24 Nov 2013

വിജാഗിരിക്രിസ്തു


ശ്രീകൃഷ്ണദാസ്‌ മാത്തൂര്‍ 
 
    
 
            കതകിലും കട്ടളയിലുമായ്‌
            ലവലേശം ചോരയിറ്റാതെ
            കൈകള്‍ ചേര്‍ത്തടിച്ചിരിക്കുന്നു.
            നച്ചൊല്ലിന്റെ വാലും പിടപ്പും
            തിരുഹൃദയത്തില്‍ പറ്റിപ്പിടിച്ചും...

            ഹെരോദേസോ
            പിലാത്തോസോ
            ദൈവത്തിനൊപ്പം തുറന്നടയുന്നു.
            ജീവന്റെ ലാവ ചേര്‍ത്ത്‌
            ഉള്ളിലത്താഴ സദ്യ.
            നീ പാപി, വിധേയന്‍,
            വാതിലിനും കട്ടളയ്ക്കുമിടയില്‍
            നിത്യകാല്‍വരിയില്‍..
            ഇടംവലം ഉള്ളും പുറവും
            കൃഷ്ണനും നബിയും പോല്‍....

            ക്രൂശിതശരീരത്തിനുയിര്‍പ്പില്ലെന്കിലും,
            സ്വര്‍ഗ്ഗമാഞ്ഞടയുമ്പോഴെല്ലാം
            നരകം കേട്ടു ഞെട്ടുന്നു
            നിന്റെ വിലക്കപ്പെട്ട
            പ്രാണന്‍പറിച്ചു നിലവിളി.

            വിരല്‍ ഞറുങ്ങുമ്പോഴെ
            കണ്ണില്‍പെടുന്നു നിന്റെ
            പീഡിത രൂപം,
            കൊടുംപാതകങ്ങള്‍ക്കെല്ലാം
            അടച്ചുറപ്പിനടിച്ചുവച്ച
            തിരുരൂപം...

            നീയേ വിജാഗിരി, ക്രിസ്തു....
            വിജാഗിരിക്രിസ്തു
            ************************


-

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...