21 Jan 2014

നില തെറ്റിക്കുന്ന മുകള്‍നിലകള്‍ .......

  
 ബീനാമോൾ

  നാലു വയസ്സുകാരന്‍ അമന്റെ മുന്നിലപ്പോള്‍,ടിവി സ്ക്രീനില്‍ സ്പൈഡര്‍ മാന്‍ താഴ്ന്നു പറക്കു
കയായിരുന്നു.ആ രംഗം കണ്ടാല്‍ പലപ്പോഴും അവനു ഇരിപ്പുറക്കാറില്ല. അവന്‍ എണീറ്റ്‌ നിന്ന് കൈ രണ്ടും പൊക്കി,ഒരു ചാട്ടം ചാടി ''ഹൂയ്'' വിളിച്ചു.വല്ലാത്ത വിശപ്പ്‌ .......
''അമ്മേ, നിയ്ക്കെന്തെങ്കിലും താ.......''
മറുപടി കിട്ടാന്‍ കുറച്ചധികം നേരം കാത്തെങ്കിലും, കാണാഞ്ഞ്‌ അമന്‍ അടുക്കളയിലേക്ക് നടന്നു.
ബിസ്കറ്റ് തിന്നുന്നതിനിടയിലാണ് ചേച്ചിയെ സ്കൂള്‍ വണ്ടി കയറ്റാന്‍ ''അമ്മ ദാ ,ഇപ്പ വരാം'' ന്നു
പറഞ്ഞു അമ്മയും ചേച്ചിയും ബൈ പറഞ്ഞു പോയതോര്‍മ്മ വന്നത്.പെട്ടെന്ന് അമന് അവരെ ഇരുവരെയും കാണാന്‍ തോന്നി. ബെഡ് റൂമിലെ  ജനല്‍ വിരി മാറ്റി,  അമന്‍ താഴെയ്ക്കൊന്നു പാളി നോക്കി. അമനപ്പോള്‍ കെട്ടിടത്തിലെ ഏറ്റവും മുകളില്‍, എട്ടാംനിലയിലാണ്. ചേച്ചിയും അമ്മയും താഴെ വാച്ച്മേനോട് എന്തോ സംസാരിച്ചു കൊണ്ട് നില്‍ക്കുന്നു.ഒരു നായക്കുട്ടി ചേച്ചിയുടെ അരികിലേയ്ക്ക് നടന്നു വരുന്നത് അവന്റെ ശ്രദ്ധയില്‍ പെട്ടതപ്പോഴാണ്.  ഒരു കസേര വലിച്ചിട്ടു
അമന്‍ ജനലിന്റെ ഗ്ലാസ്സ് നീക്കി. അവന്‍റെ കുഞ്ഞു മുഖത്തേയ്ക്കു കാറ്റ് കുളിര്‍ ചൊരിഞ്ഞു. വാതിലിനെക്കള്‍ വിശാലമായി ആകാശത്തേക്ക് തുറക്കുന്ന ജനല്‍പ്പാളികള്‍ ......അവനിപ്പോള്‍ കാറ്റിനെ തൊടാം.....വെളിച്ചത്തെ പിടിക്കാന്‍ നോക്കാം ......എന്ത് രസാ ........അമ്മ തുറക്കാനേ
സമ്മതിക്കാത്ത ഈ ജനലുകള്‍ തുറക്കുമ്പോള്‍ .....
ഒറ്റയഴി പോലുമില്ലാത്ത ചില്ലു ജനാല അമന്റെ പരിമിതിയും സാധ്യതയുമൊക്കെയായി പലപ്പോഴും
അടഞ്ഞു കിടപ്പായിരുന്നു.........അമന് മുന്‍പില്‍.
കാറ്റ് നവോന്മേഷം നിറച്ചതോടെ അമന്റെ മനസ്സിലേക്ക് സ്പൈഡര്‍ മാന്‍ പാറിപ്പറന്നു നടക്കു ന്നത് കാറ്റിനേക്കാള്‍ ശക്തിയോടെ തള്ളിക്കയറി.
ജനല്‍ തുറന്നു അമന്‍ കുനിഞ്ഞു നോക്കാന്‍ തുടങ്ങിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അമ്മ, മുകള്‍ നിലയില്‍ ഒറ്റയ്ക്കാക്കി പോയ മകനെ പിടിക്കാന്‍ കാറ്റിനേക്കാള്‍ വേഗതയില്‍ കുതിച്ചു.
ചേച്ചിയും ,വാച്ച്മേനും മറ്റാരെല്ലാമോ ചേര്‍ന്ന് ''നൊ...'' ന്നു വിളിച്ചു കൂവാന്‍ തുടങ്ങി. 
അമനപ്പോള്‍ പെട്ടെന്ന്‍ അവരുടെ അടുത്തേക്ക് പറന്നിറങ്ങാന്‍ തോന്നി .
അപകടം മണത്ത വാച്ച്മാന്‍ എവിടെ നിന്നൊക്കെയോ ഒരു സോഫയും , വിരികളുമെല്ലാം
വലിച്ചു വാരി കൊണ്ട് വന്നു സിമന്റ് തറയില്‍ വിരിച്ചു .......
അമ്മ നില തെറ്റി മുകള്‍ നിലയിലേക്ക് ഓടിയോടി കയറി കൊണ്ടിരുന്നു ..........
ചേച്ചി വാവിട്ടു നിലവിളിക്കാന്‍ തുടങ്ങി.......
നായക്കുട്ടി ,ദൂരെ മാറി കണ്ണും ചിമ്മി കിടന്നു .........
ആരൊക്കെയോ കൈ വീശി അരുതരുതെന്നു കാണിക്കുന്നു .......
ഇവര്‍ക്കിടയിലേക്ക് അമന്‍ തന്‍റെ കുഞ്ഞു കൈകള്‍ ആഞ്ഞു വീശി പറക്കാന്‍ തുടങ്ങി .....
ഈ രക്തത്തില്‍ തനിക്കു പങ്കിലെന്നു വാച്ച്മാന്‍ കണ്ണ് പൊത്തി നിന്നു ........
ഉയര്‍ത്തിയിട്ടു കളിക്കുമ്പോള്‍ കൃത്യമായി തന്‍റെ കൈയിലേക്ക്‌ വന്നു ചേരാറുള്ള അനിയന്  നേരെ കൈ കാട്ടി ചേച്ചി നിലവിളിച്ചോടി.......
താന്‍ വിരിച്ചതിലൊന്നും കിടക്കാതെ,കുസൃതി നിറഞ്ഞ ഭാവത്തോടെ , രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഒരു കുരുന്നിനെ എടുത്തു മാറ്റി കിടത്താനൊരുങ്ങുമ്പോഴാണ് അമ്മ , മകനരികില്‍
വന്നു വീണു ചങ്ക് തകര്‍ന്നു കിടപ്പായത് ......
അമ്മയുടെ കൈകളപ്പോഴും മകനെ അണച്ച്  പിടിക്കാന്‍ വേണ്ടിയെന്നോണം അമന് നേരെ വിടര്‍ന്നു നീണ്ടു വരുന്നുണ്ടായിരുന്നു.........
പറന്നു പോയ മകനെ ,കാറ്റിലെവിടെയെങ്കിലും വെച്ച് പാറിപ്പറന്നു പിടിക്കാം എന്ന നില തെറ്റിയ തോന്നലാല്‍ പറന്നതാണ് ആ അമ്മ .......
മകന്‍ ,താഴ്ച്ചകളില്‍ ചെന്ന് ചാടി അപകടം പറ്റുന്നത് തടയാന്‍ അണച്ച് പിടിക്കാനുള്ള വെമ്പ ലാല്‍ അമ്മക്ക് ഒരിത്തിരി നേരത്തേക്ക് മുകള്‍ നിലയും സമ നിലയും നഷ്ടപ്പെട്ടതാണ് ........
തന്നില്‍ നിന്ന് എന്നെന്നേയ്ക്കുമായി പാറിപ്പോകുന്ന മകനടുത്തെത്താന്‍, ഒന്ന് തൊടാന്‍ ഞാനാദ്യം എന്ന് വ്യഗ്രത പൂണ്ട മനസ്സില്‍ മറ്റു ലോകവും മനുഷ്യരുമെല്ലാം ഒരു നിമിഷം  മങ്ങിയ ചിത്രങ്ങളായി .............
മകനെ തന്നോട് ചേര്‍ത്ത് പിടിക്കാന്‍ ശ്രമിക്കുന്ന ഒരമ്മയും, അമ്മയെ തോല്‍പ്പിച്ച് കടന്നു പോയ മകനും രണ്ടു മൃത ശരീരങ്ങള്‍ മാത്രമായി വാച്ച്മാന്റെ പിന്നീടുള്ള കാഴ്ചകളെ മുറിപ്പെടുത്തിക്കൊ ണ്ടിരുന്നു ........
ചെറുനാരങ്ങ കൊണ്ട് അമ്മാനമാടിക്കളിക്കുമ്പോഴും,

അമനെയും തന്നെയും മാറി മാറി ഉയര്‍ത്തിയിട്ടു
കളിക്കുമ്പോഴും ഒരു ചെറു വിരല്‍ പോലും പിഴക്കാത്ത അമ്മക്ക് എവിടെയാണ് പിഴച്ചെതെന്ന റിയാതെ ,കരുവാളിച്ചു നില്‍ക്കുകയാണ് ചേച്ചി........
കുഞ്ഞനിയനും അമ്മയും മത്സരിച്ചു, തന്നെ വിട്ടു,  തന്നെ കൂട്ടാതെ പോയ അന്നാള്‍ തൊട്ടു ചേച്ചി
മുകളിലേക്കോ , താഴേക്കോ കയറിയിറങ്ങി പോകാത്ത ഒരു കോണിപ്പടിയ്ക്കരികില്‍ നില തെറ്റി യിരിപ്പാണു ..........

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...