27 Jun 2014

ആരോ ഒരാൾ


                                                                                                                                                       സലോമി ജോൺ വൽസെൻ

എൻറെ സ്നേഹത്തിന്റെ  ആഴങ്ങൾ
ഒഴുക്കിന്റെ തോറ്റങ്ങൾ
അറിയാതെ നിദ്രയുടെ നിലവറയിൽ
ആരെയോ കാത്തിരുന്നു.
അത് നീയായിരുന്നെന്നോ...

വെളിച്ചം മരിച്ച അറയുടെ
ശ്വാസ വേഗങ്ങളുടെ വരണ്ട
വിലാപങ്ങൾ എന്നോ എപ്പോഴോ
നിന്നെ തേടിയിരുന്നോ...?

നിന്റെ ഹൃദയം ഒരായിരം
തർപ്പണങ്ങൾ കൊണ്ട്
എന്നെ വിട്ടൊഴിഞ്ഞു പോയിരുന്നെങ്ങ്ഗിൽ..
ആത്മാവിന്റെ തടവറയിൽ
പുനർജന്മത്തിനായ്
ഉരുക്കഴിക്കാത്ത ജപമാലയുടെ
ജീവനറ്റ ജടമായ് മാറിയേനെ ഞാൻ.


==============================
==


.മനസ്സ്  വല്ലാത്ത തണുപ്പും താപവും

ഏറ്റ ശില പോലെ.

ഉറക്കം
എവിടെയോ ഓലിയിടുന്ന നായ്ക്കളുടെ

.വിലാപമൊഴുകുന്ന ശബ്ദത്തിൽ ഉടക്കി നില്ക്കുന്നു.

എവിടെയാണ് നീ....എവിടെയാണ് നീ.

എൻറെ ഉദകക്രിയയ്ക്കു വന്നെത്തിയതോ....

എവിടേയ്ക്ക് ഞാൻ പോകേണ്ടിയിരിക്കുന്നു....

..നീ എൻറെ വഴികാട്ടിയോ....?

ദ്വാരപാലകനൊ...

.അതോ ...വഴിയോരത്ത്.
എന്നെ തനിഛാക്കി കടന്നു പോകുന്ന യാത്രികനോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...