23 Dec 2013

അച്ഛനെന്ന ഭൂഖണ്ഡം


 ഗീത മുന്നൂർക്കോട്

ധാരാളം പുഴകൾ
അസാധാരണ വഴികൾ ചുറ്റി
അലസമായി
ഒഴുകി നടന്ന
ഒരു വലിയ ഭൂസ്ഥലിയായിരുന്നു അച്ഛൻ

പച്ചപ്പു വിരുന്നു വിളിക്കുന്ന
ഒരു വിനോദകേന്ദ്രമാകാറുണ്ടായിരുന്നീയിടം
കുളിരിന്റെ മണം പിടിച്ച്
സൌഹൃദത്തെന്നലുകൾ
പലപ്പോഴും വഴി മാറി
അച്ഛനിലേക്ക്
വീശിയടിക്കുന്നത്
ഹൃദ്യമായിരുന്നു

നിറഞ്ഞു പൂത്തിരുന്ന
ചിരിപ്പൂക്കളിറുക്കാൻ
ഞങ്ങൾ പോരാഞ്ഞ്
വഴിപോക്കർ പോലും
ഒരു ചിരിയെങ്കിലും നുണയാൻ
അച്ഛനിലേക്ക്
കയറിയിറങ്ങുന്നത്
ഒരു കാഴ്ച്ച തന്നെയായിരുന്നു

ചന്തം ചേർത്ത്
വളഞ്ഞും പുളഞ്ഞും
തിരിഞ്ഞും കുണുങ്ങിയും
ഓടിയൊഴുകിയിരുന്ന
 അച്ഛന്റെ വികാരപ്പുഴകളെ
ഞങ്ങൾ
വെവ്വേറെ പേരിട്ട്
തരം തിരിച്ചറിഞ്ഞിരുന്നു..
സ്നേഹദയക്ഷമ നീതിതൃപ്തി….
വിസ്മയ പൂർണ്ണ. ശക്തി
അങ്ങനെ എത്രയെത്ര നദികൾ.

എന്നായിരുന്നുഅത്.?

ഒരു ഉരുൾപ്പൊട്ടലിന്റെ
ക്ഷണികക്ഷോഭത്തിൽ
എല്ലാ നീർവഴികളും
സന്ധിച്ചൊന്നായി
രുദ്രയായതും
                          ചെറുക്കാനാകാത്ത                                                                      
പർവ്വതക്കല്ലായി  
   പിതൃഹൃദയം
പരിണമിച്ചതും.

അപ്പോൾ
ഞങ്ങളൊന്നാകെ
പ്രളയക്കടലിൽ
ശ്വാസമടച്ചു മുങ്ങിയതും..!
       ************

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...