23 Dec 2013

തിരസ്കരണം.





ശ്രീകൃഷ്ണദാസ് മാത്തൂര്‍ 

പൂവ് നുള്ളുമ്പോള്‍ 
ഇലയെ എന്നപോല്‍
പ്രാണവായു പിടിച്ചെടുക്കുമ്പോള്‍ 
ചെടിയെ എന്നപോല്‍ 
മൃതദേഹത്തില്‍ തലയറയുംപോള്‍ 
മരണത്തെയെന്ന പോല്‍ 
ഇരുട്ടിനെ തള്ളിപ്പറയുമ്പോഴും 

വെളിച്ചത്തെയെന്ന പോല്‍
നീയെന്നെ സൌകര്യപൂര്‍വ്വം മറന്നു.
കോണിലേക്ക് പൊളിച്ചടുക്കി,
മറവിയുടെ തീയിട്ടു മൂടി.

എനിക്കുള്ള ചെറിയ പങ്കു
കാട്ടുകവിതയും പാണലും കയറി
വിസ്മരിക്കപ്പെട്ടു കിടന്നു.

ശബ്ദമില്ലാത്ത തേങ്ങലിന്‍ തരംഗദൈര്‍ഘ്യം
അനാഥപ്രേതമായെന്നില്‍ ചുറ്റി.

അതുകൊണ്ട് തന്നെ പ്രിയനേ
ഞാനുണ്ടായി.
ചിലപ്പോഴെങ്കിലും നിന്നാല്‍ സ്വയംകൃതം
മനസ്സാക്ഷിക്കുത്ത്തില്‍ ഞാനോര്‍മ്മിക്കപ്പെട്ടു.

എനിക്ക് ചെയ്യാതെ പോയ കര്‍മ്മങ്ങളെ
നീയുമോര്‍ക്കുന്നു.

എന്റെയീ നനഞ്ഞ ദീര്‍ഘനിശ്വാസത്തിനു
കാലങ്ങളോളം
ജന്മങ്ങളോളം
ആഴമുന്ടെന്നു നീയുമറിയുന്നു.

എന്നെയിങ്ങനെ തിരസ്കരിച്ചുകൊണ്‍ടേയിരി
ക്കുക,
അല്ലെങ്കില്‍ ഞാനും മൃതനായിപ്പോകുമേ..
***********



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...