22 Apr 2015

കല്ലടുപ്പ്‌




സക്കീർഹുസൈൻ
കണ്ണീർ
കാച്ചിയൂതിയ
ഒരടുപ്പുണ്ടായിരുന്നു
അതിന്റെ കല്ലടരുകൾക്ക്‌
കാലം കേൾക്കാതെ പോയ
പിടച്ചിലുണ്ടായിരുന്നു
സഹനം കൊണ്ട വിറകുകൊള്ളികൾ
നീറി, നീറി
തേങ്ങുന്നുണ്ടായിരുന്നു
കപ്പയും, കറിയും
ഓർമ്മയിൽ മധുരിക്കുന്നുണ്ടായിരുന്നു
ഉടഞ്ഞുപോയ മൺചട്ടിയിലെ
മത്സ്യക്കുഞ്ഞിനെ തേടി
കടലിലെ ഒരമ്മ
വിരുന്നു വന്നിരുന്നു
ഇല്ലാത്ത അന്നത്തെ
വേവിച്ച്‌,വേവിച്ച്‌
എത്ര കുരുന്നുകൾ ഉറക്കത്തിലേക്ക്‌
വഴുതിയിട്ടുണ്ടാകും?
ചവർപ്പൻ യാഥാർത്ഥ്യങ്ങൾ
കണ്ടു മടുത്ത എത്ര കൂരകൾ
ഉറക്കത്തിലേക്കു ചെരിഞ്ഞുപോയിക്കാണും?
അപ്പോഴും,
കാരുണ്യത്തിൻ ഹൃദയം പിളർത്തി
കുരു നെൽക്കതിർ പിന്നെയും
ഉതിർന്നുകൊണ്ടിരുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...