21 Aug 2015

രണ്ട്‌ കഥകൾ


ദിപു ശശി തത്തപ്പിള്ളി
1. സ്വീറ്റ്സ്
“ഇന്നലെ നീ എല്ലാവർക്കും സ്വീറ്റ്സ് കൊടുത്തല്ലേ? എന്താ വിശേഷം?”
“ അതോ...ഇന്നലെ എന്റെ അമ്മയുടെ വിവാഹം ആയിരുന്നു”
“ഞാൻ നിന്നോടു വഴക്കാ...എനിക്കു സ്വീറ്റ്സ് തന്നില്ലല്ലോ..”
“അടുത്തമാസം നിനക്കു തീർച്ചയായും തരാം”
“അന്ന് എന്താ വിശേഷം?‘
“അന്നാണു എന്റെ അച്ചന്റെ മാര്യേജ് ..”
2. നിഴലാട്ടം
“നിങ്ങളെന്തിനാണ്‌ എപ്പോഴും എന്നെ പിന്തുടരുന്നത്?”
“ഞാൻ നിങ്ങളുടെ നിഴലാണ്‌”
“നിങ്ങൾക്കു തെറ്റി.എനിക്കു ശരീരമില്ല.... നിഴലില്ല..മനസ്സുപോലും ആരൊ
മോഷ്ടിച്ചു കൊണ്ടുപോയി..”
“തെറ്റിയതു നിങ്ങൾക്കാണ്‌..ഞാൻ നിങ്ങളുടെ നിഴൽ തന്നെയാണ്‌..നിങ്ങളുടെ
ആത്മാവിന്റെ മൃഗമൂർച്ചയുള്ളകോംപ്ളക്സുകളുടെ ഒരു ധൂമരൂപം.”
എന്റെ വായടഞ്ഞു...

ദിപു ശശി തത്തപ്പിള്ളി 
ഫോൺ:9847321649

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...