22 Nov 2014

തെരുവ്നായ്ക്കളെ സൃഷ്ടിച്ചതാരാണ്?






                                                                                   സലോമി ജോണ്വത്സൻ.   



‘’Dogs are our links to paradise. They don’t know evil or jealousy or discontentment. To sit with a dog on a hillside on a glorious afternoon is to be back in Eden, where doing nothing was not boring. It was peace.’’ Milan Kundera.

മനുഷ്യനെ സ്നേഹിച്ചു സേവിച്ചു മണ്മറയുന്ന വളർത്തു  നായ്ക്കളുടെ ജീവിതം എത്ര മഹത്വപൂർണം. മഹത്വം മറ്റൊരു ജന്തുവിനും അവകാശപ്പെടാനാവില്ല. ആയുസ്സ് മുഴുവൻ മനുഷ്യൻറെ കാൽച്ചുവട്ടിൽ കിടന്നു അവന്റെ സ്നേഹവും വെറുപ്പും അവഗണനയും ആവോളം നേടി ഒരു ജന്മം തീർ  എഴുതപ്പെടുന്നു. നമ്മുടെ മൂഡ്അനുസരിച്ചാണ് അവന്റെ ഒരു ദിവസത്തെ ജീവിതം. നല്ല ആഹാരം, പട്ടിണി, തല്ലും തൊഴിയും,ആട്ടും തുപ്പും...

പ്രശ്ന സന്ഗീർണതകൾ കൊണ്ട് നിറഞ്ഞ കേരളീയ ജീവിതത്തിൽ നായ്ക്കളും ഇന്നു വലിയൊരു സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നു. ഒരു വർഷം യജമാനനില്ലാത്ത നായ്ക്കളുടെ കടിയേറ്റു പത്തോളം പേര് മരിച്ചു. 82,000 ത്തോളം പേർക്ക് കടിയേറ്റു. അതിൽ കൂടുതലും കുട്ടികളുംമൂന്നരക്കോടി ജനങ്ങളുള്ള കേരളത്തിൽ മൂന്നു ലക്ഷത്തോളം തെരുവ് നായ്ക്കളുന്ടെന്നു സർക്കാർ കണക്ക്

ഇവിടെ മനുഷ്യൻ ഭയപ്പെടുന്നത് കാട്ടു നായ്ക്കളെയല്ല. മറിച്ചു നാട്ടു നായ്ക്കളെയാണ്‌. ഈ നാട്ടു നായ്ക്കൾ  ഇന്നു

''തെരുവ് നായ്ക്കൾ'' ആയിക്കൊണ്ട്‌ നമ്മിൽ ഭയമുണർത്തുന്നു. ഒരു ചോദ്യം നാം സ്വയം ചോദിക്കുക. പതിനായിരക്കണക്കിനു വർഷങ്ങളിലൂടെ മനുഷ്യൻറെ ചങ്ങാതിയായി കൂടെ കൊണ്ട് നടന്ന ഈ ജീവി ഒടുവിൽ ഒരു സാമൂഹ്യ വിപത്തായി തീർന്ന സാഹചര്യം  എങ്ങനെ ഉണ്ടായി ?

ഒരു നായയ്ക്ക്‌ മനുഷ്യനോടുള്ള സ്നേഹത്തിന്റെ ഒരംശം മാത്രമേ നമുക്ക് അവയ്ക്ക് നല്കാൻ കഴിയൂ. ഈ ലോകത്ത് നായ്ക്കളോളം സ്നേഹവും നന്ദിയും ഉള്ള ഒരു ജീവിയെ നമുക്ക് ഈ ജന്മം കണ്ടെത്താനാവില്ല.

''മനുഷ്യനെ നായയെന്നു വിളിക്കരുത്, നായ്ക്കൾക്ക് അത് അപമാനമാണ്'' എന്ന് ഒരു ഇംഗ്ലീഷ് പഴമൊഴിയുണ്ട്.

വെല്ലിംഗ്ടൻ ഐലൻഡിൽ സയാഹ്ന്ന സവാരിക്ക് പോകുമ്പോൾ തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കളുടെ ഘോഷയാത്ര കാണാം. അവ പ്രഭാതം മുതൽ അവിടെയുണ്ട്. നല്ലൊരു പങ്കും ഉപേക്ഷിക്കപ്പെട്ടവയാണ്.

മാറ്റം കിട്ടിപ്പോകുന്ന നാവിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ തെരുവിലേക്ക് എറിഞ്ഞു കളഞ്ഞ പാവം ജന്തുക്കൾ. ഇന്നലെ വരെ അവർ അനാഥരായിരുന്നില്ല. കൂടിനുള്ളിൽ അല്ലെങ്കിൽ ചങ്ങലയിൽ ആണെങ്കിലും അവർക്ക് ആഹാരം ഉണ്ടായിരുന്നു. അഭയം ഉണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം ഇതു രണ്ടും നഷ്ടപ്പെട്ടു തെരുവിലേക്ക് എറിയപ്പെടുമ്പോൾ അവ പകച്ചു പോകുന്നു. കാരണം വിശാലമായ പുറം ലോകം അവനു ഇത്രകാലം അന്യമായിരുന്നു. ആ ലോകത്തിൽ ജീവിക്കാൻ അവൻ പ്രാപ്തനല്ല. കാരണം അവനു അത്ര നാൾ ഒരു സംരക്ഷിത വലയം  ഉണ്ടായിരുന്നു. യജമാനൻറെ വീട്ടിൽ. മൂന്നോ നാലോ വയസ്സ് പ്രായം വരെ അവൻ സനാഥനായിരുന്നു.  ഒറ്റപ്പെട്ടു പോയ അവനു കൂട്ടായി പിന്നെ ഇതേ വിധത്തിൽ ഒരുപാട് സഹജീവികൾ ചുറ്റുപാടുകളിൽ നിന്ന് കടന്നു വരുന്നു....

 ചിലർ പെണ്‍ പട്ടികളെ വളർത്തും. അവ പെറ്റു കഴിയുമ്പോൾ  നായ്‌ പ്രേമികൾ  കുഞ്ഞുങ്ങളെ വളർത്താൻ കൊണ്ട് പോകും. നല്ലയിനം നായ്ക്കളെ നല്ല വിലയ്ക്ക് വിൽക്കും ചിലർ. പെണ് കുഞ്ഞുങ്ങൾക്ക്‌ ആവശ്യക്കാരുണ്ടാവാറില്ല. മുലകുടി മാറും മുൻപേ തെരുവിലേക്ക് പട്ടിക്കുഞ്ഞുങ്ങളെ വലിച്ചെറിയുന്നു.

ഇവയെ തെരുവിൽ കുട്ടികളുടെ കല്ലേറും തട്ടുകടക്കാരുടെ തിളച്ച വെള്ളം   കൊണ്ടുള്ള "സ്നാനപ്പെടുത്തൽ'' കൊണ്ടും എച്ചിൽ കൂനകളിൽ വീണു കിട്ടുന്ന ''അപ്പം'' കൊണ്ടും ''തെണ്ടിപ്പട്ടി'' എന്ന വിളിപ്പേരിൽ നാം കൊണ്ടെത്തിക്കുന്നു.....

മറ്റാരുമല്ല ,നമ്മളാണ് അവരെ തെരുവിലേക്ക് എറിഞ്ഞത്. അവറ്റകളുടെ വിശ്വസ്തതയും, നായാടലിൽ ഉള്ള സാമർത്യവും ബുദ്ധി വികസിച്ച ആദി മനുഷ്യൻ കണ്ടര്രിഞ്ഞു കൂടെ ചേർത്തപ്പോൾ എല്ലാ ജീവജാലങ്ങൾക്കും മനുഷ്യൻറെ സഹവാസത്തിൽ നിന്ന് സംഭവിച്ച ദുരിതങ്ങൾ   അവയേയും കാത്തിരുന്നു.

ചെറുപ്പത്തിൽ കോർപറെഷനിൽ നിന്നും ,പട്ടി പിടുത്തക്കാർ വരുന്നുണ്ട് എന്ന് ഓടി കിതച്ചു അയല്പക്കത്തെ കുട്ടികൾ വന്നു പറഞ്ഞിരുന്നത് ഇന്നും ഓർക്കുന്നു. അതൊരു ഭയപ്പാടോടു കൂടിയ മുന്നറിയിപ്പാണ്. നാട്ടിൽ ഞങ്ങൾ മാത്രമാണ് നായെ വളർത്തിയിരുന്നത്‌. കടലോര      .         പ്രദേശം ആയിരുന്നതിനാൽ മീൻപിടുത്തക്കാർ എറിഞ്ഞു കളയുന്ന ചെറു  മീനും മറ്റും തിന്നു കൊണ്ട് ഒരുപാട് അനാഥപ്പട്ടികൾ .ജീവിച്ചിരുന്നു. അവ ആരെയും വെറുതെ ഉപദ്രവിക്കാറില്ല. കുട്ടികളും മുതിർന്നവരും  വിനോദിച്ചിരുന്നത് അവയുടെ ദേഹം നോവിച്ചായിരുന്നു. നോവുമ്പോൾ അവ പ്രതികരിക്കും.കുരച്ചുകൊണ്ട് ഓടിച്ചിടും. കോർപറെഷനിൽ പരാതിയെത്തുമ്പോൾ പട്ടിപിടുത്തക്കാർ നീണ്ട കുടുക്കുകളുമായി വേട്ടയ്ക്കിറങ്ങും. അവർക്കതിൽ പ്രത്യേക കഴിവുണ്ട്. കഴുത്തിൽ കുടുക്കെറിഞ്ഞു കിട്ടിക്കഴിയുമ്പോൾ നന്നായി അത് കഴുത്തിലിട്ട് മുറുക്കുന്നു. ഈ സമയം പ്രാണനു വേണ്ടി പിടയുന്ന അവയുടെ  ദീന രോദനം കേൾക്കുമ്പോൾ നെഞ്ച് പിടയും...അത് കേൾക്കാതിരിക്കാൻ ചെവി പൊത്തും. ഈ മുന്നറിയിപ്പിൽ വീട്ടിൽ മുതിർന്നവർ രാത്രി  അഴിച്ചിട്ടിരിക്കുന്ന നായെ തേടിപ്പിടിക്കും..ഞങ്ങളുടെ നായയെ പല തവണ കണ്ടു നിന്ന അയൽക്കാർ രക്ഷിച്ചു കൊണ്ടുവന്നിട്ടുണ്ട്.

കാലം മാറിയപ്പോൾ കുടുക്കിന്റെ സ്ഥാനത്തു പൊട്ടാസിയം സയനൈയ്ട് കാലൻറെ രൂപമെടുത്തു. മരണം മാറ്റമില്ലാത്ത ദുരന്തമായി നായ്ക്കളെ തേടിയെത്തുന്നു. കുടുക്കിട്ടു പട്ടിയെ കൊന്നിരുന്നത് ഞങ്ങൾ പാണ്ടികൾ എന്ന് വിളിച്ചിരുന്ന തമിഴരായിരുന്നു. വാത്തുരുത്തിയിൽ താമസിച്ചിരുന്നവർ. ഒരു പട്ടിയെ കൊന്നാൽ അന്ജോ പത്തോ രൂപ കിട്ടും. അവരുടെ മുഖം കണ്ടാൽ പേടി വരും. മിടിക്കുന്ന നെഞ്ജോടെ പടിക്കൽ ഒളിഞ്ഞു നിന്ന് അവരെ നോക്കും. പിന്നെ പേടിച്ചരണ്ടു വീടിനുള്ളിലെക്കോടും.

എന്നാൽ കുത്തിവെപ്പ് വളരെ ഭയാനകമായിരുന്നു. കുരുക്കിൽ വീഴ്ത്തി പിന്നെ ഉടൻ വിഷം കുത്തിവെക്കും. നിമിഷങ്ങൾക്കുള്ളിൽ നായ്ക്കൾ പിടഞ്ഞു പിടഞ്ഞു പ്രാണൻ വെടിയും..ഞങ്ങളുടെ ബീച്ച് റോഡ്‌ കവലയിൽ നായ്ക്കളുടെ ശവക്കൂന  കാണാൻ മുക്കുവ കുട്ടികൾ പതുക്കെ ചെല്ലും..ചിലർ കുത്തിവെപ്പ് കണ്ടു നില്ക്കും. ചിലർ അത് കണ്ടു പേടിച്ചോടും. ചിലപ്പോൾ ഒന്നോ രണ്ടോ മണിക്കൂറുകൾ കഴിഞ്ഞാവും ഭാരവണ്ടിയിൽ അവയുടെ വെറുൻഗലിച്ച ശരീരം കൊണ്ട് പോവുക.

പല തവണ വീട്ടു വളപ്പിലെ   തടന്ഗ്ഗലിൽ നിന്നും  സ്വതന്ത്രമായ    പുറം ലോകത്തേക്ക് പാഞ്ഞു പോകാൻ ശ്രമിച്ചിരുന്ന അവനെ, ഞങ്ങളുടെ വളർത്ത് നായെ  പട്ടിപിടുത്തക്കാർ പിടിച്ചിട്ടുണ്ട്. കഴുത്തിൽ ബെൽറ്റ്‌ ഉള്ളതിനാൽ ഉടനെ അവർ കൊല്ലില്ല. കുറച്ചു നേരം കാക്കും. ഉടമ ചെന്ന് കൈ മണി കൊടുത്താൽ വിട്ടു തരും.

അവന്റെ ഓലി കേട്ടാൽ അമ്മ ഉടനെ തിരിച്ചറിയും. പിന്നെ അന്ഗലാപ്പോടെ ചേട്ടന്മാരെ വിളിക്കും. അതൊരു വെളിപാട് പോലെയാണ്.അമ്മയ്ക്ക്., നമ്മുടെ ബ്രവുണിനെ ''പട്ടിവലക്കാർ'' പിടിച്ചു മക്കളെ എന്ന് പറഞ്ഞു അങ്ങുമിങ്ങും വീടിനുള്ളിൽ പാഞ്ഞു നടക്കും. അത് ശരിയാവാറുണ്ട്. എത്ര നായ്ക്കളുടെ കൂട്ടക്കരചിലിൽ നിന്നും അവന്റെ  കരച്ചിൽ അമ്മ തിരിച്ചറിഞ്ഞിരുന്നു.  അന്നും ഇന്നും അത് അത്ഭുതതോടെയെ ഓർക്കാനാവൂ.  അതൊരു വലിയ ആത്മ ബന്ധമായിരുന്നു. പതിനൊന്നു വയസ്സോളം അവൻ ഉണ്ടായിരുന്നു. പതിവ് പുറം സവാരിക്കിടയിൽ ഒരുദിവസം അവൻ ബസ്സിടിച്ച് ഈ ലോകം വിട്ടു പോയി…… അമ്മ കരഞ്ഞു . കുറെ നേരം...കുറെ ദിവസം. അവനു ഭക്ഷണം കൊടുക്കുന്ന പഴയ മണ്‍ചട്ടി    കണ്ടു, പൂട്ടിയിരുന്ന  ചങ്ങല കണ്ടു.  

അങ്ങനെ യുഗങ്ങൾക്കു മുൻപ് മനുഷ്യൻറെ ഉറ്റ ചങ്ങാതിയായി കാട്ടിൽ നിന്നും അനുനയിപ്പിച്ചു മാനവസമൂഹത്തിലേക്ക് ആനയിക്കപ്പെട്ട ആ  ജന്മത്തെയും നമ്മൾ പഴിക്കാൻ തുടങ്ങിയിരിക്കുന്നു. നായ്ക്കൾ അപകടകാരികൾ ആകുന്നതിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ഒന്നാമത്തേത് വിശപ്പ്‌ തന്നെ.  കുട്ടികളെ കടിച്ചു തിന്ന സംഭവം ഓർക്കുമ്പോൾ ഭയക്കുന്നു.

‘’A dog is a wolf in sheep’s clothing’’  എന്ന പഴമൊഴി അവഗണിക്കാനാവില്ല………….

ഇതു വെറും ഒരു മുന്നറിയിപ്പാണ്. അവ വിശന്നിട്ടാണ് അങ്ങനെ ചെയ്തത്. അവയെ കൊന്നൊടുക്കുക എത്ര ക്രൂരമാണ്. നാമല്ലേ സ്വന്തം ആവശ്യാർത്ഥം കാട്ടിൽ സുന്ദരമായി ജീവിച്ചിരുന്ന അവയെ മെരുക്കി ഇണക്കി ചതിച്ചു പുറം ലോകത്തേക്ക് കൊണ്ട് വന്നത്. നമുക്ക് അവയോടു ഒരു വളർത്ത് മൃഗമെന്ന പരിഗണന കൊടുക്കാനായില്ലെങ്ങിൽ  ഒരു'' ജീവൻ  ''  എന്നതെന്ഗിലും കൊടുക്കേണ്ടതല്ലേ. പട്ടികളെ സ്റ്റെരിലയ്സ് ചെയ്യാനുള്ള സാധ്യതകൾ മൃഗ ശാസ്ത്രകാരന്മാർ തീർപ്പുണ്ടാക്കേണ്ടിയിരിക്കുന്നു.

നായ്ക്കളെ വളർത്തുന്നവർ അവയുടെ മരണം വരെയുള്ള സംരക്ഷണം പരിപൂർണമായും ഏറ്റെടുക്കുവാനുള്ള സൻമനസ്സ് കാട്ടണം. തെരുവ് നായ്ക്കൾക്ക് പരിസരവാസികൾ ഭക്ഷണം കഴിയും പോലെ കൊടുക്കുക.

[അനുബന്ധം --ഞങ്ങളുടെ പിന്നാമ്പുറത്ത് പ്രസവിച്ചു കിടക്കുന്ന അനാഥ പട്ടിക്കും കുഞ്ഞുങ്ങൾക്കും ഭക്ഷണം കൊടുക്കാറുണ്ട്.]      .                                                

മഹാഭാരത യുദ്ധത്തിനു ശേഷം 36 വർഷം പാണ്ഡവർ രാജ്യം ഭരിച്ചു. തുടർന്ന് വാനപ്രസ്ഥത്തിനു യാത്രയായി. കൂടെ ഒപ്പം ഒരു നായ് ഉണ്ടായിരുന്നു. ദ്രൗപതി അടക്കം , യുധിഷ്ടിരനൊഴികെ എല്ലാവരും ആ യാത്രയിൽ മരിച്ചു വീണു. ഓരോരുത്തരായി. യുധിഷ്ടിരനോടൊപ്പം അവശേഷിച്ചത് നായ മാത്രമായിരുന്നു.

ധർമ ദേവന്റെ അവതാരമായിരുന്നു ഈ നായ്.

''ഒരു പട്ടി ഓലിയിടുന്നത് കേട്ടാൽ സാത്താന്റെ ഇടപെടലിൽ നിന്ന് ദൈവത്തോട് രക്ഷയ്ക്കായ് യാചിക്കുക. .....കാരണം അവയ്ക്ക് നിങ്ങള്ക്ക് കാണാൻ ആവാത്തത് കാണാൻ കഴിയും. ''

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...