25 Feb 2014

കരിക്കിന്റെ വിളവെടുപ്പ്‌ പാകം

സുദർശന റാവു, റോയി സ്റ്റീഫൻ, ജയപ്രകാശ് നായിക്‌, എം.പി ഗിരിധരൻ, പി.ആർ സുരേഷ്‌, എം ഗോവിന്ദൻ
കാർഷിക കോളജ്, പടന്നക്കാട്‌ -671314

കരിക്ക്‌ അഥവാ ഇളനീർ ഒരേ സമയം മധുരമുള്ള പാനീയവും രുചികരമായ ഭക്ഷണവുമാണ്‌. പ്രകൃതിദത്തവും വളരെ പോഷകാംശവുമുള്ള കരിക്കിൻ വെള്ളം ദാഹംശമിപ്പിക്കുമ്പോൾ അതിന്റെ മാംസളമായ കാമ്പ്‌ വിശപ്പിനെ അകറ്റാനും ഉത്തമം. എല്ലാ ചികിത്സാ ശാഖകളിലേയും ഭിഷഗ്വരന്മാർ ഒരു പോലെ ശിപാർശ ചെയ്യുന്ന സമീകൃത പോഷകാഹാരമാണ്‌ ധാരാളം ധാതുക്കളും ലവണങ്ങളും അടങ്ങിയിരിക്കുന്ന കരിക്ക്‌.  

കരിക്കിൻ വെള്ളത്തിന്റെ  പോഷകമൂല്യം കണക്കിലെടുക്കുമ്പോൾ അതിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനും വിൽപനയ്ക്കും വൻ സാധ്യതയാണുള്ളത്‌. കരിക്കിന്റെ കാമ്പ്‌ മനുഷ്യ ശരീരത്തിന്റെ എല്ലാ ആരോഗ്യ ആവശ്യങ്ങളും നിവർത്തിക്കുന്ന ഉത്തമ ഭക്ഷണമാണ്‌. അത്‌ ദഹനത്തെയും വിരേചന പ്രക്രിയയെയും സഹായിക്കുന്നു, ശരീരത്തിന്റെ ഭാരക്കുറവിനെ പരിഹരിക്കുന്നു, രോഗാണുക്കളെ പ്രതിരോധിക്കുന്നു.

ഉയർന്ന തോതിൽ പ്രകൃതിദത്തമായ  ഗ്ലൂക്കോസും, മിതമായ തോതിൽ പൊട്ടാസിയം സോഡിയം എന്നിവയും അടങ്ങിയിട്ടുള്ള വെള്ളം ധാരാളമുള്ള കരിക്കാണ്‌ യഥാർത്ഥ ഇളനീർ.  തെങ്ങിന്റെ ഇനം,വളരുന്ന മണ്ണ,​‍്‌ കാലാവസ്ഥ , കരിക്കിന്റെ പ്രായം എന്നിവയെ ആശ്രയിച്ചാണ്‌ കരിക്കിനുള്ളിലെ  വെള്ളത്തിന്റെ അളവ്‌. പരമാവധി വളർച്ചയെത്തിയ കരിക്കുകൾ കൃത്യമായി തിരിച്ചറിഞ്ഞ്‌ വിളവെടുത്താൽ മാത്രമെ കർഷകർക്ക്‌ പ്രയോജനമുള്ളു. മൂപ്പ്‌ കൂടിപ്പോയാലും കുറഞ്ഞാലും നഷ്ടം കൃഷിക്കാർക്കു തന്നെ. 

കരിക്കിന്റെ പ്രായമണ്‌ അതിനുള്ളിലെ വെള്ളത്തിന്റെ അളവും രുചിയും നിശ്ചയിക്കുന്ന ഘടകം. കേരള സർവകലാശാലയയുടെ പിലിക്കോട്‌ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ 75 ഇനം തെങ്ങുകളിൽ നടത്തിയ പഠനത്തിൽ 14 ഇനങ്ങൾ - വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ, ബംഗാൾ, ന്യൂ ഗിനിയ, കൊച്ചിൻ ചൈന, ജാവ, ആൻഡമാൻ ഓർഡിനറി, ഫിലിപ്പൈൻസ്‌ ഓർഡിനറി, ലക്ഷദീപ്‌ ഓർഡിനറി, മലയൻ ഗ്രീൻ ഡ്വാർഫ്‌, ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫ്‌, മലയൻ ഓറഞ്ച്‌ ഡ്വാർഫ്‌, മലയൻ യെല്ലോ ഡ്വാർഫ്‌ ചാവക്കാട്‌ ഗ്രീൻ ഡ്വാർഫ്‌, ഗംഗബോദം എന്നിവായാണ്‌ പഠനത്തിന്‌ തെരഞ്ഞെടുത്തത്‌. പൂങ്കുലകൾ വിരിഞ്ഞ ദിവസം തന്നെ കൃത്യമായി തിരിച്ചറിയാനുള്ള അടയാള സൊ‍ാചനകൾ നൽകി. 10 ദിവസം ഇടവിട്ട്‌ 190 മുതൽ 230 ദിവസം വരെ സാമ്പിളുകൾ ശേഖരിച്ചു. ഇത്‌ നാലുവർഷക്കാലം വേനലിലുടനീളം തുടർന്നു.

നിറയെ വെള്ളമുള്ള കരിക്കുകളാണ്‌ ഉപഭോക്താക്കൾക്ക്‌ ഇഷ്ടം. വെള്ളത്തിന്റെ പരമാവധി  അളവ,​‍്‌ പൂങ്കുല വിരിഞ്ഞ്‌ 190-​‍ാമത്തെ ദിവസമാണ്‌ കാണുന്നത്‌. 190 മുതൽ 230 വരെ വെള്ളത്തിന്റെ അളവ്‌ കുറഞ്ഞു വരുന്നതായും പഠനത്തിൽ  കണ്ടെത്തി.

ബംഗാൾ ഇനത്തിലാണ്‌ ഏറ്റവും കൂടുതൽ വെള്ളം കണ്ടെത്തിയത്‌ - 527 മില്ലി. തൊട്ടു പിന്നിൽ ജാവയും ഫിലിപ്പൈൻസ്‌ ഓർഡിനറയുമായിരുന്നു.  നെടിയ ഇനങ്ങളിലെ കരിക്കുകളിലാണ്‌ കുറിയ ഇനങ്ങളെ  അപേക്ഷിച്ച്‌ വെള്ളം കൂടുതൽ കണ്ടത്‌. പരമാവധി ഖരപദാർത്ഥങ്ങൾ (6.5 ശതമാനം) മലയൻ ഗ്രീൻ ഡ്വാർഫിലും. പ്രകൃതി ദത്ത പഞ്ചസാരയാണ്‌ കരിക്കിൻ വെള്ളത്തിന്‌ മധുരം നൽകുന്നത്‌. ഇത്​‍്‌ ഓരോ ഇനത്തിലും വിവിധ അളവിൽ കാണപ്പെട്ടു.   ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫിൽ 210-​‍ാം ദിവസം 6.3 ശതമാനം പഞ്ചസാരയുടെ അളവ്‌ രേഖപ്പെടുത്തി. ഏറ്റവും കുറഞ്ഞ അളവ്‌ കണ്ടത്‌ ചാവക്കാട്‌ ഗ്രീൻ ഡ്വാർഫിലാണ്‌ - 4.7 ശതമാനം. മൊത്തത്തിൽ കുറിയ ഇനങ്ങളിലാണ്‌  പഞ്ചസാരയുടെ കൂടിയ അളവും   പെട്ടാസിയം, സോഡിയം  എന്നിവയുടെ കുറഞ്ഞ അളവും രേഖപ്പെടുത്തിയത്‌.  

നല്ല കരിക്കിൽ അലിയുന്ന പഞ്ചസാര, മൊത്തം പഞ്ചസാര, അസ്കോർബിക്‌ ആസിഡ്‌, കൊഴുപ്പ്‌, സോഡിയം, പൊട്ടാസിയം  തുടങ്ങിയവയുടെ അളവ്‌   190 - 210 ദിവസങ്ങളിൽ ഉയരുകയും 230-​‍ാം ദിവസം മുതൽ താഴ്‌ന്നു വരികയും ചെയ്യുന്നു. ഇതിൽ പക്ഷെ സോഡിയം പൊട്ടാസിയം എന്നിവയുടെ അളവ്‌ കുറയുന്നില്ല. കുറിയ ഇനങ്ങളെ അപേക്ഷിച്ച്‌ നെടിയ ഇനങ്ങളിൽ സോഡിയം പൊട്ടാസിയം എന്നിവയുടെ അളവ്‌ ഉയർന്നു കാണപ്പെട്ടു. ഇതിൽ കരിക്കിന്റെ പ്രായം ഘടകമല്ല.  ഇതെല്ലാം വച്ച്‌ നോക്കുമ്പോൾ 210 ദിവസമാണ്‌ കരിക്കിന്റെ ഉത്തമമായ വിളവെടുപ്പ്‌ പ്രായം. ഈ സമയത്ത്‌ കരിക്കിന്റെ കാമ്പിന്‌ നാല്‌ മില്ലിമീറ്റർ കനം ഉണ്ടായിരിക്കും.

കാലാവസ്ഥ മാറുമ്പോൾ
കരിക്കിൽ ഏറ്റവും കൂടുതൽ വെള്ളം ഉള്ള സമയം നോക്കി വിളവെടുക്കുക എന്നതും വാണിജ്യ പ്രാധാന്യമുള്ള വിഷയമാണ്‌.  വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ, ഗംഗബോദം, മലയൻ യെല്ലോ ഡ്വാർഫ്‌ എന്നീ മൂന്ന്‌ ഇനങ്ങളാണ്‌ ഈ പഠനത്തിനായി തെരഞ്ഞെടുത്തത്‌. പൂങ്കുല വിരിഞ്ഞതു മുതൽ വളർച്ച രേഖപ്പെടുത്തി രണ്ടു മാസത്തിലൊരിക്കൽ അത്‌ അപഗ്രഥിച്ച്‌ രണ്ടു വർഷത്തേയ്ക്കാണ്‌ പഠനം നടന്നത്‌. പ്രതിമാസ സാമ്പിളുകൾ ശേഖരിച്ചതു 2005 മുതൽ 2006 വരെയുള്ള കാലയളവിലും.

ഇതിൽ വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ ഇനത്തിലാണ്‌ ഏറ്റവും അധികം വെള്ളം കണ്ടത്‌. സോഡിയം പൊട്ടാസിയം എന്നിവ ഗംഗബോദത്തിലും മലയൻ യെല്ലോ ഡ്വാർഫിലും. ഏറ്റവും കൂടുതൽ വെള്ളം ജൂൺ - ഓഗസ്റ്റ്‌ കാലയളവിലുമായിരുന്നു. അലിയുന്ന പഞ്ചസാര, മൊത്തം പഞ്ചസാര, അസ്കോർബിക്‌ ആസിഡ്‌, കൊഴുപ്പ്‌, സോഡിയം, പൊട്ടാസിയം  തുടങ്ങിയവയുടെ അളവ്‌ കൂടുതൽ കണ്ടത്‌ മലയൻ യെല്ലോ ഡ്വാർഫിലും ഗംഗബോദത്തിലും  വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ ഇനങ്ങളിലമുമാണ്‌.  ഏറ്റവും കൂടിയ അളവിൽ  പഞ്ചസാരയും കുറഞ്ഞ അളവിൽ സോഡിയവും പെട്ടാസിയവും കണ്ടത്‌ മലയൻ യെല്ലോ ഡ്വാർഫിലാണ്‌. മാർച്ച്‌ ഏപ്രിൽ മെയ്‌ മാസങ്ങളിൽ ഇവ പരമാവധി ഉയർന്ന അളവിലും മഴക്കാലങ്ങളിൽ കുറഞ്ഞ അളവിലുമായിരുന്നു.

മഴക്കാലത്തിന്റെ സ്വാധീനം
ജൂൺ ജൂലൈ മാസങ്ങളിൽ 10 ദിവസം ഇടവിട്ട്‌ സാമ്പിൾ ശേഖരണം നടത്തി പഠിച്ചപ്പോൾ  നെടിയ ഇനങ്ങളിൽ കുറിയ ഇനങ്ങളെക്കാൾ  വെള്ളത്തിന്റെ അളവ്‌ കൂടുതൽ  കാണപ്പെട്ടു. പഞ്ചസാരയുടെയും മറ്റ്‌ ഘടകങ്ങളുടെയും അളവ്‌ 190 -220 ദിവസം വരെ വർധിച്ചു വരുന്നതായും 220 ദിവസം കഴിഞ്ഞ്‌  അവ കുറഞ്ഞു വരുന്നതായും പഠനത്തിൽ കണ്ടു.  ഇതുപ്രകാരം മഴക്കാലത്തെ കരിക്കു വിളവെടുപ്പിനു യോജിച്ചതു 220-​‍ാം ദിവസവും വേനൽക്കാലത്തെ വിളവെടുപ്പിനു യോജിച്ചതു 210-​‍ാമത്തെ ദിവസവും ആണെന്ന്‌ പഠനത്തിൽ തെളിഞ്ഞു.

ഉപസംഹാരം
കരിക്കിനുള്ളിലെ വെള്ളം ഏറ്റവും കൂടുതലുള്ളത്‌ 190 -​‍ാം ദിവസമാണ്‌. അതു കഴിഞ്ഞാൽ വെള്ളത്തിന്റെ അളവ്‌ കുറഞ്ഞു തുടങ്ങും. പഞ്ചസാരയുടെയും ഇതര ഘടകങ്ങളുടെയും അളവ്‌ 190 - 210 ദിവസങ്ങളിൽ ഉയർന്നും 210 -​‍ാം ദിവസം മുതൽ 230 - ​‍ാം ദിവസം വരെ  താഴ്‌ന്നും കാണപ്പെടുന്നു. പൊതുവെ കുറിയ ഇനങ്ങളിലാണ്‌ പഞ്ചസാര കൂടുതലുള്ളത്‌. പൊട്ടാസിയം സോഡിയം എന്നിവയുടെ അളവ്‌ കുറവുള്ളതും ഈ ഇനങ്ങളിൽ തന്നെ. അതിനാൽ വേനലിൽ കുറിയ ഇനങ്ങളിൽ നിന്ന്‌  205 മുതൽ 210 വരെ ദിവസങ്ങൾക്കുള്ളിൽ വിളവെടുക്കുകയാണ്‌ ഉത്തമം. 210 മുതൽ 215 വരെ ദിവസങ്ങൾക്കുള്ളിൽ നെടിയ ഇനങ്ങളുടെ വിളവെടുപ്പും നടത്താം. ഈ സമയത്താണ്‌ കരിക്കുകളുടെ രുചിയും വെള്ളത്തിന്റെ അളവും  കാമ്പിന്റെ കനവും പഞ്ചസാരയും മറ്റു ലവണങ്ങളും  എല്ലാം പൂർണമായി  ഒന്നിക്കുന്നത്‌. കരിക്കിനുള്ളിൽ  വെള്ളം ഏറ്റവും കൂടുതൽ മഴക്കാലത്തും ഇതര ലവണങ്ങൾ വേനൽക്കാലത്തുമാണ്‌ കൂടുതലായി കാണപ്പെടുക. അതിനാൽ കേരളത്തിലെ തെങ്ങുകളിൽ നിന്ന്‌ കരിക്കുകൾ മഴക്കാലത്ത്‌ 220-​‍ാം ദിവസവും വേനലിൽ 210-​‍ാം ദിവസവും വിളവെടുക്കുന്നതാണ്‌ കർഷകർക്കും ഉപഭോക്താക്കൾക്കും പൊതുവെ ലാഭകരം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...