19 Oct 2014

ഹൃദ്‌രോഗികൾക്ക്‌ വെളിച്ചെണ്ണ ഹാനികരമല്ല


ഡോ.എം.വിജയകുമാർ
അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസസ്‌, കൊച്ചി
സൂര്യകാന്തി എണ്ണയുടെ ഉപയോഗവുമായി നടത്തിയ
താരതമ്യ പഠനത്തിലെ കണ്ടെത്തലുകൾ
ഗവേഷണ പശ്ചാത്തലം
മനുഷ്യഹൃദയത്തിൽ നിന്ന്‌ ശുദ്ധീകരിച്ച രക്തം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേയ്ക്കും  കൊണ്ടു പോകുന്ന ധമനി(ആർട്ടറി)കളുടെ ഭിത്തികൾ, കൊഴുപ്പ്‌ അടിഞ്ഞുകൂടി ദൃഢമാകുന്നതാണ്‌ ഹൃദ്‌രോഗത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്‌. കൊഴുപ്പിന്റെ അളവുമായി ബന്ധപ്പെട്ടാണ്‌ ഈ പ്രക്രിയ നടക്കുന്നത്‌. ഭക്ഷ്യ എണ്ണകളും അതുവഴി ശരീരത്തി​‍െൽ അടിയുന്ന കൊഴുപ്പുമാണ്‌ ഇതിനെ ഏറ്റവും സ്വാധീനിക്കുക. പാചകത്തിനായി വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും ഉപയോഗിക്കുമ്പോൾ ചികിത്സയിലിരിക്കുന്ന ഹൃദ്‌രോഗികളിൽ സംഭവിക്കുന്ന മാറ്റങ്ങളാണ്‌ പഠന വിധേയമാക്കിയത്‌. ഹൃദ്‌രോഗികളുടെ ശരീരത്തിലെ ലിപ്പിഡ്‌ പ്രോഫൈൽ, ആന്റി ഓക്സിഡന്റ്സ്‌, ലിറീവേലഹലലഹ  എന്നിവയിൽ പാചക എണ്ണകളുടെ സ്വാധീനം കണ്ടെത്തുക എന്നതായിരുന്നു പഠന ലക്ഷ്യം.
പഠന രൂപകൽപന
കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധാരണ ചികിത്സയിൽ കഴിയുന്ന 200 രോഗികളെയാണ്‌ രണ്ടു വർഷത്തെ പഠനത്തിന്‌ വിധേയരാക്കിയത്‌. ഗവേഷണ കാലയളവിൽ ഇവരിൽ 100 പേർക്ക്‌ വെളിച്ചെണ്ണയിൽ തയാറാക്കിയ ഭക്ഷണം നൽകിയപ്പോൾ ബാക്കി 100 പേർക്ക്‌ സൂര്യകാന്തി എണ്ണ ചേർത്ത ഭക്ഷണമാണ്‌ നൽകിയത്‌. രണ്ടു ഗ്രൂപ്പുകളെയും രണ്ടു വർഷത്തേയ്ക്ക്‌ പ്രത്യേകം നിരീക്ഷിച്ചു. അവരുടെ ആന്ത്രോപൊമെട്രിക്‌ തോത്‌, ലിപ്പിഡ്‌ പ്രോഫൈൽ, ലിപ്പോപ്രോട്ടീൻ എ, അപോലിപ്പോപ്രോട്ടീൻ ബി, എ-1 നിരക്ക്‌, ആന്റി ഓക്സിഡന്റ്സ്‌, ​‍്മ​‍്രശഹമശ്​‍ി, ഹൃദയസ്ഥിതി എന്നിവ മൂന്നു മാസം, ആറുമാസം, ഒരു വർഷം, രണ്ടു വർഷം എന്ന ഇടവേളകളിൽ നിരീക്ഷിച്ചു.
പഠനസാമഗ്രികളും രീതിയും
കൊച്ചി അമൃത ആശുപത്രിയിലെ ഔട്ട്‌ പേഷ്യന്റ്‌ വിഭാഗത്തിൽ നിന്ന്‌ ചികിത്സ നൽകിക്കൊണ്ടിരിക്കുന്ന ഹൃദ്‌രോഗികളെയായിരുന്നു ചില പ്രത്യേക മാനദണ്ഡങ്ങളനുസരിച്ച്‌ പഠനത്തിനായി തെരഞ്ഞെടുത്തത്‌.  ആൻജിയോഗ്രാം, എക്കോ കാർഡിയോഗ്രാഫ്‌, ഇസിജി, സ്ട്രെസ്‌ പെർഫ്യൂഷൻ സ്കാൻ, മൾട്ടി ഡൈറ്റ്ക്ടർ കൊറോണറി ആൻജിയോഗ്രാം തുടങ്ങി വിവിധ പരിശോധനകളിലൂടെ ഇവരിൽ കൊറോണറി ആർട്ടിലറി രോഗാവസ്ഥ സ്ഥിരീകരിച്ച ശേഷമായിരുന്നു പഠനം തുടങ്ങിയത്‌. പഠനം ആരംഭിക്കുന്നതിനു മുമ്പു തന്നെ ഇവരുടെ പ്രമേഹം, ലിപ്പിഡ്‌ ലെവൽ തുടങ്ങിയവ നിയന്ത്രണ വിധേയമാക്കി. രണ്ടു വർഷമായി നിയന്ത്രിക്കാനാവാത്ത ഹൈപ്പോതൈറോയിഡിസം, വൃക്ക തകരാർ, ക്രിയാറ്റിൻ തോത്‌ 2മില്ലിയിൽ കൂടുതൽ, കരൾ തകരാർ, രണ്ടു വർഷത്തിനുള്ളിൽ ജീവഹാനി സംഭവിക്കാൻ സാധ്യതയുള്ള മറ്റു രോഗങ്ങൾ ഉള്ളവർ എന്നിവരെ പഠനത്തിൽ നിന്ന്‌ ഒഴിവാക്കി.
രോഗികളെ തെരഞ്ഞെടുത്തതിനു സ്വീകരിച്ച മാനദണ്ഡം
1.    പതിനെട്ടു വയസിനു മുകളിൽ പ്രായമുള്ള സ്ത്രീ/ പുരുഷൻ ആയിരിക്കണം.
2.    ഹൃദയ സംബന്ധമായ രോഗമുണ്ട്‌ എന്നതിനുള്ള ആശുപത്രി രേഖ ഉണ്ടായിരിക്കണം
3.    ഹൃദ്‌രോഗിയാണ്‌ എന്നു തെളിയിക്കുന്ന ആഞ്ചിയോഗ്രാം, ഉൾപ്പെടെയുള്ള ആശുപത്രി രേഖകൾ വേണം.
4.    അഡൽറ്റ്‌ ട്രീറ്റ്‌മന്റ്‌ പാനൽ 3 പ്രകാരമുള്ള ലിപ്പിഡ്‌ ലെവൽ. ഗ്ലൈസെമിക്‌ കൺട്രോൾ (എച്ച്ബി എൽസി- 7 മില്ലിഗ്രാം ശതമാനം)
4.    തുടർ പരിശോധനകൾക്ക്‌ വിധേയനാകാനുള്ള സമ്മതം
5.    പ്രധാന പരിശോധനയ്ക്കുള്ള ഒപ്പിട്ട സമ്മതപത്രം നൽകണം.
രോഗികളെ ഒഴിവാക്കിയതിനു സ്വീകരിച്ച  മാനദണ്ഡങ്ങൾ
1.    നിയന്ത്രണവിധേയമല്ലാത്ത പ്രമേഹം, ചികിത്സിക്കാത്ത ഹൈപ്പോതൈറോയിഡിസം
2.    പട്ടികയിൽ ചേർക്കുന്ന സമയത്ത്‌ കടുത്ത ഹൃദയ തകരാർ
3.    നേരത്തെയുള്ള മാൽ അബ്സോർ ബ്ഷൻ സിൻഡ്രം
4.    പഠനകാലയളവിൽ പഥ്യ ആഹാരക്രമം പാലിക്കാൻ അപര്യാപ്തമായ ഗാർഹിക സാഹചര്യം
5.    ക്രിയാറ്റിൻ തോത്‌ 2.0 മില്ലിഗ്രാമിലുള്ള കിഡ്നികളുടെ ക്രമരഹിതമായ പ്രവർത്തനം
6.    ശരീരത്തിൽ സാധാരണ ആവശ്യമുള്ളതിലും മൂന്നിരട്ടി ഹെപ്പാറ്റിക്‌ എൻസൈം സാന്നിധ്യം.
പഠന ഫലം
രണ്ടു വർഷത്തെ തുടർ പരിശോധനകൾ വഴി പഠനത്തിൽ കണ്ടെത്തിയത്‌ രണ്ടു വിഭാഗം ഹൃദ്‌രോഗികളിലും ലിപ്പിഡ്‌ പ്രോഫൈൽ ഒരുപോലെ പ്രധാന അപകട സാധ്യതയുള്ളതാണെന്നാണ്‌. എപിഒബി/എ നിരക്ക്‌, ലിപ്പോ പ്രോട്ടീൻ എ തുടങ്ങി കുറച്ചുകൂടി ലോലമായ മാനദണ്ഡങ്ങളും തുല്യമാണ്‌. ജീവഹാനി, മയോകാർഡിയൽ ഇൻഫ്രാക്ഷൻ, സ്ട്രോക്ക്‌ എന്നിവയുടെ സാധ്യതയും  ഇരു ഗ്രൂപ്പിലും സമാനം തന്നെ.
ഉപസംഹാരം
കൊറോണറി ആർട്ടറി രോഗികൾ ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾക്കൊപ്പം വെളിച്ചെണ്ണയിൽ പാകം ചെയ്ത ഭക്ഷണം ഉപയോഗിക്കുന്നത്‌ അവരുടെ സിറം കൊളസ്ട്രോളിന്റെ അളവ്‌ വർധിപ്പിക്കുകയോ രോഗിക്ക്‌ തത്സംബന്ധിയായ ആരോഗ്യഭീഷണി ഉയർത്തുകയോ ചെയ്യുന്നില്ല എന്നാണ്‌ ഈ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...