11 Mar 2015

ഒന്നുമില്ലായ്മയെക്കുറിച്ചൊരു കവിത

ഉമാ രാജീവ്
കനേഡിയന്‍ കവി ലോര്‍ണ ക്രോസിയറുടെ കവിതയുടെ വിവര്‍ത്തനം

സ്കൂളില്‍ വച്ച് ഒരു പിടിയും കിട്ടാത്ത
ഒന്നാണ് പൂജ്യം
എന്തിനോടു ഗുണിച്ചാലും
അതെല്ലാം ഒന്നുമല്ലാതായിത്തീരും.

അലങ്കാരം പഠിക്കുന്ന,
ഗണിതശാസ്ത്രജ്ഞനായ
എന്റെ സുഹൃത്തിനോട്
പൂജ്യമൊരു സംഖ്യയാണോ
എന്നു ചോദിച്ചപ്പോള്‍,
അതെ എന്നാണവന്‍ പറഞ്ഞത്
എനിക്കേതായാലും വലിയ ആശ്വാസമായി

അതൊരു പ്രകൃതിദൃശ്യമാണെങ്കില്‍
ഒരു മരുഭൂമിയാവുമായിരുന്നു
അതിന് ശരീരഘടനാശാസ്ത്രത്തില്‍
എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍
അത് വായയാകുമായിരുന്നു,
ഇല്ലാത്ത ഒരു തുറിപ്പ്
നഷ്ടപ്പെട്ട ഒരവയവം

പൂജ്യം ഒന്നിനും ഒന്നിനുമിടയിലൂടെ
അതിന്റെ വഴിതുളയ്ക്കുന്നു
പിന്നെയെല്ലാം മാറ്റിമറിക്കുന്നു
അത് അക്ഷരമാലയ്ക്കിടയിലേക്ക്
വഴുതിക്കയറുന്നു
അത് നിശ്ശബ്ദമായ നാക്കിലെ സ്വരാക്ഷരമാണ്
അന്ധന്റെ കണ്ണിലെ കൃഷ്ണമണി
അവന്റെ വിരല്‍തുമ്പില്‍
അവന്‍ തെരുപ്പിടിക്കുന്ന മുഖത്തിന്റെ ബിംബം

വറ്റിയ ഒരു കിണറിന്റെ അടിയില്‍ നിന്ന്
മുകളിലേയ്ക്കു നോക്കുമ്പോള്‍
നിങ്ങള്‍ കാണുന്നതാണ് പൂജ്യം
അതിന്റെ അസഹ്യമായ നീലയും

നിങ്ങളുടെ ഉപ്പൂറ്റി ചിറകിനായി തരിക്കുമ്പോള്‍.
നിങ്ങളുടെ കഴുത്തില്‍
നിങ്ങള്‍ ചുറ്റുന്ന കയറാണ് അത്,

ചിറകുകളെരിയുന്ന മണം വന്നപ്പോള്‍
ഇകറസിനു*
പൂജ്യമെന്തെന്നു മനസ്സിലായി
പിന്നെ കടലിലേയ്ക്കു വീണു.

ഒരു കുന്നില്‍നിന്ന് നിങ്ങള്‍
പൂജ്യമുരുട്ടിവിട്ടാല്‍ അതു വളരും,
പട്ടണങ്ങളെ വിഴുങ്ങും, കൃഷിയിടങ്ങളെയും
മേശപ്പുറത്ത് പകിടകളിച്ചിരിക്കുന്ന ആളുകളെയും

വടക്കേ അമേരിക്കയിലെ ഗോത്രത്തലവമാര്‍
അവരുടെ ഋജുവായ ഉടമ്പടികളിലൊപ്പുവയ്ക്കുമ്പോള്‍
അവരുടേ പേരിനടുത്തായി x എന്നിടുമായിരുന്നു
ഇംഗ്ലീഷില്‍ x പൂജ്യത്തിനു തുല്യമാണ്

ഗണിതം പഠിക്കുന്ന അലങ്കാരശാസ്ത്രജ്ഞനായ
എന്റെ കൂട്ടുകാരനോട് ചിരികളയാതെ തന്നെ ചോദിച്ചു
പൂജ്യത്തിന്റെ അര്‍ത്ഥമെന്താണെന്ന്.
അവന്‍ പറഞ്ഞു അതൊരുതരം പൂട്ടാണെന്ന്

പൂജ്യമെന്നത് അശ്ലീലസാഹിത്യകാരന്റെ സംഖ്യയാണ്
അവനതൊരു കള്ളപ്പേരില്‍
കത്തുകളിലൂടെ സ്വന്തമാക്കുന്നു
അത് മരണനിരയിലെ
അവസാനത്തെ മനുഷ്യന്റെ അക്കമാണ്

* ഇകറസ് -ഒരു ഗ്രീക്ക് ഇതിഹാസ കഥാപാത്രം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...