ്പിന്‌ ദിശാബോധം നൽകുന്നതിനുവേണ്ടി എല്ലാ കർഷക സുഹൃത്തുക്കളും ഒത്തൊരുമിച്ച്‌ പ്രവർത്തിക്കുകയും കാര്യങ്ങൾ ചർച്ച ചെയ്ത്‌ തടസ്സങ്ങൾ നീക്കുകയും വേണം. സിപിഎസുകൾക്കും ഫെഡറേഷനുകൾക്കും കർഷകരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിനായി തുറന്നകമ്പോളങ്ങൾ ആരംഭിക്കുന്നതിനെക്കുറിച്ചും ബോർഡ്‌ നേരത്തെ കർഷകരെ ഉദ്ബോധിപ്പിച്ചിരുന്നു. ഉൽപന്നങ്ങൾ നിർമ്മിച്ച്‌ വിപണിയിലെത്തിക്കുകയും സിപിഎസുകളുടെ മേൽനോട്ടത്തിൽ വിറ്റഴിച്ച്‌, ഇടനിലക്കാരിലേക്ക്‌ എത്തേണ്ട ലാഭം അതാത്‌ സിപിഎസുകളിൽ തന്നെ ലഭ്യമാക്കുവാൻ ശ്രദ്ധിക്കേണ്ടതുമാണ്‌. സിപിഎസുകളുടെ ആഭിമുഖ്യത്തിൽ എല്ലാ താലൂക്ക്‌ കേന്ദ്രങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ഇത്തരം വിപണികൾ തുറക്കാവുന്നതാണ്‌.

 നാളികേരത്തോടൊപ്പം കരിക്ക്‌, ഇടവിളകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ തുടങ്ങിയവയും വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, ചിപ്സ്‌, വിനാഗിരി തുടങ്ങിയ എല്ലാ മൂല്യവർദ്ധിത ഉൽപന്നങ്ങളും ഇത്തരം വിപണികളിലൂടെ വിറ്റഴിക്കാവുന്നതാണ്‌. തുറന്ന വിപണി സംരംഭത്തിൽ ഏർപ്പെട്ടിരിക്കുന്ന പല പ്രസ്ഥാനങ്ങളും നമ്മുടെ നാട്ടിലുണ്ട്‌. ഈ രീതി സ്വീകരിച്ച്‌ എല്ലാ സിപിഎസുകൾക്കും ഫെഡറേഷനുകൾക്കും ഇത്തരം മാർഗ്ഗം പൈന്തുടരാവുന്നതാണ്‌.
ഈ പറഞ്ഞ പ്രവർത്തനങ്ങൾക്കുപരിയായി കയറ്റുമതി രംഗത്തേക്കും സിപിഎസുകൾക്ക്‌ കൈകടത്താവുന്നതാണ്‌. നാളികേരം പച്ചതേങ്ങയായോ, കൊപ്രയാക്കിയോ, ഉണ്ടകൊപ്രയാക്കിയോ, ഗുണമേന്മയുള്ള കൊപ്ര നിർമ്മിച്ച്‌ കയറ്റുമതി യോഗ്യമായ ഗുണമേന്മയുള്ള വെളിച്ചെണ്ണയോ, വെർജിൻ വെളിച്ചെണ്ണയോ നിർമ്മിച്ച്‌ പായ്ക്ക്‌ ചെയ്തോ കയറ്റുമതി ചെയ്തുകൊണ്ട്‌ ഈ രംഗത്തേക്ക്‌ കടക്കാവുന്നതാണ്‌. ഇങ്ങനെ കയറ്റുമതി ചെയ്യുമ്പോൾ ലഭ്യമാകുന്ന വരുമാനം ആഭ്യന്തരവിപണിയിൽ നിന്നും ലഭിക്കുന്ന ലാഭത്തേക്കാൾ പതിന്മടങ്ങായിരിക്കും. തന്നെയുമല്ല അന്താരാഷ്ട്ര വിപണിയിലേക്ക്‌ നമ്മുടെ ഉൽപന്നളെ എത്തിക്കുന്നതിന്‌ ഇത്‌ സഹായകരമാകും. ഇങ്ങനെ ഉത്പാദക സംഘങ്ങൾക്കും ഫെഡറേഷനുകൾക്കും ഏറ്റെടുത്ത്‌ നടത്താവുന്ന വികസന പ്രവർത്തനങ്ങൾ നിരവധിയാണ്‌.
സിപിഎസ്‌ തലത്തിൽ നിന്ന്‌ ഫെഡറേഷൻ തലത്തിലേക്ക്‌ വളരുമ്പോൾ സംഘങ്ങളുടെ ഉത്തരവാദിത്വവും അവരുടെ പ്രവർത്തന മണ്ഡലവും വളരുന്നതാണ്‌
. ഫെഡറേഷനുകൾക്ക്‌ സിപിഎസുകളുടെ സഹായസഹകരണത്തോടെ ശുഭാപ്തിവിശ്വാസത്തോടെ പരിപാടികളിലേക്ക്‌ കാലെടുത്ത്‌ വെയ്ക്കാം. കിസാൻ ക്രെഡിറ്റ്‌ കാർഡുകൾ കർഷകർക്ക്‌ നേടിയെടുക്കുവാനും നഴ്സറി പ്രവർത്തനങ്ങളിൽ പങ്കെടുക്കുവാനും ഗുണനിലവാരമുള്ള കൊപ്ര നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി നടപ്പിലാക്കുവാനും ഫെഡറേഷനുകൾക്ക്‌ ശ്രമിക്കാവുന്നതാണ്‌. ഇന്ന്‌ പല കൃഷിക്കാരും നഷ്ടപ്പെടുത്തിക്കളയുന്ന തൊണ്ട്‌ ചകിരി നിർമ്മാണത്തിനുവേണ്ടി ശേഖരിച്ച്‌ കയർ ബോർഡിന്റെ സാമ്പത്തിക സാങ്കേതിക  സഹായങ്ങൾ നേടിയെടുക്കുന്നതിനും അംഗങ്ങളെ സഹായിക്കാം. കരിക്ക്‌ വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്‌ ഇളനീർ പാർലറുകളുടെ ശൃംഖലകൾ സ്ഥാപിക്കാം. കരിക്ക്‌ ഇനങ്ങൾക്ക്‌ പ്രാധാന്യം കൊടുത്തുകൊണ്ട്‌ നഴ്സറി സ്ഥാപിക്കാം. നീര ഉത്പാദനത്തിന്‌ അനുയോജ്യമായ തെങ്ങുകൾ കണ്ടെത്തുകയും നീരയുടെ പ്രാഥമിക സംസ്ക്കരണവും നീര ഉൽപന്നങ്ങളുടെ നിർമ്മാണവും ആരംഭിക്കുന്നതിനായും തയ്യാറെടുക്കാം. സംസ്ഥാന സർക്കാരിന്റെ അനുകൂല പ്രഖ്യാപനം കാതോർത്തിരിക്കുന്ന കൃഷിക്കാർ, ഈ പ്രഖ്യാപനം വന്നുകഴിഞ്ഞ്‌ നെട്ടോട്ടമോടുന്നതിന്‌ പകരം അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞാൽ കാര്യങ്ങൾ കൂടുതൽ സുഗമമാകും. ഇതിനായി നീര ടെക്നീഷ്യന്മാരെ നേരത്തെ തന്നെ പരിശീലനം നൽകി സജ്ജരാക്കേണ്ടതാവശ്യമാണ്‌. സംസ്ഥാനത്തുടനീളമുള്ള ഫെഡറേഷനുകളുമായി ചേർന്ന്‌ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും മാർഗ്ഗനിർദ്ദേശങ്ങൾ തേടുകയുമാവാം. തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി, സിപിഎസുകളുടെ രൂപീകരണം ത്വരിതപ്പെടുത്തുന്നതിനുള്ള  ആദ്യച്ചുവട്‌ വെയ്പ്പായി എല്ലാ കർഷക സുഹൃത്തുക്കളും കാണണം. പതിനൊന്ന്‌ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്ന ഈ പദ്ധതി ഓരോ ജില്ലയിലും സിപിഎസുകളുടെ രൂപീകരണത്തിന്‌ ആക്കം കൂട്ടാവുന്ന ഒരു സാഹചര്യമാണ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.
കാർഷിക സാമഗ്രികൾ മാത്രമല്ല പുതിയ പുതിയ ഉത്പാദനോപാധികൾ, ലഘു യന്ത്രസാമഗ്രികൾ, മണ്ട വൃത്തിയാക്കുന്നതിനും വിളവെടുപ്പിനും, മരുന്നിടുന്നതിനും, തടമെടുക്കുന്നതിനും ആവശ്യമായ ഉപകരണങ്ങൾ എന്നിവ ഉത്പാദക സംഘങ്ങളുടെ മേൽനോട്ടത്തിൽ വാങ്ങിക്കുകയും അംഗങ്ങൾക്ക്‌ ഒരു ചെറിയതുക ഈടാക്കി നൽകുകയും ചെയ്യാം. പ്രവർത്തനങ്ങളുടെ ഏകോപനത്തിനും സുതാര്യതയ്ക്കും സർവ്വോപരി വിജയത്തിനും അതാത്‌ പ്രദേശത്തെ ജനപ്രതിനിധികളുമായി നിരന്തരം ബന്ധപ്പെടുകയും കേരകർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അത്‌  നയരൂപീകരണത്തിനായി ഗവണ്‍മന്റ്‌ തലത്തിൽ എത്തിക്കുവാൻ കർഷകർ അനുകൂല നടപടികൾ സ്വീകരിക്കേണ്ടതുമാണ്‌. ഇത്തരം പ്രവർത്തനങ്ങളെല്ലാം നയിക്കുന്നത്‌ കർഷകരുടെ ഉന്നമനത്തിലേക്കാണ്‌, അതുവഴി നാടിന്റെ നന്മയിലേക്കും....





എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...