22 Nov 2014

എന്റെകുട്ടിക്കാലത്തെ ഗ്രാമവും നെൽക്യഷിവയലുകളും


സന്തോഷ്‌ പവിത്രമംഗലം

സന്തോഷ്‌ പവിത്രമംഗലം

ആലപ്പുഴ  ജില്ലയിലേ  കായംങ്കുളം നഗരത്തിൽ നിന്നുംഏകദേശം5 കി.മി കിഴക്കായിമംങ്കുഴിഎന്നു പറയുന്ന  ചെറിയഗ്രാമമാൺഎന്റേത്‌. നാനാജാതിമതസ്ഥരും, സാധാരണക്കാരുമായ ജനങ്ങൾ താമസിയ്ക്കുന്ന ഈ ഗ്രാമം സമാധാനം നിറഞ്ഞതായിരുന്നു. മനോഹരമായ നെൽവയലുകളും തെങ്ങിൻ തോപ്പുകളാലും സമ്പുഷ്ടമായിരുന്നൂ എന്റെ ഗ്രാമം.എന്റെവീടിനു കിഴക്കുവശവും പടിഞ്ഞാറുവശവും നെൽവയലുകളായിരുന്നു.കിഴക്കേ വയലിന്റെ  വടക്ക്‌ ഭാഗത്തായി  കട്ടച്ചിറകരിമുട്ടത്ത്‌ ദേവീ ക്ഷേത്രവും, പടിഞ്ഞാറെ വയലിന്റേതെക്ക്‌ ഭാഗത്തായി പനയന്നാർകാവ്‌ ക്ഷേത്രവും,ഈ രണ്ട്‌ കരകളുടെയും മദ്ധ്യത്തിലായിമംങ്കുഴി പള്ളിയുംസ്ഥിതിചെയ്യുന്നു. `കുട്ടനാട് ' എന്നു പറയുന്നതുപോലെ,  ഓണാട്ടുകര  എന്നായിരുന്നു ഈ  ഭൂപ്രദേശത്തെ  അറിയപ്പെട്ടിരുന്നത്‌. പ്രക്യതി സൗന്ദര്യം ശരിയ്ക്കും നിറഞ്ഞ് നിന്ന ഒരു കൊച്ചു ഗ്രാമം.

വർഷത്തിൽ രണ്ടു   നെൽക്യഷിയും  ഒരു ഇട ക്യഷിയുമായിരുന്നു നടത്തിയിരുന്നത്‌. ഇട ക്യഷി  എന്നു പറയുന്നത്‌ വേനലിൽ  ക്യഷിചെയ്യുന്ന എള്ളായിരുന്നു. ഇത്‌ നല്ല ഒരു വ  എന്റെ അപ്പനൊടൊപ്പംഞ്ഞാനും പോകുമായിരുന്നു. വ്യശ്ചികകൊയ്ത്തിന്‌ ശേഷംഅടുത്ത ക്യഷിയ്ക്കായി നിലം ഒരുക്കുന്ന സ്ത്രീകളും മറ്റ് ജോലിയിൽ  ഏർപ്പെട്ടിരിയ്ക്കുന്ന  ആണുങ്ങൾക്കുംഞ്ഞങ്ങളെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമായിരുന്നു. കാരണം അവരുടെ ആ ദിവസത്തെ ജോലി തീർത്ത്കൂലി  വാങ്ങി പോകാം എന്നുള്ള സന്തോഷമായിരിക്കാം  ആ മനസ്സിൽഉള്ളത്‌. സൂര്യൻ അതിന്റെ പ്രഭകളെ മറച്ച്‌ സന്ധ്യമയങ്ങുന്നതിനു   മുമ്പുള്ള ആ കാശത്തിലേക്ക്‌ ഞാൻ നോക്കി നിൽക്കുമായിരുന്നു. ആ ആകാശത്തിന്‌ ഒരു പ്രത്യേക ഭംഗി തന്നെയായിരുന്നു. കാക്കകളുംമൈനകളുംചെറിയകൂട്ടമായി പടിഞ്ഞാറുനിന്നും      കിഴക്കോട്ടേക്ക്‌ അതിന്റെകൂടിനെ ലക്ഷ്യംവച്ച്‌ പറക്കുന്നതു കാണാൻ എനിയ്ക്ക്‌ വളരെ കൗതുകമായിരുന്നു. വയൽ വരമ്പിൽ നിന്നുകൊണ്ട്‌ പട്ടം പറപ്പിയ്ക്കുന്ന കൊച്ചുകുട്ടികൾ. വലിയവിസ്ത്രിതിയുള്ളവയലിന്റെ പല ഭാഗങ്ങളിൽവിവിധ പണികൾ തക്യതിയായിനടക്കുന്നു. വിളവെടുപ്പ്കഴിഞ്ഞ നിലത്തിൽ പശുക്കൾമേയുന്നു.പടിഞ്ഞാറു നിന്നുംവീശുന്ന ഇളംകാറ്റിന്റേതലോടൽ നൽകിയ അനുഭൂതികൾ.വൈകിയ സമയത്ത്‌ വയലിന്റെ പടിഞ്ഞാറെ   കരയിലുള്ള പനയന്നാർകാവ്‌ ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു മുമ്പായുള്ള ഭക്തി ഗാനങ്ങൾ ഇന്നും മനസ്സിൽ മായാതെകിടക്കുന്നു. വ്യശ്ചികമാസത്തിലെ വള്ളിക്കെട്ടിൽ ശബരിമലയ്ക്ക്‌ എന്ന ഭക്തി ഗാനം എന്റെ മനസ്സിനെ വളരെ ആകർഷിച്ചിരുന്നു.വയലിൽ പോകുമ്പോൾ ചിലദിവസങ്ങളിൽ പാടത്ത് ജോലിക്ക്‌വരുന്ന ഭവാനി ചേച്ചിയുടെ ഏറ്റവും ഇളയ മകൻ കൊച്ചുണ്ണിയെയും കൂട്ടി ഈ അമ്പലത്തിന്റെ മുറ്റംവരെ പോകുമായിരുന്നു. കൂടുതൽ അകത്തേക്ക്‌ കടന്നുചെല്ലാൻ ആ കാലത്ത്‌ എനിയ്ക്ക്‌ ഭയമുണ്ടായിരുന്നൂ. പഞ്ചസാര വിരിച്ചമാതിരിയുള്ള വെള്ളമണലും അമ്പലത്തിന്റെ പരിസരവും കൽവിളക്കുകളിൽ തിരികത്തിക്കുന്ന പൂജാരിയെയും അമ്പലകുളവും ഒക്കെ കാണുന്നത്‌ എനിയ്ക്ക്‌ വലിയ സന്തോഷമായിരുന്നു. അധികം വൈകാതെ അവിടെ നിന്നുംമടങ്ങുന്ന ഞാൻ വീട്ടിലെത്തിഒരുകുളി കഴിയുമ്പോഴെക്കും നേരംഇരുട്ടിതുടങ്ങും. സന്ധ്യാസമയത്ത്‌ വീടിന്റെ കിഴക്ക്‌ വശത്തുള്ള കൊന്നത്തെങ്ങിൽ, കൂട് കൂട്ടിയിരിയ്ക്കുന്ന മൈനകളുടെ കലപിലാശബ്ദം ഏകദേശം രാത്രി 8 മണിവരെതുടരും.ഈ സമയത്ത്‌എന്റെവീട്ടിലും സന്ധ്യാ പ്രാർത്ഥന  നടക്കും.രാവിലെ 5 മണിയോടുകൂടി പ്രാർത്ഥിയ്ക്കാൻ അമ്മ വിളിച്ചുണർത്തുമ്പോൾ ആ മൈനകളുടെ ശബ്ദം വീണ്ടുംകേൾക്കാം. മനുഷ്യനെക്കാളും നേരത്തെഉണർന്ന് എഴുന്നേറ്റ്‌അവറ്റകൾ അവരുടെ സ്യഷ്ടാവിനെ  സ്തുതിയ്ക്കുന്ന ശബ്ദമായിരിയ്ക്കാം അത്‌.ഇന്ന്‌ ആ തെങ്ങോകിളികളുടെ  കലപിലാശബ്ദമോ ഞങ്ങളുടെ പറമ്പിൽ ഇല്ല. വെളുപ്പിനെയുള്ള ഞ്ഞങ്ങളുടെ പ്രാർത്ഥനയും കുറച്ചുനാൾ മുമ്പ്‌ തന്നെ നിലച്ചിരുന്നു. സ്കൂൾഅവധി ദിവസങ്ങളിൽ ഞ്ഞങ്ങളുടെ വയലിൽ പണി ചെയ്യുന്നവർക്ക് കഞ്ഞികൊണ്ടുപോയി കൊടുക്കുവാൻഞ്ഞാനും സഹായിയ്ക്കും. കഞ്ഞിയുംകപ്പയും മീൻ കറിയുംആയിരുന്നു മിക്ക ദിവസങ്ങളിലുംഅവർക്ക്കൊടുത്തിരുന്നത്‌. അവർക്ക്‌ വിളമ്പി കൊടുക്കുവാൻ അമ്മയും വരുമായിരുന്നു. വയലിന്റെ സമീപമുള്ള പറമ്പിൽ എല്ലാവരും കയറിയിരുന്നുള്ള കഞ്ഞികുടിയും, അപ്പൊഴത്തെ സൊറ പറച്ചിലുംഞ്ഞാനും കേട്ട്‌ നിൽക്കുമായിരുന്നു. ആ കാലത്തെ നല്ലവരായ ഞ്ഞങ്ങളുടെമിക്ക ജോലിക്കാരും കാലയവനികക്കുള്ളിൽ മറയപ്പെട്ടു.

ചിങ്ങമാസത്തിലേ കൊയ്ത്തിന്‌ ശേഷംഅടുത്ത ക്യഷിയ്ക്കായി വയൽ ഒരുക്കുന്നത്‌ വളരെ ആയാസകരമായ ഒരുകാര്യമായിരുന്നു. ചക്രംവച്ച്‌ വെള്ളം ചവുട്ടി വറ്റിയ്ക്കുന്ന ജോലി തലേദിവസം രാത്രിതന്നെ തുടങ്ങിയിരിയ്ക്കും. നേരം പുലരുമ്പോഴെക്കും കാളയെ കൊണ്ടുവന്ന് ഉഴലത്തക്കതുപോലെ വയലിലെവെള്ളം ചവുട്ടി വറ്റിച്ചിരിയ്ക്കും. വെള്ളം വറ്റിയ വയലിൽ ഒരു ചെറിയ കുടവുമായി മീൻ പെറുക്കാൻ ഇറങ്ങുന്ന ജോലിക്കാരുടെ മക്കൾ. അതിൽരാജനും, രാജേദ്രനും, വേണുവും, കൊച്ചുണ്ണിയും ഒക്കെയായിരുന്നു പ്രധാനികൾ.നീർക്കൊലിയെ കാണുമ്പോൾ കരയിലേക്ക് ചാടികയറുന്ന അണ്ണൻമാരും ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. 8 മണി ആകുമ്പോഴെക്കും ഞാർ നടാനായി പെണ്ണുങ്ങൾ എത്തും. ഞാർ നടുന്ന സമയത്ത് പെണ്ണുങ്ങൾ പാടുന്ന നാടൻ പാട്ടുകൾ പിൽകാലത്ത് ഞ്ഞങ്ങളുടെ വയലുകളിൽ മുഴങ്ങിയിട്ടില്ല.

മേടമാസത്തിലെ പത്താമുദയം മുതൽ  ഞ്ഞങ്ങളുടെ     വയലുകളിൽ അടുത്ത ക്യഷിയിറക്കാൻ തുടങ്ങും. ഒരു വേനൽ മഴയ്ക്ക്ശേഷം ഉഴന്ന നിലത്തിൽ വിത്ത്‌ ഇടുകയാന്  ചെയ്യുന്നത്‌. ഈ കാലത്ത്‌വേനൽ അവധിയായതിനാൽ ഞാനും വയലിൽ മുഴുവൻ സമയവുംചിലവഴിയ്ക്കും. അവർക്ക് കുടിയ്ക്കാനുള്ള വെള്ളവും അതൊടൊപ്പം അൽപം കടൂമാങ്ങയും ഒക്കെ കൊടുക്കുന്നത്‌ എന്റെ ജോലിയായിരുന്നു. വിത്തിട്ടതിനു ശേഷം കലപ്പ പാടുകൾ നികത്തനായി കാളയിൽ ചെരുപ്പും തടിവച്ച് കെട്ടി വലിയ്ക്കും. ഈ തടിയിൽ                   ഞ്ഞാനും കയറിയിരിയ്ക്കും.കാളകൾഎന്നെ വച്ച്‌വലിച്ചു കൊണ്ടുപോകുന്നത്‌ എനിയ്ക്ക്‌ വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. കൊയ്ത്തുംമെതിയും നെല്ല് ഉണക്കലും  കച്ചിതുറുവിടീലും  ഒക്കെ നാട്ടിൽഎല്ലാവർക്കുംവലിയഉത്സാഹമായിരുന്നു. അതുപോലെഎന്റെ നാട്ടിലെ ചെറിയ ചായകടക്കാർക്കും മുറുക്കാൻ കടക്കാർക്കും നല്ല കച്ചവടം കിട്ടിയിരുന്നത്‌ വിളവെടുപ്പ്  കാലത്തായിരുന്നു. എന്റെനാട്ടിലേകർഷകതൊഴിലാളികൾ ഈ സമയങ്ങളിൽതികയാതെ വരുമ്പോൾ സമീപ പ്രദേശങ്ങളിൽ നിന്നുംജോലിക്കാർഎത്തുമായിരുന്നു. ഇവർഏകദേശംഒരുമാസക്കാലംഞ്ഞങ്ങളുടെനാട്ടിൽതാമസിച്ച്‌ പണിചെയ്യും. ഇവരുടേതാമസത്തിനായി പറമ്പിൽ താത്ക്കാലിക   കുടിലുകൾ  കെട്ടിയിരുന്നു.ഇങ്ങനെ താമസത്തിനായി       വരുന്നവരിൽ പുരുഷൻമാരും, സ്ത്രീകളും, കുട്ടികളുംഒക്കെ കാണുമായിരുന്നു. വിളവെടുപ്പ്സമയങ്ങളിൽകർഷകതൊഴിലാളിസമരങ്ങളുംഎന്റെ നാട്ടിൽകുറവായിരുന്നില്ല. കാലങ്ങൾകടന്നു പോയി. എന്റെ നാട്ടിലെ നെൽക്യഷിയുംഎള്ള്ക്യഷിയുംഒട്ടുംതന്നെ ഇല്ലാതെയായി. നല്ല വിളവുകൾ തന്നുകൊണ്ടിരുന്ന വയലുകളിൽ നിന്നും    മണ്ണ് എടുത്ത്‌ ആർക്കൊക്കെ വേണ്ടിയോ മണി മാളികകളും തെങ്ങിൻതോപ്പുകളും നിർമ്മിച്ചു. വയലുകളെല്ലാം വൻ ഗർത്തങ്ങളായിമാറിയിരിയ്ക്കുന്നൂഇന്ന്‌. എന്റെ നാടിന്റെകാർഷികസൗന്ദര്യം പാടെ നഷ്ടപ്പെട്ടു. അനേകം വാർക്ക വീടുകൾ ചുറ്റുമതിലോടുകൂടി റേഡിനിരുവശവും നിരന്നു. കാൽ നടക്കാരും സൈക്കിൾ  സവാരിക്കാരും ധാരാളമുണ്ടായിരുന്ന  ഞങ്ങളുടെ        റോഡിൽ കൂടി മോട്ടോർ വാഹനങ്ങൾ ചീറി പായുന്നു. ഞങ്ങൾക്കെല്ലാം അന്നം                   തന്ന വയലുകൾ ആരുംതന്നെ ശ്രദ്ധിക്കാതെ പുല്ലുമൂടി,വെള്ളക്കുഴികളായും ഇഴ ജന്തുക്കളുടേ താവളമായും അവശേഷിയ്ക്കുന്നു.

വയലിന്റെ ഇങ്ങേ കരയിൽനിന്നു കൊണ്ട്‌ വേദനയോടെ ഞാൻ എന്നോട് തന്നെ ചോദിയ്ക്കാറുണ്ട്‌ ഈ നഷ്ടങ്ങൾക്ക് ഒക്കെയും ഞാനും ഒരു കാരണക്കാരൻ അല്ലേ?.............

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...