15 Jan 2015

ശരീരത്തെ സമരായുധമാക്കി ഒരു ജീവിതം




ഫൈസൽ ബാവ 


രാഷ്ട്രീയ സിനിമകളില്‍ വളരെ പ്രസക്തമായ ചിത്രമാണ് സ്റ്റീവ്മക്വീവന്‍ സംവിധാനം ചെയ്ത  'ഹംഗര്‍' (Hunger)ശരീരം എങ്ങനെ ഒരു സമരായുധം ആക്കുന്നു എന്നു ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ സജീവ പടയാളിയും ഐറിഷ് സ്വതന്ത്രത്തിനായി പൊരുതി മരിച്ച കവിയുമായ ബോബി സാന്‍ഡ്‌സ് അവസാന കാലത്തെ ജയില്‍ ജീവിതമാണ് സിനിമയില്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 1981ല്‍ വടക്കന്‍ അയര്‍ലന്‍ഡിലെ ബല്‍ഫാസ്റ്റിലുള്ള മാസെ ജയിലില്‍ അദ്ദേഹം അനുഷ്ഠിക്കുന്ന 66 ദിവസം നീണ്ട ഉപവാസ സമരവും മരണവും.
ഇരുട്ട് പടര്‍ന്ന ജയിലുകളില്‍ സ്വതന്ത്രത്തിനായി സമര തീഷ്ണമായ ഉള്‍ക്കരുത്തോടെ കഴിയുന്ന സമര നായകനും ഐറിഷ് റിപ്ലബ്ലിക് സേനയുടെ ധീരനായ ഭടനുമാണ് ബോബി സാന്‍ഡ്‌സ്. ഐക്യ അയര്‍ലന്‍ഡ് എന്ന സപ്നവുമായി കഴിയുന്ന ബോബിയടക്കമുള്ള സമര ഭടന്മാരെ ബ്രിട്ടീഷ് ഭരണകൂടം അംഗീകരിച്ചിരുന്നില്ല എന്നു മാത്രമല്ല അവരെ ക്രിമിനലുകളായാണ് കണ്ടിരുന്നത്. തടവറക്കുള്ളില്‍ തങ്ങളെ രാഷ്ട്രീയ തടവുകാരായി പരിഗണിക്കണം എന്ന ആവശ്യം ജയിലധികൃതര്‍ തള്ളുന്നു. അതോടെ ബോബിയുടെ സമര വീര്യം വര്‍ദ്ധിക്കുകയാണ്. ജയിലില്‍ അവര്‍ തരുന്ന വസ്ത്രം ധരിക്കാന്‍ ബോബിയും കൂട്ടുകാരും വിസമ്മതിക്കുകയും തങ്ങളുടെ വസ്ത്രം മാത്രമേ ധരിക്കൂ എന്നു വാശി പിടിക്കുകയും ചെയ്യുന്നു. എന്നാല്‍ അതനുവദിക്കാന്‍ ജയിലധികൃതര്‍ തയ്യാറാകുന്നില്ല. രാഷ്ട്രീയത്തടവുകാര്‍ക്കുള്ള അവകാശങ്ങള്‍ക്കുവേണ്ടി ജയിലധികൃതര്‍ നല്കിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു വിവസ്ത്രരായി അവര്‍ ഉപവാസ സമരം തുടങ്ങുന്നു. പുതപ്പ് മാത്രം ഉപയോഗിച്ച് നഗ്നത മറക്കുന്നു. കുളിക്കാതെ, ഭക്ഷണം കഴിക്കാതെ, തടിയും മുടിയും വെട്ടാതെ, സ്വന്തം ശരീരം പീഡിപ്പിച്ച് സമരം തുടരുന്നു. കുപിതരായ സൈന്യം നിഷ്ഠുരമായ മര്‍ദനമുറകളും തുടരുന്നു. ആത്മപീഡനം ഒരു സമരായുധമാക്കുന്നതോടെ ഇരുട്ട് പടര്‍ന്ന ജയിലുകള്‍ സ്മരത്തിന്റെ തീക്ഷണത വര്‍ദ്ധിക്കുന്നു ഒപ്പം ആത്മപീഡനവും. സമര രംഗത്തെ തീപ്പൊരിയായ ബോബിയുടെ സമര വീര്യം കുറക്കാന്‍ സൈന്യം ബോബിയെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നു. ആത്മ പീഡനത്തിന് പുറമെ സൈന്യത്തിന്റെ ക്രൂരമായ നീക്കങ്ങള്‍ കൂടിയായപ്പോള്‍ ബോബിയുടെ ശരീരം ക്ഷീണിക്കുന്നു അസുഖം ബാധിക്കുന്നു. ഏറെ പോരാട്ടങ്ങള്‍ക്കൊടുവില്‍ ബോബിയെ ചികില്‍സിക്കാന്‍ ഡോക്ടറെ അനുവദിക്കുകയാണ് എന്നാല്‍ അദ്ദേഹം അതിനും വഴങ്ങുന്നില്ല.  ജയിലുകളുടെ ഇരുട്ട് പടര്‍ന്ന ഇടനാഴികളില്‍ ശരീര ദുര്‍ഗന്ധത്തിന്റെയും വീര്‍പ്പ് മുട്ടലുകള്‍. എന്നിട്ടും സമരവീര്യം കുറക്കാന്‍ സൈന്യത്തിനായില്ല. അവഗണിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടും നീതിക്കയുള്ള പോരാട്ടത്തിന്റെ വീര്യം കുറക്കാനാകാതെ സൈന്യം കുഴങ്ങി 66 ദിവസം നീണ്ടു നിന്ന സഹന സമരത്തിനോടുവില്‍ ആ ധീരസമര ഭടന്‍ മരിച്ചു വീഴുന്നു. ജയിലുകൾക്കുള്ളിലെ ഓരോ സീനും ഏറെ വേദന ജനിപ്പിക്കുന്നു. ക്ലോസറ്റിൽ ചോര തൂറി ബോബി തളര്ന്നു വീഴുന്ന സീൻ നമ്മെ ഏറെ അസ്വസ്ഥനാക്കുന്നു.  അഴുക്ക് പുരണ്ട വ്യവസ്ഥിതിയെ ചോദ്യം ചെയ്യാനും രാഷ്ട്രീയ തടവുകാരുടെ ധാര്‍മിക അവകാശം നേടിയെടുക്കാനും നടത്തിയ സഹന സ്മരത്തിന്റെ നേര്‍ചിത്രമാണ് സ്റ്റീവ്മക്വീനന്‍റെ 'ഹംഗര്‍'
എന്ന ചിത്രം. അതുകൊണ്ടു തന്നെ ഈ സിനിമ നമ്മെ ഏറെ അസ്വസ്ഥമാക്കുന്നു. 1981ൽ അയര്‍ലന്‍ഡിലെ മാസെ ജയിലില്‍ നടന്ന സംഭവത്തെ ആസ്പദമാക്കി  തയ്യാറാക്കിയ ഈ സിനിമ 2008-ല്‍ ലോകത്തിറങ്ങിയ മികച്ച പത്തു സിനിമകളില്‍ ഒന്നായാണ്
പരിഗണിക്കപ്പെടുന്നത്. ബ്രിട്ടീഷ് നടനായസ്റ്റീവ്മക്വീനന് കാന്‍ ഫെസ്റ്റിവലില്‍ നവാഗത സംവിധായകനുള്ള 'ക്യാമറ ഡി ഓര്‍'
അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് ഹംഗർ. മിഷേൽ ഫസ്ബെന്ടെർ 
(Michael Fassbender) ആണ് ഏറെ വെല്ലുവിളികളുള്ള ബോബി സാന്‍ഡ്‌സിന്റെ വേഷം ചെയ്തിരിക്കുന്നത് ഇതിനായി അദ്ദേഹം ശരീരത്തിന്റെ ഭാരം വളരെയധികം കുറയ്ക്കുകയുണ്ടായി. കൂടാതെ സഹ തടവുകാരായി അഭിനയിച്ചവരും നല്ല അഭിനയം കാഴ്ചവെച്ചു. ഒട്ടും അസ്വാഭാവികത നിറക്കാതെ കൂടുതൽ വർണാഭമല്ലാതെ ഇരുട്ട് പടർന്ന ഫ്രെയിമുകളാൽ സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കിയ ക്യാമറ ചെയ്തിരിക്കുന്നത് സീൻ ബോബിറ്റ് ആണ്. സിനിമയിലെ ഡേവിഡ് ഹോംസിന്റെ പശ്ചാതലസംഗീതം എടുത്തു പറയേണ്ടതാണ്. 90 മിനുട്ടുള്ള ഈ സിനിമ ലോകം ഏറെ ചര്ച്ച ചെയ്യപെട്ടതാണ്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...