21 Aug 2015

ചിങ്ങപ്പെണ്ണ്‌



മേട്ടുംപുറത്ത്‌  മനോജ്

ചിങ്ങപ്പെണ്ണ് ചിരിച്ചു,തൊടിയിൽ പലവർണ്ണപ്പൂക്കൾ വിരിഞ്ഞു
പൂക്കളിറുക്കാൻ കുട്ടികൾവന്നുപൂമ്പാറ്റകളെപ്പോലെ
തെച്ചിപ്പൂവുംചേമന്ദീയും വട്ടികൾനീളെനിറച്ചു
നന്ത്യാർവട്ടംചിണുങ്ങിനിന്നുനാണങ്കുണുങ്ങിയെപ്പോലെ
തുമ്പപ്പൂവും പിച്ചിപ്പൂവും ഓരോവരികൾതീർത്തു
കൃഷ്ണതുളസി ഗർവ്വ്വ്നടിച്ചു ഔഷധരാജ്ഞിയെന്നോർത്ത്‌
ചിങ്ങത്തുമ്പിചിത്തിരത്തുമ്പി എങ്ങോട്ടാണീയാത്രാ
അമ്പലക്കുളത്തിലെത്താമരപ്പെണ്ണിന്റെപൊന്നുംകുടത്തിന്‌ ചോറൂണ്‌
അമ്പലക്കുളവുംആൽത്തറയും ഇനിയൊരു പഴങ്കഥയാവും
മുത്തശ്ശിയമ്മപറഞ്ഞുകൊടുക്കുംകുട്ടികൾകേട്ടുചിരിയ്ക്കും
പുത്തനുടുപ്പുംപൂവടയുംഇന്നെന്തൊരുസുന്ദരസ്വപ്നം
പട്ടിണിമരണംപതിവാക്കിയത്കേരളമാണെന്നോർക്കേണം
കുഞ്ഞിച്ചുണ്ടിൽവിരിഞ്ഞീടുംപുഞ്ചിരിപ്പൂക്കളെകാക്കേണം
കുഞ്ഞുങ്ങൾക്കുതുണയാകാൻനാംഓരൊനാളുംഒരുങ്ങേണം
നാളെനമുക്ക്കണികാണാൻ ഈ പൂക്കൾ ബാക്കിയാകേണം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...