28 Sept 2015

സ്ക്രീൻ സേവർ



ദിപു ശശി തത്തപ്പിള്ളി


നിലാവിന്റെ നേര്‍ത്ത സംഗീതത്തിൽ നിഴലുകൾ കഥപറയുമ്പോൾഒരു

നിശാശലഭമായി പറക്കുകയായിരുന്നു, അവൾ . യാത്രയുടെ ഏതോ

മുഹൂര്‍ത്തത്തിൽ ആലസ്യത്തോടെ കണ്ണുകൾ തുറക്കുമ്പോൾ കിടക്കയിൽ

തന്റെ ശരീരം കാണാതെ അവൾ പരിഭ്രമിച്ചു.

‘’ പേടിക്കേണ്ട നിന്റെ സുന്ദര ശരീരം ഈ സെല്‍ഫോൺ മെമ്മറിയിൽ

ഭദ്രമായുണ്ട്’‘ കാമുകന്‍ അവളെ ചുംബിച്ചാശ്വസിപ്പിച്ചു.സര്‍വതും മറന്ന് ,

കാമുകനോടൊപ്പം പ്രണയം പങ്കു വയ്ക്കുന്ന തന്റെ സുന്ദര നഗനശരീരം

അവന്റെ സെല്‍ഫോൺ സ്ക്രീനിൽ കണ്ടപ്പോഴാണ് അവള്‍ക്കാശ്വാസമായത്.

പ്രണയതീക്ഷ്ണതയിൽ രതിയുടെ ശല്‍ക്കങ്ങൾ പൊതിഞ്ഞ് സ്വന്തം

ശരീരത്തിന്റെ അഴകളവുകളിൽ, അവന്റെ സെല്‍ഫോൺ സ്ക്രീനിൽ അവൾ സ്വയം

പ്രതിഷ്ഠിതയായി. ഒപ്പം , സ്നേഹത്തിന്റെ  ഊഷ്മാവിൽ ഉരുകിയൊലിക്കുന്ന

തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ചലനചിത്രങ്ങളിൽ കയ്യൊപ്പു

മൊബൈൽ ടവറുകളിൽ നിന്നും ചോര്‍ന്നൊലിക്കുന്ന നീല നിറമുള്ള

പ്രണയഭോഗാസക്തികളിലൂടെ താനൊരു ‘ ഹോട്ട് പീസ്’ ആയി

നഗരഗന്ധങ്ങളിലലിഞ്ഞുകൊണ്ടിരിക്കുകയാണെന്നറിയുമ്പോൾ;

ഹൃദയത്തിന്റെ അഗാധതകളിലെവിടെയോ , കഴുത്തു ഞെരിക്കപ്പെട്ട

പ്രണയത്തിന്റെ നിലവിളികളിൽ അവൾ പ്രകമ്പനം കൊണ്ടു.

ആരുടേതെന്നറിയാത്ത മൊബൈൽ ഫോൺ സ്ക്രീനുള്ളിൽ നിന്നും സ്വന്തം

ശരീരത്തെ അടര്‍ത്തിയെടുത്ത്, ഓടി രക്ഷപ്പെടാനാവാതെ കരഞ്ഞു തളര്‍ന്ന്....

പിന്നീട് ചിരിച്ചു മടുത്ത്... വെറും നീല നിറമുള്ള ശരീരമായി , നിലം

പതിക്കുമ്പോൾ ; ആരോ തിരിച്ചേല്‍പ്പിച്ച ചിതലരിച്ചു തുടങ്ങിയ ഹൃദയം

അവളുടെ വിയര്‍പ്പിൽ കുതിര്‍ന്ന കൈവെള്ളക്കുള്ളിൽ   അവസാനത്തെ

സ്പന്ദനങ്ങളിലേക്കൂളിയിടുകയായിരുന്നു....

മൗനം കിളിര്‍ത്ത് വാക്കുകളായ് മാറുമെന്നും ദൂരങ്ങള്‍ക്കുമേൽ ചിറകുകൾ

മുളക്കുമെന്നുമുള്ള വെറുതെയോരോ വിശ്വാസങ്ങളുമായി

DIPU SASI;VAZHAKKALA HOUSE,THATHAPPILLY(PO);NORTH

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...