22 Nov 2014

ആത്മഹത്യ

വാസുദേവൻ എം വി

ഉള്ളതിൽ പാതി നിനക്കാണോമനേ
നാളേക്കിനിയൊന്നും ബാക്കിയില്ല
ഞാൻ പകരട്ടെ അവസാനത്തെ ഉരുളകൾ
അതിൽ നിറച്ചതോ മരണത്തിൻ തുള്ളികൾ
കതിരുകൾ നിറഞ്ഞൊരാ  പാടങ്ങളും
അതിൽ കാറ്റേറ്റുലയുന്ന നെന്മനികളും
നാളേക്കിനിയൊന്നും ബാക്കിയില്ല
കെടുതിയിൽ വറുതിയിൽ പോരിഞ്ഞോരാ നാളുകളിൽ
നനവായി മഴയായി വന്നവർ പിന്നെ കാറ്റായി
പിന്നീടവർ കൊടുങ്കാറ്റായി സംഹാരരുദ്രരായി
ബ്ലേടിന്റെ വായ്ത്തല തൻ മൂർച്ചയിൽ
മുറിഞ്ഞു പോയി എൻ പ്രിയങ്കരി തൻ കേശഭാരം
പകരം ലഭിച്ചതോ അപമാനഭാരം
ഒരു തുള്ളി പാഷാണം അത് തന്നെ മോക്ഷം
നല്കി ഞാനീ പിഞ്ചു  പൈതങ്ങൾക്ക്
ഇനിയുമുള്ളതോ രണ്ടുരുളകൾ മാത്രം
ഉള്ളതിൽ പാതി നിനക്കാണോമനേ
നാളേക്കിനിയൊന്നും ബാക്കിയില്ല

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...