24 May 2014

ചിത

ജവഹർ മാളിയേക്കൽ

ഇവിടെ നിന്നോർമ്മതൻ ചിത ഒരുങ്ങുമ്പോഴും

ഇവടെ എൻ മോഹങ്ങൾ ചിറകൊതുക്കുമ്പോഴും

എവിടെയോ കണ്ട കിനാക്കളായ് നീവന്നു

മധുര മനോന്ജയായ് മുന്നില് നില്പ്പു

ഒരു കുളിർ തെന്നലായ് ഒഴുകി നീ വന്നതും

ഒരു കൊടുംകാറ്റായി എന്നിൽ പടർന്നതും

ഒരു മുല്ലവല്ലി പോൽ പൂത്തു നീ നിന്നതും

മധുര മനോജ്ഞമായ് എന്നിൽ നില്പ്പു

പിരിയില്ല നാമെന്നു പലവുരു ചൊന്നനീ

പിരിയുക യാണെന്ന് തെന്നോടു ചൊല്ലവേ

പിടയും മനസിന്റെ വേദന, ഉള്ളിലെ

പടിവാതിൽ ആരോ ചവിട്ടി അടച്ച പോൽ

ഇടറുക യാണെന്റെ ജീവിത വാഹിനി

തളരുക യാണെന്റെ മനസും ശരീരവും

വിടചോല്ലിടാനായി നീ വന്നിടുമ്പോഴെൻ

ചിത കണ്ടു നീ തളർന്നീടല്ലെ മാനസി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...