21 Aug 2015

ഗ്രാമീണയോണമേ..

                  അന്‍വര്‍ ഷാ ഉമയനല്ലൂര്‍


ഗ്രാമീണയോണമേ..
ചിന്മയരൂപമുണര്‍ത്തിവരുന്നിഹ!
നന്മനിറഞ്ഞൊരു പൂക്കാലം
നീളെയുയര്‍ത്തുന്നരുവികളലിവോ-
ടതിമോദത്തിന്‍ സംഗീതം
ചിങ്ങവുമിങ്ങെന്നരികിലണ,ഞ്ഞിവ
പൊന്നോണാഗത സന്ദേശം
ധന്യമനസ്സുകളറിയുന്നുലകിതി-
ലെന്നും നിറയേണ്ടുത്സാഹം
നേരറിയാത്തവരില്ലിന്നൊരു, പുതു-
ഗ്രാമോദയമാ,യതിവേഗം!
ഹൃദയൈക്യത്തിന്‍ സുരകാവ്യങ്ങ-
ളെഴുതുന്നിതുവഴിയീഗ്രാമം
വാനിലൊരായിരമിതളുകള്‍ കാണാ-
നുണരുന്നരികിലൊരാരാമം
പ്രിയതരമെല്ലാം: പ്രായാന്തരമൊരു-
പ്രശ്നമതല്ല-യൊരേലക്ഷ്യം
സന്മനസ്സേകിയടുത്തുവരുന്നൂ
പൊന്നുഷസ്സേയൊരു തിരുവോണം
മലയാളത്തിന്‍ ലാളിത്യത്താല്‍
നിറയുന്നപരര്‍ക്കുന്മേഷം.

* * * *
നില്‍പ്പുയരത്തിലൊരിത്തിരി നന്മക-
ളാരിലു,മലിവോ-ടെന്നാകില്‍
നല്‍പ്പുതുലോകത്താകിലുമൊടുവില്‍
നില്‍ക്കുക!നാമീ, ഗ്രാമത്തില്‍!!
കണ്ണുകളില്‍ പ്രിയവര്‍ണ്ണങ്ങള്‍-സമ-
മോഹങ്ങള്‍ നിറവര്‍ണ്ണനകള്‍
നിര്‍ണ്ണയമിതുപോലുണ്ടാവില്ലൊരു
സര്‍ഗ്ഗവസന്തം; സത്യത്തില്‍
ദിഗ്വിജയങ്ങളുയര്‍ത്തിയ കര്‍മ്മ-
പ്രതിഭകള്‍-നൂനം-സന്തതികള്‍
കാത്തീടുകനാമൊരുപോലേവം;
നേര്‍ത്തവെളിച്ചത്തിന്‍ തിരികള്‍
നീളേയിതുപോലാഗതമാകാന്‍
കൊതിതോന്നീടിലിടയ്ക്കാദ്യം
പ്രാര്‍ത്ഥനയോടൊന്നണയുക!മനമേ,
യാത്രികരാണിവിടെല്ലാരും:
സര്‍ഗ്ഗാത്മകതയിതെന്നുമനല്പം
കനിവാലേകുന്നെന്‍ ഗ്രാമം
കാവുകളില്ലേലാകുവതെങ്ങനെ;
കാവ്യാങ്കണമിതു പരിപൂര്‍ണ്ണം!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...