11 Mar 2015

മനുർ ഭവ ....




              സലോമി ജോൺ വത്സൻ

പ്രിയപ്പെട്ടവരെ മരണത്തിനു  വിട്ടു കൊടുക്കില്ലെന്ന വാശിയിൽ  പേരിനു
മാത്രം സചേതനമായിരിക്കുന്ന ശരീരത്തെ മക്കളും മറ്റു ബന്ധുക്കളും ചേർന്ന്
സ്വസ്ഥമായി മരിക്കാൻ അനുവദിക്കാത്തത് എന്തിന്റെ പേരിലാണ്? അവർ
ജീവിച്ചിരുന്നപ്പോൾ  സ്നേഹത്തിന്റെ നനുത്ത തൂവൽ കൊണ്ട് സർവാത്മനാ
ഒരിക്കലും സ്പര്ശിച്ചിരുന്നില്ലെന്നും സ്വന്തം കർത്തവ്യം എല്ലാം മറന്നു
ചെയ്തിരുന്നില്ല എന്നും മനസ്സാക്ഷി പ്രതിക്കൂട്ടിൽ നിർത്തി
വിസ്തരിക്കുന്നത് കൊണ്ടോ?
സ്വകാര്യ ആശുപത്രികളിലെ തീവ്ര പരിചരണ മുറിയിലെ കൃത്രിമ ശീതളിമയിൽ
മരണത്തോട് മത്സരിച്ചു കഴിയുന്ന, പ്രായം ചെന്ന ജന്മങ്ങളെ മരിക്കാൻ
അനുവദിക്കാതിരിക്കുന്നതു മഹാ പാപമാണ്. മൂക്കിലും വായിലും കുഴലുകൾ തിരുകി
യന്ത്ര മനുഷ്യരെപ്പോലെ വിദേശത്ത് നിന്നും വന്നെത്താനിരിക്കുന്ന മക്കൾക്ക്
വേണ്ടി കാത്തു വെക്കുന്നു എന്ന അപരാധത്തിന് വലിയൊരു സ്ഥാപിത
താല്പര്യമുണ്ട്. വെന്റിലേട്ടരുകൾ അടക്കമുള്ള ജീവൻ മരണ യന്ത്രങ്ങൾ
ആശുപത്രികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നത് മനുഷ്യ ശരീരത്തിന്റെ വില പേശ
ലിനാണ്.  അമേരിക്കയിൽ നിന്നും ദുബായിൽ നിന്നും എത്താനുള്ള മക്കൾക്കായി
വലിയൊരു ‘’ സേവനം’’ചെയ്യുന്ന യന്ത്രങ്ങൾ. .
സ്വന്തം ജീവിതത്തിൻറെ നിർണായക തീരുമാനങ്ങൾ എടുക്കാനാവാത്ത വിധം തളർന്നു
പോകുന്ന അവസ്ഥയിൽ ഒരു മനുഷ്യൻ എത്തുമ്പോൾ മരണം പോലും അവനു അപ്രാപ്യം.
ഭൂമിയിലെ യാതനാ പർവ്വം അവസാനിപ്പിച്ചു മടങ്ങാൻ എത്ര ദുരന്തം
അനുഭവിച്ചാലും നാം മടിക്കുന്നു. അല്ലെങ്കിൽ പ്രിയപ്പെട്ടവരെന്നു നാം
കരുതുന്നവർ നമ്മെ ഈ ലോകം വിട്ടു പോകാൻ അനുവദിക്കുന്നില്ല. ………
 മരണം തെരെഞ്ഞെടുക്കാനാവാത്ത നിസ്സഹായതയിൽ നിൽക്കുമ്പോൾ, ജീവിതമെന്ന മഹാ
മേരുവിൻറെ അർഥം പ്രഹേളികയായ് അറിയുന്നു.
 ജീവിച്ചിരുന്ന കാലം…..,, അയാൾക്ക് സ്നേഹം നൽകേണ്ടിയിരുന്ന ഒരു കാലം,
നമുക്ക് മുന്നിൽ നീണ്ടു നിവർന്നു ഒരു ഹൈവേ പോലെ  കിടന്നിരുന്നു. അന്ന്
നാമവരെ ഗവുനി നിവർന്നുക്കാതെ നമ്മുടെ ജീവിതമാകുന്ന ശകടം ദ്രുതഗതിയിൽ
ഓടിച്ചു കടന്നു പോയി. ഇന്ദ്രിയങ്ങളുടെ ഓജസ്സും തേജസ്സും നഷ്ടപ്പെട്ടു
അജ്ഞാതമായ ഏതോ ലോകത്തേക്ക് യാത്ര പുറപ്പെടാൻ വെറും നാഴികകൾ മാത്രം ബാക്കി
നില്ക്കെ, നെഞ്ചോടു ചേർത്ത് നിർത്തിയ സ്വന്ത ബന്ധങ്ങളെ കാണാൻ ഹൃദയം
വെമ്പൽ കൊള്ളവേ, മരണമടുത്തവന്റെ   നെഞ്ചിടിപ്പിന്റെ താളമറിയാൻ ജീവനും
-മരണവും  ബിസിനെസ്സ്  ആക്കിയവർ കാവൽ നിൽക്കുന്ന   തീവ്ര   പരിചരണ മുറി
എന്ന കാവൽ മാടം.  അവിടെ ,അലിഞ്ഞില്ലാതാവുന്ന ഓർമകളുടെ നേർത്ത
മഞ്ഞുപാളികളിലൂടെ മരണം കാത്തിരിക്കുന്നവർ തേടുന്നത് തന്റെ ഉറ്റവരെയാണ്.
ഒരു പക്ഷെ ഒരു വ്യാഴവട്ടം ജീവിതമെന്ന പേരിൽ ഉരുക്കഴിച്ച സ്വന്തം വീടിന്റെ
ഉള്ളകങ്ങളിൽ താൻ അന്തിയുറങ്ങിയ കൊച്ചു മുറിയുടെ ശ്വാസ നിശ്വാസങ്ങളിൽ
എല്ലാം മറന്നു ശാശ്വത നിദ്രയിൽ അലിയാൻ അവർ എത്രമാത്രം മോഹിച്ചിരിക്കും.
 വേണ്ടത്ര സ്നേഹിച്ചില്ല…… ആ കുറ്റബോധം  ഇതു ചെയ്യിക്കുന്നതാവാം .അതിനും
നാമവരെ സ്വസ്ത നിദ്ര നൽകാതെ നമ്മുടെ കുറ്റബോധത്തിന്   സാന്ദ്വനം നൽകാൻ
ജീവിതം അതിക്രൂരമാം വിധം വലിച്ചു നീട്ടി വേദനിപ്പിക്കുകയല്ലേ ?…



വാർദ്ധക്യം മരണത്തിലേക്കുള്ള ചവിട്ടുപടിയാകുമ്പോൾ എത്തെണ്ടിടത്തിന്റെ
വിദൂരത പതുക്കെ  തേഞ്ഞുകൊണ്ടിരിക്കും. മനുഷ്യൻ ‘ comfortably miserable’
ആണെന്ന് ചിന്മയാനന്ദ സ്വാമികൾ  പറഞ്ഞത് എത്ര  പരമാർത്ഥം…!
  84 കോടി ജന്മം എത്രയോ കീടങ്ങളായി ജന്മമെടുത്തത്തിനു ശേഷമാണ് ഒടുവിൽ
മനുഷ്യ ജന്മത്തിൽ എത്തുന്നതെന്ന് ഭാരതീയ തത്വശാസ്ത്രം പറയുന്നു. ഈ ജന്മം
എല്ലാ ദുഃഖ ദുരിതങ്ങളും അനുഭവിച്ചു ഒടുവിൽ  ജീവിതത്തിന്റെ അവസാനരംഗ
നായകനായി മരണം എത്തുമ്പോൾ സ്വസ്ത ശരീരനായി, ചിത്തനായി ജീവിതകഥയിൽ
നിന്നും വിരമിക്കാൻ നമുക്കുള്ള അവകാശം എന്തെ പ്രിയപ്പെട്ടവർ
നിഷേധിക്കുന്നു?
(‘’ വാസാംസി ജീര്നാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരോപരാണി
തഥാ ശരീരാണി വിഹായ ജീർണാ-
ന്യ ന്യാനി സംയാതി നവാനി ദേഹി (2-22) ഭഗവദ് ഗീത
 'എപ്രകാരം മനുഷ്യൻ പഴയ വസ്ത്രം മാറ്റി പുതിയവസ്ത്രം  ധരിക്കുന്നുവോ അത്
പോലെയാണ് ദേഹി (ജീവൻ) പഴയ ശരീരം ഉപേക്ഷിച്ചു പുതിയ ദേഹത്തെ
സ്വീകരിക്കുന്നത്. ')
ഇന്ദ്രിയങ്ങളുടെ ഓജസ്സും തേജസ്സും നഷ്ടപ്പെട്ടു അജ്ഞാതമായ ഏതോ
ലോകത്തേക്ക് യാത്ര പുറപ്പെടാൻ വെറും നാഴികകൾ മാത്രം ബാക്കി നില്ക്കെ,
നെഞ്ചോടു ചേർത്ത് നിർത്തിയ സ്വന്ത ബന്ധങ്ങളെ കാണാൻ ഹൃദയം വെമ്പൽ കൊള്ളവേ,
മരണമടുത്തവന്റെ   നെഞ്ചിടിപ്പിന്റെ താളമറിയാൻ ജീവനും -മരണവും  ബിസിനെസ്സ്
 ആക്കിയവർ കാവൽ നിൽക്കുന്ന   തീവ്ര   പരിചരണ മുറി എന്ന കാവൽ മാടം.  അവിടെ
,അലിഞ്ഞില്ലാതാവുന്ന ഓർമകളുടെ നേർത്ത മഞ്ഞുപാളികളിലൂടെ മരണം
കാത്തിരിക്കുന്നവർ തേടുന്നത് തന്റെ ഉറ്റവരെയാണ്. ഒരു പക്ഷെ ഒരു
വ്യാഴവട്ടം ജീവിതമെന്ന പേരിൽ ഉരുക്കഴിച്ച സ്വന്തം വീടിന്റെ ഉള്ളകങ്ങളിൽ
താൻ അന്തിയുറങ്ങിയ കൊച്ചു മുറിയുടെ ശ്വാസ നിശ്വാസങ്ങളിൽ എല്ലാം മറന്നു
ശാശ്വത നിദ്രയിൽ അലിയാൻ അവർ എത്രമാത്രം മോഹിച്ചിരിക്കും.
.മരണവും .. ജനനവും.. വേർപാടുകളും...ജീവിത വിദ്യാലയത്തിലെ ഓരോ വിഷയങ്ങളാണ്
 ആറ്   മരണങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നു...അച്ച്ചൻ, അമ്മ, മൂന്നു
അമമായിമാർ, .  ചേട്ടൻ.. എന്നാൽ അമ്മയ്ക്ക്  മരണം ശാന്തമായിരുന്നില്ല. .
ആശുപത്രിയിൽ വെന്റിലെട്ടരിൽ മരണം കാത്തു കിടന്നു.. അധികൃതരോട് പൊരുതി
സ്വകാര്യ മുറിയിൽ കിടത്തുമ്പോൾ അമ്മ ആഗ്രഹിച്ച , മരണം നൽകാൻ കഴിഞ്ഞില്ല.
സ്വന്തം മുറിയിൽ മക്കളുടെ മുഖം കണ്ടു എരിഞ്ഞടങ്ങാൻ....
.മറ്റുള്ളവരുടെ ജീവനിലേക്കു മരണം നേർത്ത ഒരു കടൽകാറ്റ്   പോലെ, നനുത്ത
തിര പോലെ അലിഞ്ഞു ചേരുന്നത് വ്യഥയുടെ തീചൂളയിലും അറിഞ്ഞു.   സ്വന്തം
കിടപ്പറയിൽ മരണം കടന്നു വന്നു....രംഗ ബോധത്തോടെ...അവർ  ജീവിതം മരണത്തിനു
കൈ മാറി.
.മനുഷ്യന്റെ ആയുസ്സിനു ഒടുക്കമുണ്ട്....ഈ സത്യം നാം ശക്തമായി സ്വയം
അറിയുകയും നമ്മോടൊത്ത് ജീവിക്കുന്നവരെ ധരിപ്പിക്കുകയും വേണം.
ജീവിതം വട്ടമെത്തിക്കഴിഞ്ഞവരെ കൊമ്പും കുഴലും മൂക്കിലും വായിലും
കുത്തിയിറക്കി നാം എന്തിനു ദ്രോഹിക്കുന്നു...? അവരെ മരണത്തിൻറെ ശാന്തി
തീരങ്ങളിൽ അലിയാൻ നമുക്കനുവദിക്കാം...
 ജീവിക്കാനുള്ള അവകാശ നിഷേധം ക്രൂരമാണ്. മരിക്കാനുള്ള  അവകാശ നിഷേധം
അതിക്രൂരവും …. ജീവിതം സാംഗേതികതയിൽ സർവാംഗം മുങ്ങിക്കഴിഞ്ഞു. ജീവൻ നില
നിർത്താൻ  യന്ധ്ര സഹായം വരെ   തേടുന്ന മനുഷ്യന് മരണത്തെ അല്പകാലം അകറ്റി
നിർത്താനായെക്കാം. എങ്കിലും ഒരിക്കൽ നമ്മെ മരണം കീഴ്പ്പെടുത്തുമെന്നത്
നിശ്ചയം.
എ .അയ്യപ്പന്റെ ഒരു കവിതയിലെ വരികൾ ഓർക്കുന്നു.
''എൻറെ ശവപ്പെട്ടി ചുമക്കുന്നവരോട്
 ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എൻറെ ഹൃദയത്തിന്റെ സഥാനത്ത്
ഒരു പൂവുണ്ടായിരിക്കും
മണ്ണിട്ടു മൂടും   മുൻപ്  ഹൃദയത്തിൽ നിന്ന്
ആ പൂവ് പറിച്ചെടുക്കണം
കാരണം ഇനിയെന്റെ ചങ്ങാതികൾ മരിച്ചവരാണ്.'' .


മനുർഭവ -  മനുഷ്യനാകു എന്ന വേദ വാക്കിന്റെ   സാരാംശം നമുക്ക്  ഉൾക്കൊള്ളാം`.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...