22 Feb 2015

ആദിവാസികളകൾ അരങ്ങിലെത്തണം

     കാവിൽരാജ്‌,മണ്ണുത്തി
--------------------------
    ആദിവാസിഗോത്ര വിഭാഗങ്ങളുടെ ആംഗികവും വാചികവും ആഹാര്യവും ആവിഷ്കൃതമാകുന്ന വേദികൾക്കുമാത്രമേ യഥാർത്ഥ കലാമണ്ഡപങ്ങളാകാനാകു  എന്നുള്ള മാതൃഭൂമി എഡിറ്റോറിയലിന്റെ(ജനുവരി18-ദി
നപ്പത്രം)
ആത്മാർത്ഥത മനസ്സിലാക്കി വരുംകാലങ്ങളിൽ യുവജനോത്സവമത്സരങ്ങളിൽ അവ ഉൾപ്പടുത്തുമെന്നുവിശ്വസിക്കണമെങ്കിൽ അതിനുള്ള തയ്യാറെടുപ്പുകൾ ഇപ്പൊഴേ തയ്യാറാക്കേണ്ടിയിരിക്കുന്നു. മാത്രമല്ല കലോത്സവ മാന്വലിൽ ഉൾപ്പെടുത്തിയതുകൊണ്ടുമാത്രം ഉദ്ദേശ്യം സാധൂകരിക്കണമെന്നില്ല.
    സമൂഹത്തിന്റെ വെളിമ്പറമ്പുകളിലേക്കു മാറ്റപ്പെട്ടുകിടക്കുന്ന ആദിവാസിഗോത്രവിഭാഗങ്ങളിലെ വിദ്യാർഥികളെകണ്ടെത്തി അവർക്കുവേണ്ടതായ പരിശീലനങ്ങളും സാമ്പത്തികസഹായവും യാത്രാസൗകര്യവും ഒരുക്കിയാലേ അവർക്കു മുന്നോട്ടുവരുവാനാവുകയുള്ളു എന്ന യാഥാർത്യവും കണക്കിലെടുക്കേണ്ടതാണ്‌.അവർക്കുവേണ്ടതായ വാദ്യോപകരണങ്ങളും അവർക്കുപറഞ്ഞുകൊടുക്കുവാനുള്ള മറ്റുഅനുബന്ധകാര്യങ്ങളറിയാവുന്നവരെ ഉൾക്കൊള്ളിച്ചുള്ള പരിശീലനങ്ങളും അവർക്കാവശ്യമത്രേ.
    അതുപോലെത്തന്നെ പിന്നാക്കംനിൽക്കുന്ന വർഗ്ഗങ്ങളുടേതായ കളമെഴുത്ത്‌, മുഖമെഴുത്ത്‌,ക, നന്തുണിപ്പാട്ട്‌,തോററംപാട്ട്‌,മുണ്ട്യേൻപാട്ട്‌ , തിരണ്ടുപാട്ട്‌, കുറത്തിപ്പാട്ട്‌, കിണ്ണംകൊട്ടിപ്പാട്ട്‌, കുരുത്തോലകരകൗശലം എന്നിങ്ങനെയുള്ള നാടൻകലകളിലുള്ളമത്സരങ്ങൾകൂടി ഉൾപ്പെടുമ്പോഴേ സവർണ്ണകലകൾക്കൊപ്പം നാടൻകലകൾക്കും സ്ഥാനം ലഭിക്കുകയുള്ളു. മാത്രമല്ല ആ ഇനങ്ങളെ തഴയുകയും മറ്റുള്ളവയെ തഴുകുകയും.ചെയ്തുവരുന്ന വിധികർത്താക്കൾക്കും രക്ഷിതാക്കൾക്കും അതേക്കുറിച്ചു ചിന്തിക്കുവാനും മറ്റുവിദ്യാർത്ഥികളെപ്പോലെ അപകർഷതാബോധമില്ലാത്തയുവതയെ വളർത്തിയെടുക്കുവാനും സാധിക്കുകയുള്ളു.    
    ഏതായാലും മാതൃഭമിയുടെവാർത്താപ്രസിദധീകരണത്തിലൂടെ അക്കാര്യം മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുവാൻ സാധിച്ചതു മറ്റാർക്കുമില്ലാത്ത ഇച്ഛാശക്തിതന്നെയായിട്ടേ കാണാനാവുകയുള്ളു.വാർത്ത റിപപോർട്ടുചെയ്ത ലേഖകനും മാതൃഭൂമിക്കും അഭിനന്ദനങ്ങൾ അർപ്പിക്കുന്നതിനോടൊപ്പം അതിനുവേണ്ടതായ സൗകര്യങ്ങൾ ഒരുക്കമെന്നു വാക്കാൽ തന്നെ പ്രതികരിച്ച മന്ത്രിമാർക്കും വിദ്യാഭ്യാസ ഡയറക്ടർക്കും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.
                                                        
                                                                                                          999 57 83 806

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...