26 Oct 2015

രണ്ടു കഥകൾ


കവിത സംഗീത്‌


എന്റെ ബൾക്കീസ്‌
മാനത്തെ മാരിവില്ല്‌ പോലെ വിടർന്ന പുഞ്ചിരിയോടെയാണ്‌ എന്നെ സ്വീകരിക്കുക. എന്റെ ബൾക്കീസ്‌ തുന്നൽക്കാരിയായ ബൾക്കീസിന്‌ ടൗണിൽ ഒരു ചെറിയ മുറിയുണ്ട്‌. അവിടെയാണ്‌ ബൾക്കീസിന്റെ ലോകം. കുത്തനെ കയറിയുള്ള ഒരു ഏണിപ്പടി അവിടെ രണ്ടു തയ്യൽ മിഷനുകളും അതിനിടയിൽ തുന്നൽ പണിയെടുക്കുന്ന എന്റെ 'പ്രിയ ബൾക്കീസ്‌'. എന്നും ഞങ്ങളിരുന്ന്‌ കഥപറയും. ചിലപ്പോൾ ബൾക്കീസ്‌ എനിക്കു താഴത്തെ ചായകടയിൽ നിന്ന്‌ ചൂടുള്ള ഒരു ചായയും ഒരു പ്ലേറ്റ്‌ കപ്പയും വാങ്ങിത്തരും . തുന്നകടയിലെ ചെറിയ ജനാലിനുള്ളിലൂടെ നോക്കിയാൽ കാണുന്നത്‌ കുന്നിനപ്പുറമുള്ള ഒരു അരുവി. ബൾക്കീസിനു പറയാനുള്ളത്‌ അവളുടെ വീട്ടിലെ പ്രാരാബ്ദം. അവൾ തുന്നിയുണ്ടാക്കുന്ന പൈസക്കുവേണം വീട്ടിലെ മോളുടെയും കുഞ്ഞനുജത്തിയുടെയും   വയറു നിറയ്ക്കാൻ .പാവം ബൾക്കീസ്‌ അവളെ ഞാനെന്റെ ജീവനുതുല്യം സ്നേഹിക്കുന്നു. ബൾക്കീസിന്റെ അമ്മ അസ്സൽ ഒരു പാചകക്കാരിയാണ്‌.
ബൾക്കീസ്‌ അവളുടെ വിസ്താര മുറിയിലേക്ക്‌ കൂട്ടികൊണ്ടുപോയി. അവർ എന്നെ മാറോട്‌ ചേർത്തു പിടിച്ച്‌ പറഞ്ഞു 'ഇയ്യ്‌ ഞമ്മളെ ദോസ്താണ്‌' ബൾക്കീസിന്റെ മക്കളിൽ ഇളയവൾ മെഹ്‌റുനീസയ്ക്കു കാലിനു സ്വാദീനക്കുറവാണ്‌  ബൾക്കീസ്‌ ഞാൻ  കൊണ്ടുവന്ന കുറേ ചുവന്ന മിഠായി അവൾക്കെടുത്തു കൊടുത്തു. എന്നും രാവിലെ ബൾക്കീസ്‌ അവളുടെ തുന്നൽ കടയിലേക്ക്‌ പോകുമായിരുന്നു. അതിൽ നിന്നും കിട്ടുന്ന വരുമാനത്തിലാണ്‌ അവളുടെ ദൈനംദിന ചിലവുകൾ നടത്തിയിരുന്നത്‌. ഒരു ദിവസം ബൾക്കീസ്‌ അവിടെ ചെന്നുനോക്കുമ്പോൾ അവളുടെ തുന്നകട അതിന്റെ മുതലാളി രാജേഷ്‌ തല്ലി പൊളിച്ചിട്ടിരിക്കുന്നു.
അവൾ ആകെ വിഷമത്തോടെ വീട്ടിലേക്കു തിരിച്ചു നടന്നു. അവൾക്ക്‌ ആകെ കിട്ടിയിരുന്ന വരുമാനവും മുടങ്ങി. ബൾക്കീസ്‌ അവളുടെ കൈയിൽ ഉണ്ടായിരുന്ന ഒരു പവൻ സ്വർണമാല പണയത്തിനുവെച്ചു. അതിൽ നിന്നു കിട്ടിയ കുറച്ചു പണം സ്വന്തം വീട്ടുചിലവിനു വേണ്ടി അവൾ ഉപയോഗിച്ചു. ബൾക്കീസിന്റെ ഭർത്താവ്‌ സലീം ദുബായിൽ ഒരു ഹോട്ടലിൽ സപ്ലെയർ ആയി പണിയെടുക്കുന്നു. പക്ഷെ അയാൾ ബൾക്കീസിനും, കുട്ടികൾക്കും പൈസയൊന്നും അയച്ചു കൊടുക്കാറില്ല. ബൾക്കീസിന്റെ മൂത്തമകൾ സൈനബയുടെ പ്രസവം അടുക്കാറായി. അവൾ മാല പണയം വെച്ചതു തികയാതെ വളയും പണയം വെച്ചു. ഒടുവിൽ അവളുടെ ഉറ്റ സുഹൃത്തായ രാധ അവളെ കുറച്ച്‌ പണം കടം കൊടുത്തു സഹായിച്ചു. ബൾക്കീസും ഉമ്മയും വീടുവീടാന്തരം നടന്ന്‌ ഭക്ഷണം ഉണ്ടാക്കി കൊടുത്ത്‌ പൈസയുണ്ടാക്കി. ബൾക്കീസിന്റെ ബിരിയാണിയെന്നു കേട്ടാൽ ആ നാട്ടിലെ ആളുകളുടെ വായിൽ കപ്പലോടുമായിരുന്നു.
ബൾക്കീസ്‌ അവളുടെ തയ്യൽ പണി അവളുടെ വീട്ടിലിരുന്ന്‌ ചെയ്യുമായിരുന്നു. നല്ല നല്ല കുട്ടിക്കുപ്പായങ്ങൾ ഒരു ദിവസം അവർ രാത്രി ഭക്ഷണം കഴിച്ച്‌ എല്ലാവരും കിടന്ന സമയത്ത്‌ ഉച്ചത്തിൽ ഒരു കരച്ചിൽ കേട്ടു. ഏതോ ഒരു ചെറിയ കുട്ടിയുടെ കരച്ചിലായിരുന്നു അത്‌. ഇതു കേട്ട്‌ അയൽപക്കക്കാരും എഴുന്നേറ്റ്‌ ഓടി ചെന്നു നോക്കുമ്പോൾ ഏകദേശം ഒരു അഞ്ച്‌ മാസം പ്രായമുള്ള ഒരു കുട്ടി കിണറ്റിൽ കരയിലിരുന്നു കരയുന്നു. എല്ലാവരും നോക്കി നിൽക്കുമ്പോൾ ബൾക്കീസ്‌ ആ കുട്ടിയെ ഓടി ചെന്ന്‌ വാരിപുണർന്നെടുത്ത്‌ വീട്ടിലേക്കു കൊണ്ടുപോയി.  പിറ്റേദിവസം കിണറിനരികിൽ കുറേപേർ കൂടി നിൽക്കുന്നു. ഒരു മുപ്പത്തിയഞ്ചു വയസ്സു തോന്നിക്കുന്ന ഒരു സ്ത്രീയുടെ ശവശരീരം പോലീസ്‌ വന്ന്‌ നാട്ടുകാരെയെല്ലാം ചോദ്യം ചെയ്തു പക്ഷെ ആർക്കും അവർ ആരാണെന്ന്‌ ഒരു പിടിയും കിട്ടിയില്ല. ബൾക്കീസ്‌ ആ കുഞ്ഞിനെ  സ്വന്തം കുഞ്ഞെന്നപോലെ വളർത്തി. അവൾക്ക്‌ പട്ടിണിയും പ്രാരാബ്ദവും ആയിരുന്നിട്ടു കൂടി ആ കുട്ടിയെ നോക്കാനുള്ള സൻമനസുണ്ടായിരുന്നു . മൂന്നു വർഷം കഴിഞ്ഞു.  ആയിടക്കാണ്‌ ബൾക്കീസിന്റെ  ഗൾഫിൽ ജോലി ചെയ്യുന്ന അവളുടെ ഭർത്താവായ ഹുസൈനിനെ ഫോൺ വഴി ബന്ധപ്പെട്ടത്‌. ഹുസൈൻ ഇതിനിടെ വെറൊരു  ശ്രീലങ്കൻ പെണ്ണുമായി ലോഹ്യത്തിലായി. അവളെ വിവാഹം കഴിച്ചിരുന്നു. അയാൾ ഒരിക്കൽപോലും ബൾക്കിസിനും മക്കൾക്കും പൈസ അയച്ചു കൊടുത്തിരുന്നില്ല. പിന്നീടു ബൾക്കീസ്‌ അയാളുടെ സുഹൃത്തുക്കളോട്‌ അന്വേഷിച്ചപ്പോഴാണ്‌ സംഭവം മനസ്സിലായത്‌. സംഭവം അറിഞ്ഞ്‌ അവൾ ഒരു പാട്‌ വേദനിച്ചു. അവൾ കുറെ നേരം ഒറ്റക്കിരുന്നു. കരഞ്ഞു തീർത്തു അവളെ ആശ്വസിപ്പിക്കാൻ മക്കളും ഉണ്ടായിരുന്നു.
അവൾ വീണ്ടും മനസ്സു തുന്നൽ പണിയിലേക്കു മുഴുകി. ഒരു പാടാളുകൾക്ക്‌ അവളുടെ തുന്നൽ ഇഷ്ടപ്പെട്ടു. അങ്ങനെയിരിക്കുമ്പോഴായിരുന്നു ജഗത്ലാൽ എന്നൊരു സിനിമാ പ്രോഡ്യൂസർ അയാളുടെ പുതിയ റിലീസ്‌ ചെയ്യുന്ന സിനിമയ്ക്കു വേണ്ടി കുറെ നല്ല തുന്നൽ അറിയാവുന്നവരെ അന്വേഷിച്ചു വന്നു. അപ്പോഴാണ്‌  ബൾക്കീസ്‌  എന്ന തുന്നൽക്കാരി അയാളുടെ ശ്രദ്ധയിൽപ്പെട്ടത്‌. ജഗത്ലാൽ വാടകയ്ക്ക്‌ താമസിച്ചിരുന്ന വീടിനടുത്ത്‌ കുട്ടികൾ ഇട്ട ഒരു തരം പ്രത്യേകതയുള്ള കുപ്പായങ്ങൾ മുഴുവൻ തുന്നിയുണ്ടാക്കിയത്‌ ബൾക്കീസിന്റെ നല്ല കഴിവുതന്നെ.
അങ്ങനെയിരിക്കെ ഭാഗ്യം തേടിയെത്തി ബൾക്കീസിനെ ജഗത്ലാലിന്റെ പുതിയ ചിത്രത്തിലെ നായക നായികമാരുടെ വേഷവും എല്ലാത്തിന്റെയും തുന്നൽപ്പണി ബൾക്കീസിനു തന്നെ കൊടുത്തു. അവളുടെ കീശ നിറഞ്ഞൊഴുകാൻ അധികം താമസമുണ്ടായില്ല. പിന്നീട്‌ ചിത്രം റിലീസ്‌ ആയപ്പോൾ അവളുടെ പേരും ബാനറിൽ എഴുതിയിരുന്നു. ആ വിഷു റിലീസ്‌ ചിത്രമായിരുന്നു 'മഴമേഘതൂവൽപോലെ' എന്ന സിനിമ അവൾക്കൊരു ഭാഗ്യചിഹ്നമായി മാറി. പിന്നീട്‌ ജഗത്ലാലിന്റെ ഓരോ പടത്തിനും ബൾക്കീസായിരുന്നു തുന്നൽ പണി ഏറ്റെടുത്തിരുന്നത്‌. ആയിടയ്ക്കാണ്‌ ഹുസൈൻ അവളുടെ ഭർത്താവ്‌ വിവരമറിഞ്ഞ്‌ നാട്ടിൽ എത്തുന്നത്‌. അയാൾക്ക്‌ ബൾക്കീസിനെ പഴയ ഭാര്യയായി ത്തന്നെ വേണം പക്ഷെ ബൾക്കീസ്‌ അയാളെ തിരിച്ചു സ്വീകരിക്കാൻ തയ്യാറായില്ല. അവളുടെ കഷ്ടപ്പാടുകളെ ഒന്നും തിരിച്ചറിയാതെ ഭർത്താവെന്ന നിലയിലുള്ള ഒരു പിൻതുണയും അവൾക്കും കുട്ടികൾക്കും നൽകിയിരുന്നില്ല. ബൾക്കീസിന്റെ ഇളയമകൾ ഹിഷാന കാണാൻ സുന്ദരിയായിരുന്നു. ജഗത്ലാൽ തന്റെ പുതിയ സിനിമയ്ക്കു നായികമാരെ അന്വേഷിച്ചു നടക്കുമ്പോഴാണ്‌ ഹിഷാന അയാളുടെ ശ്രദ്ധയിൽ പ്പെട്ടത്‌. ഹിഷാനക്കു ജഗത്ലാൽ അയാളുടെ പുതിയപടത്തിൽ വേഷം കൊടുത്തു. അങ്ങനെ ബൾക്കീസിന്റെ കുടുംബം രക്ഷപ്പെട്ടു. അവൾ ടൗണിൽ തന്നെ ഒരു വീടുവെച്ചു. രണ്ടു നിലയുള്ള ഒരു ഗ്രീൻ വീട്‌ .അവിടെ ബൾക്കീസും അവളുടെ മക്കളും സുഖമായി കഴിഞ്ഞു. വർഷങ്ങൾ പിന്നിട്ടിട്ടും ഞങ്ങളുടെ സൗഹൃദം എന്നും പുഞ്ചിരിച്ചു പൂത്തു നിൽക്കുന്ന ജേമന്തി പുഷ്പം പോലെയായിരുന്നു.
ഒരു ദിവസം ഞാനെന്റെ ബൾക്കീസിനെ കാണാനായി അവളുടെ ടൗണിലെ വീട്ടിലേക്കുപോയി. എന്റെ ബൾക്കീസിന്‌ ഒട്ടും മാറ്റമില്ല. മാരിവില്ല്‌ പോലെ വിടർന്ന പുഞ്ചിരിയുമായി  എന്നെ സ്വീകരിച്ചു 'എന്റെ പ്രിയ ബൾക്കീസ്‌.'

മണലോര പ്രണയകഥ
കവിത സംഗീത്‌

ആ കണ്ണുകളിലെ പ്രണയം എനിക്കു തന്ന അനുഭൂതി. ഇതുവരെ കിട്ടിയിട്ടില്ലാത്ത പ്രണയം, സ്നേഹം ഞാനാ കണ്ണുകളിൽ കണ്ടു. "സ്നേഹകഥ പറയും കണ്ണുകൾ"
ഇതു നേഹയുടെ കഥ. അവൾ കോളേജിൽ പഠിച്ചിരുന്ന കാലം. പ്രണയ കണ്ണുള്ള നേഹക്ക്‌ ഒരുപാടു സുഹൃത്തുക്കൾ അവരുടെ കൂടെ ഏതോരു പെണ്ണിനേയും പോലെ ഓടി ചാടി നടന്നു. അവൾ. പക്ഷെ അവളുടെ ആ സന്തോഷ നാളുകൾക്ക്‌ അധികം ആയുസ്സാണ്ടായില്ല. ഒരു ദിവസം അവൾ കൂട്ടുകാരികളോടൊത്ത്‌ ഓടിചാടുന്നതിനിടയിൽ അവളുടെ അധ്യാപികയായി രാധ ടീച്ചർ അവളെ ക്ലാസ്സിൽ വന്നു വിളിച്ചു. "നേഹ നിന്റെ അച്ഛൻ കോളേജ്‌ ഓഫീസിൽ നിന്നെ കാണാൻ വന്നിട്ടുണ്ട്‌". പരിഭ്രമിച്ച്‌ നേഹ വേഗം സുഹൃത്തുക്കളുടെ ഇടയിൽ നിന്നും ഒഴിഞ്ഞുമാറി. അവൾ കോളേജ്‌ ഓഫീസിലേക്ക്‌ ഓടിയെത്തി. അച്ഛൻ അവിടെ മരകസേരയിൽ അവളെയും കാത്ത്‌ ഇരിക്കുന്നുണ്ടായിരുന്നു. കിതച്ചു കൊണ്ടവൾ ഓടിയെത്തി അച്ഛന്റെയടുത്തേക്ക്‌. അച്ഛൻ അവളെ കണ്ടപ്പോൾ കസേരയിൽ നിന്നു എഴുന്നേറ്റു. ശൗര്യത്തോടെ അവളോടു പറഞ്ഞു. "നേഹ ഇന്നു വീട്ടിൽ കുറച്ചു ഗെസ്റ്റ്‌ വരുന്നുണ്ട്‌" നീ വേഗം വീട്ടിൽ എത്തണം. അവൾ അടികൊണ്ട പൂച്ചയെപ്പോലെ തിരിഞ്ഞു ഓടി. അച്ഛനെ അനുസരിച്ചവൾ വീട്ടിൽ നേർത്തെ എത്തി. അന്നു വീട്ടിൽ പതിവില്ലാത്ത പല പലഹാരങ്ങളും മറ്റും അവളുടെ അമ്മ തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നു. അവൾ വീട്ടിലേക്കു കയറി വന്നപ്പോൾ അമ്മ അവളോട്‌ നന്നായി ഒരുങ്ങി നിൽക്കാൻ പറഞ്ഞു. നേഹ അവളുടെ മുറിയിൽ പോയി ഏറ്റവും ആകർഷണീയമായ ഒരു ചുവന്ന സൽവാർ ധരിച്ചുകൊണ്ട്‌ ഉമ്മറത്തേക്കോടിയെത്തി. ഇളം മഞ്ഞ നിറത്തിലുള്ള ഒരു മാരുതി കാർ അവളുടെ വീട്ടുമുറ്റത്ത്‌. അതിൽ നിറയേ ആളുകൾ. അവൾ അകത്തളത്തിലേക്ക്‌ ഓടി. കാറിൽ നിന്നും ഇതുവരെ കണ്ടിട്ടില്ലാത്ത പല മുഖങ്ങൾ. അവളുടെ മനസ്സിൽ മിന്നായം പോലെ ഓടിയെത്തി. അതിഥികളെല്ലാം സൽക്കാരമുറിയിൽ ഇരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ നേഹയുടെ അച്ഛൻ അവളെ വിളിച്ചു. "നേഹാ ഒന്നിവിടെ വരൂ" അവളാകെ അംബരുന്നു. നേഹ അഥിതികളുടെ ഇടയിൽ വന്നു നിന്നു. അവളെ അച്ഛൻ അഥിതികൾക്ക്‌ പരിചയപ്പെടുത്തി. "ഇത്‌ എന്റെ മകൾ നേഹ എശിമഹ ഥലമൃ ഉലഴൃലലക്കു പഠിക്കുന്നു" അഥിതികളുടെ ഇടയിൽ നിന്നൊരാൾ എഴുന്നേറ്റു സ്വയം പരിചയപ്പെടുത്തി. "ഞാൻ മനോജ്‌. ടീള​‍േംമൃല ഋ​‍ിഴശിലലൃ ആയി ജോലി ചെയ്യുന്നു" നേഹയുടെ അച്ഛൻ അയാളെ വിസ്താരമുറിയിൽ നിന്നു അകത്തേക്ക്‌ കൂട്ടി കൊണ്ടുപോയി. അയാൾ നേഹയുമായി അൽപ സമയം സംസാരിച്ചു. നേഹക്കയാളോട്‌ എന്തു സംസാരിക്കണമെന്നറിയാതെ പാതി ചിരിയോടെ അയാൾ പറയുന്നതും കേട്ടു നിന്നു. അഥിതികളെല്ലാം പോയി കഴിഞ്ഞ ശേഷം നേഹയുടെ അച്ഛൻ അവളോട്‌ ചോദിച്ചു. "നേഹ നീ കല്യാണത്തിനു "സമ്മതമാണോ" നേഹക്കു സ്വയം തീരുമാനിക്കാൻ വിഷമമായിരുന്നു. അവൾ പതുങ്ങിയ ശബ്ദത്തിൽ സമ്മതമാണെന്നു അച്ഛനോട്‌ പറഞ്ഞു.
നേഹ മനോജിനെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്ന കാലം. അവൾക്ക്‌ കയ്യിൽ ഒരു കളി സുഹൃത്തിനെ കിട്ടിയതുപോലെയായിരുന്നു. അവരുടെ വിവാഹ ജീവിതം. നേഹക്കു മനോജിനെ ജീവനായിരുന്നു. തിരിച്ചു മനോജിനും. രണ്ടു വർഷം കഴിഞ്ഞപ്പോഴേക്കും നേഹ ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചു. അവനെ "ബിച്ചുവേന്നു പേരും ഇട്ടു" ഏതൊരു കുടുംബിനിയെപോലെ അവളും സന്തോഷമായ ജീവിതം നയിച്ചു.
ഒരു ദിവസം എത്ര നേരമായിട്ടും മനോജ്‌ ഓഫീസിൽ നിന്ന്‌ തിരിച്ചെത്തിയില്ല. നേഹ ഒരുപാടു പ്രാവശ്യം മനോജിന്റെ മൊബെയിലിലേക്ക്‌ വിളിച്ചു. ഒരു ശബ്ദവും ഇല്ല. അവൾ ആകെ പേടിച്ചമ്പരന്നു. കുറേ നേരം കഴിഞ്ഞപ്പോൾ മനോജ്‌ അയാളുടെ ബൈക്കിൽ വളരെ വിഷമത്തോടെ വീട്ടിലെത്തി. നേഹ ഓടിച്ചെന്നു മനോജിനെ കെട്ടിപ്പിടിച്ചുകൊണ്ട്‌ ചോദിച്ചു. " എന്തുപറ്റീ മനോജേട്ടാ?" അയാൾ മദ്യപിച്ചിരുന്നു. ഓഫീസിൽ എന്തൊക്കെയോ വാക്കു തർക്കങ്ങൾ ഉണ്ടായത്രെ. നേഹ എത്ര ശ്രമിച്ചിട്ടും മനോജ്‌ കാര്യം വ്യക്തമായി പറയുന്നില്ല. നേഹക്കും പരിഭ്രാന്തിയായി. ഒടുവിൽ വീട്ടിൽ കലഹം ആരംഭിച്ചു. സന്തോഷമായി ജീവിച്ചിരുന്ന ആ കുടുംബത്തിൽ അസ്വസ്ഥതകൾ വന്നു ചേർന്നു. മനോജ്‌ മദ്യപാനം ഒരു പതിവു ശീലമാക്കി. വീട്ടിൽ എന്നും വഴക്കും അടിപിടിയും .ഇതിന്റെ ഇടയിൽ വളരുന്ന പിഞ്ചുകുഞ്ഞുങ്ങളും.
നേഹക്കു പിന്നീട്‌ ഉറക്കമില്ലാത്ത രാത്രികളായിരുന്നു. മനോജിന്റെ ഈ സ്വഭാവമാറ്റം അവളെ വല്ലാതെ പേടിപ്പെടുത്തി. എന്തു ചെയ്യണമെന്നറിയാതെ നേഹ അവളുടെ മുറിയിൽ തേങ്ങി കൊണ്ടേയിരുന്നു. അവൾക്ക്‌ അയാളിൽ നിന്ന്‌ കിട്ടിക്കൊണ്ടിരുന്ന സ്നേഹം കിട്ടാതെയായി. അവൾ ഒരു വിരഹപുത്രിയെപോലെയായി. മനോജ്‌ ഇതൊന്നും വക വെക്കാതെ മദ്യപാനം തുടർന്നുകൊണ്ടെയിരുന്നു. വഴക്കും കൈയ്യേറ്റവും തുടങ്ങി. പിന്നീടുള്ള ദിവസങ്ങളെല്ലാം അതിഭയങ്കരമായിരുന്നു. നേഹ പിന്നെയാണ്‌ കാര്യങ്ങൾ മനസ്സിലാക്കിയത്‌. മനോജിന്‌ നേഹയുടെ സ്വത്തിൽ കണ്ണുണ്ടായിരുന്നു. ഒരിക്കലും അവൻ നേഹയെ മനസ്സുകൊണ്ടിഷ്ടമായിട്ടല്ല വിവാഹം കഴിച്ചതു. മറിച്ച്‌ അവളുടെ സ്വത്തിൽ മോഹിച്ചായിരുന്നു. ഇതറിഞ്ഞ നേഹക്ക്‌ സങ്കടം പിടിച്ചു നിർത്താനായില്ല. ഒരു വേനൽ കാർമേഘം പോലെ അതവളുടെ മനസ്സിൽ തിങ്ങി കിടന്നു. മനോജ്‌ കൊച്ചു കൊച്ചു കാര്യങ്ങൾക്ക്‌ പോലും അവളോട്‌ പിണങ്ങി. അവളെ ശാരീരികമായി പീഡിപ്പിച്ചു. ഇതെല്ലാം മനസ്സിലൊതുക്കി അവൾ വളരെ ഒതുങ്ങികഴിഞ്ഞു.
നാളുകൾ കഴിഞ്ഞിട്ടും മനോജിന്റെ സ്വഭാവത്തിന്‌ ഒട്ടും വ്യത്യാസമുണ്ടായില്ല. മനോജിന്‌ അപ്രതീക്ഷിതമായി ജോലി നഷ്ടപ്പെട്ടു. അതും കൂടെയായപ്പോഴേക്കും ആ വീട്ടിൽ ദുരിതങ്ങൾ കൂടി വന്നു. സാമ്പത്തികമായും പ്രശ്നങ്ങൾ കൂടി. നേഹ ഒരുപാട്‌ പ്രാർത്ഥനയും, വഴിപാടുകളുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട്‌ പോയി. അങ്ങനെയിരിക്കെ നല്ല ഒരു ജോലി മനോജിനെ തേടിയെത്തി. വിദേശത്തേക്കായിരുന്നു ആ വിളി. നേഹക്കും മനോജിനും എന്തെന്നില്ലാത്തൊരു ആഹ്ലാദം. അങ്ങനെ മനോജ്‌ വിദേശത്തേക്കു പോയി. നേഹക്കു വീണ്ടും വിരഹം അവൾ വീണ്ടും പ്രാർത്ഥനയും വഴിപാടുമായി ഒതുങ്ങി കൂടി. ഇതിനിടെ നേഹ രണ്ടാമത്തെ കുഞ്ഞിനെയും പ്രസവിച്ചു.
നേഹക്കു ഒരുപാട്‌ ബുദ്ധിമുട്ടുകൾ മനോജിന്റെ വീട്ടുകാരിൽ നിന്നും ഉണ്ടായിരുന്നു. അവരൊന്നും അവളെ വീട്ടിലെ ഒരാളിന്റെ സ്ഥാനം കൊടുത്തിരുന്നില്ല. അവളെ ഭർത്താവിന്റെ വീട്ടുകാർ ഒറ്റപ്പെടുത്തുമായിരുന്നു. ഈ വിവരങ്ങളൊന്നും അവൾ മനോജിനെ അറിയിക്കുമായിരുന്നില്ല. മനോജും അവളെ വേണ്ട വിധത്തിൽ സ്നേഹിച്ചില്ല. അവൾക്കു സ്നേഹം കിട്ടുന്നുണ്ടായിരുന്നില്ല. എവിടെ നിന്നും.
നാളുകൾ കടന്നു പോയി നേഹക്ക്‌ ആരുടെയും ശ്രദ്ധയും പരിഗണനയും കിട്ടിയിരുന്നില്ല. അങ്ങനെ നാളുകൾ കടന്നു പോയി. മനോജിന്റെ ഫോൺ വിളിയും കാത്ത്‌ ദിവസങ്ങൾ കഴിച്ചു കൂട്ടി. അങ്ങനെയിരിക്കെ മനോജിന്റെ ഒരു സുഹൃത്ത്‌ വിദേശത്തു നിന്നും എത്തിയിട്ടുണ്ടായിരുന്നു. അയാളുടെ കൈയ്യിൽ മനേജ്‌ നേഹക്കു കൊടുക്കുവാൻ ഒരുപാടു മുട്ടായികളം, സാരികളും കൊടുത്തു വിട്ടിരുന്നു. അങ്ങനെയിരിക്കെ മനോജ്‌ വിദേശത്ത്‌ അയാളുടെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു യുവതിയുമായി അടുത്തു. ഈ വിവരം നേഹക്ക്‌ എങ്ങനെയോ ലഭിച്ചു. അവളെ അതു വല്ലാതെ അലട്ടി. അങ്ങനെയിരിക്കെ നേഹയുടെ മാനസികനില വല്ലാതെ തളർന്നിരുന്നു. അവളെ ഒരു മനോരോഗ വിദഗ്ദന്റെ അടുത്തു കൊണ്ടു പോയി ചികിത്സിച്ചു. അവസാനം നേഹയുടെ വീട്ടുകാർ അവളെ മനോജിന്റെ അടുത്തേക്ക്‌ പറഞ്ഞയക്കാൻ തീരുമാനിച്ചു.
അങ്ങനെ നേഹ ഒരു ജൂൺ മാസത്തിൽ മരുഭൂമിയിലേക്ക്‌ കുട്ടികളെയും കൊണ്ട്‌ യാത്രയായി. നേഹക്ക്‌ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. പക്ഷെ മനോജിന്‌ നേഹയുടെ വരവ്‌ അത്ര തൃപ്തികരമായിരുന്നില്ല. അവൾ കൊച്ചുകുട്ടികളെപോലെ ആ പുതിയ നാടും ആളുകളുമായി അടുത്തു. പക്ഷെ മനോജിന്‌ അവളോട്‌ ഒരൽപം പോലും സ്നേഹമുണ്ടായില്ല. അവളുടെ മനസ്സ്‌ വല്ലാതെ വേദനിച്ചു. അവൾക്ക്‌ കഴിയാവുന്ന രീതിയിൽ മുഴുവൻ അവൾ മനോജിന്റെ ശ്രദ്ധയും, സ്നേഹവും പിടിച്ചു പറ്റാൻ ശ്രമിച്ചു. പക്ഷെ അതിനു ഒരു ഫലവും ഉണ്ടായില്ല. അങ്ങനെയിരിക്കെ നേഹ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. അവിടെ വെച്ചവൾ ഒരു ബിസിനസ്സുകാരനുമായി പരിചയപ്പെട്ടു. അയാൾ ദിവസവും സാധനങ്ങൾ വാങ്ങാൻ അവിടെ വരുമായിരുന്നു. അങ്ങിനെ അയാളുമായി അവൾ അടുത്തു. അയാൾ നേഹക്ക്‌ ഒരുപാട്‌ സ്നേഹം കൊടുത്തു. കളങ്കമില്ലാത്ത സ്നേഹം. അയാളുടെ പവിത്രമായ ആ സ്നേഹത്തിനു മുന്നിൽ അവൾ കീഴടങ്ങിപോയി. എന്നും അയാൾ കൊടുക്കുന്ന സമ്മാനപൊതികൾ അവൾ സന്തോഷത്തോടെ സ്വീകരിച്ചു. അവൾക്ക്‌ മനോജിന്റെ അടുത്തു നിന്ന്‌ കിട്ടാത്ത സ്നേഹവും പരിഗണനയും അയാൾ കൊടുത്തു. അങ്ങനെയിരിക്കെ നേഹ ഒരു ദിവസം അവളുടെ ജോലി സ്ഥലത്ത്‌ നിന്ന്‌ തിരിച്ചു പോകും വഴി ബസ്‌ സ്റ്റോപ്പിൽ ബസ്സും കാത്ത്‌ നിൽക്കുകയായിരുന്നു. തൽക്ഷണം അവളുടെ പരിചയക്കാരൻ ശ്യം എന്ന ചെറുപ്പക്കാരനായ ബിസിനസ്സുകാരൻ അതുവഴി വന്നു. നേഹയോട്‌ കാറിൽ കയറാൻ പറഞ്ഞു. നേഹ അയാളുടെ കാറിൽ കയറി രണ്ടുപേരും കൂടെ ഇണകുരുവികളെ പോലെ പാറി പറന്നു. ശ്യം നേഹയോട്‌ ചോദിച്ചു "നേഹാ നമുക്ക്‌ ഒരു നല്ല ഹോട്ടലിൽ പോയി ഭക്ഷണം കവിച്ചാലോ?" നേഹ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു. അവർ ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു. ഇണക്കുരുവികളെപോലെ കണ്ണുകളിൽ നോക്കിയിരുന്നു. ശ്യം അവളെ അയാൾ താമസിക്കുന്ന വീട്ടിലേക്ക്‌ കൂട്ടികൊണ്ടുപോയി. അവർ രണ്ടുപേരും ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. നേഹയെ ശ്യാം വീട്ടിൽ തിരിച്ചുകൊണ്ടുപോയി വിട്ടു. അവിടെ മനോജ്‌ ഓഫീസിൽ നിന്നു നേരത്തെ എത്തിയിരുന്നു. നേഹ മനോജിനെ ഒരു കുറ്റബോധത്തോടെ നോക്കി. പക്ഷെ അവൾ മനോജിനോട്‌ ഒന്നും പറഞ്ഞില്ല. മനോജ്‌ ആദ്യത്തെ പോലെ മദ്യപിച്ച്‌ വീട്ടിൽ വന്ന്‌ നേഹയെ മർദ്ദിക്കാൻ തുടങ്ങി. പക്ഷെ അവൾക്ക്‌ ഇതിൽ നിന്നും ഒരു മോക്ഷമുണ്ടായില്ല. അവൾ ദു:ഖാങ്ങളെല്ലാം ശ്യാമുമായി പങ്കുവെച്ചു. ശ്യാം അവളെ പല ഭംഗിവാക്കുകൾ പറഞ്ഞ്‌ ആശ്വസിപ്പിച്ചു. അവൾ ശ്യാമിന്റെ സ്നേഹത്തിനു മുമ്പിൽ തോറ്റുപോയി. അവൾ ശ്യാമിന്റെ പ്രേമത്തെ ഒരു അനുഗ്രഹമായി കണ്ടു. അതവൾക്കു കൊടുത്ത അനുഭൂതി സ്വർഗ്ഗതുല്യമായിരുന്നു. അവൾക്ക്‌ അത്‌ ദൈവം മനസ്സറിഞ്ഞുകൊടുത്ത ഒരു അനുഗ്രഹമായി.
നേഹ പതുക്കെ മനോജുമായി അകലാൻ  തുടങ്ങി. അയാൾക്ക്‌ നേഹ ചെയ്യുന്ന കാര്യങ്ങളൊന്നും തൃപ്തികരമല്ലാതായി. നേഹ പതിവുപോലെ ജോലിസ്ഥലത്തേക്കു പോയി. അവിടെ വീണ്ടും അവളെയും കാത്തു നിന്നു ശ്യം. അവൾ ശ്യാമിന്റെ കാറിൽ കയറി അവന്റെ വീട്ടിലേക്ക്‌ പോയി. ശ്യാം അവളെ അയാളുടെ കിടപ്പറയിലേക്ക്‌ ക്ഷണിച്ചു. ഇളം പിങ്ക്‌ നിറത്തിലുള്ള കിടക്ക. അതി​ന്മേൽ  ശ്യം അവളെയിരുത്തി. നെറ്റി  തൊട്ട്‌ കാൽപാദം വരെ ഇമവിടാതെ നോക്കിയിരുന്നു. അവളെ ഒന്നും ചെയ്തില്ല. നേഹ ആദ്യമായി കണ്ടു സ്നേഹത്തിന്റെ ആ കണ്ണുകൾ . അവൾ ശ്യാമുമായി വല്ലാതെയടുത്തു. മഴവില്ലുപോലെ തിളങ്ങി അവളുടെ മനസ്സ്‌. അവൾ ഹൃദയം നിറയെ സ്നേഹവുമായി ശ്യാമിന്റെ അടുത്തേക്കിരുന്നു. പതുക്കെ മങ്ങിയ ശബ്ദത്തിൽ അവൾ പറഞ്ഞു. "ശ്യാം എന്നെ സ്നേഹിക്കുന്നുണ്ടോ?" ഉണ്ട്‌ എനിക്കു നിന്നെ എന്റെ ജീവനുതുല്യം സ്നേഹമാ.'' അവൾ ശ്യാമിന്റെ നെഞ്ചത്തേക്ക്‌ ചാഞ്ഞു കിടന്നു. അവിടെ പ്രണയത്തിന്റെ പൂമൊട്ടുകൾ പൂത്തു. അതു വല്ലാത്തൊരു അനുഭൂതിയായിരുന്നു നേഹക്കു കൊടുത്തത്‌. പ്രണയകഥപറയും കണ്ണുകൾ.
ഒരു ദിവസം നേഹ അവളുടെ ജോലി സ്ഥലത്തേക്കു പോകും വഴി പെട്ടന്നു തളർന്നു വീണു. അവിടെ ഓടിക്കൂടിയ നാട്ടുകാർ അവളെ അടുത്തുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേഹക്കു ബോധം തെളിഞ്ഞപ്പോൾ മുമ്പിൽ കണ്ടത്‌  ഡോ ജിഷലക്ഷ്മിയെ ആയിരുന്നു. അവർ നേഹയോട്‌ അവൾ ഗർഭിണിയാണെന്നുള്ള കാര്യം പറഞ്ഞു. കിടക്കയിൽ നിന്ന അവൾ ഞെട്ടിയെഴുന്നേറ്റു. "ഡോക്ടർ എനിക്ക്‌ അബോർഷൻ വേണം".
അതു കേട്ടതോടെ ഡോക്ടർ അവരുടെ മുറിയിലേക്ക്‌ നേഹയെ കൂട്ടിക്കൊണ്ടുപോയി. "എന്താ പ്രശ്നം?" അവൾ ഡോക്ടറോട്‌ കാര്യം പറഞ്ഞു. അബോർഷൻ ഇവിടെ ചെയ്യാൻ പറ്റില്ല എന്നുള്ള കാര്യം അവർ അവളെ പറഞ്ഞു ബോധിപ്പിച്ചു.
അവൾ ആശുപത്രിയിൽ നിന്നിറങ്ങി ശ്യാമിനെ വിവരമറിയിച്ചു. ശ്യാം അപ്പോൾ തന്നെ കാറും കൊണ്ട്‌ അവിടെ വന്നു .അവളെയും കൂട്ടി ശ്യാം അയാളുടെ ഫ്ലാറ്റിലേക്കു പോയി. അവർ രണ്ടുപേരും എന്തു ചെയ്യണമെന്നറിയാതെ വേവലാതിപ്പെട്ടു.
നേഹ മനോജിനെ എങ്ങനെ അഭിമുഖീകരിക്കും എന്ന പേടിയിലായിരുന്നു.  ശ്യം അവളോട്‌ നാട്ടിൽ പോയി ഗർഭഛിദ്രം നടത്താൻ ആവശ്യപ്പെട്ടു. അങ്ങനെ അവൾ തിരിച്ചു വീട്ടിലെത്തി. അന്നു രാത്രി അവൾ ഉറങ്ങിയതേയില്ല. പിറ്റേ ദിവസം എങ്ങനെയോ അവൾ മനോജിനോട്‌ നാട്ടിൽ അമ്മക്കു സുഖമില്ലാത്തതുകൊണ്ട്‌ പോവുകയാണെന്ന്‌ പറഞ്ഞ്‌  യാത്രയായി. ശ്യാം അവളെ എയർപോർട്ടിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ശ്യാം അവളുടെ കൂടെ യാത്ര തിരിച്ചു. നാട്ടിലേക്ക്‌. അവിടെ എയർപോർട്ടിൽ എത്തി അവർ നേരെ ആശുപത്രിയിലേക്കാണ്‌ പോയത്‌. അവർ ലക്ഷോർ ഹോസ്പിറ്റലിൽ എത്തി അവിടുത്തെ ഡോക്ടറെ കാണാൻ ക്യൂ നിൽക്കുന്ന സമയത്ത്‌ മനോജിന്റെ അച്ഛനെ യാദൃശ്ചികമായി  കണ്ടു.
അയാൾ ഗർവ്വോടെ നേഹയോടു ചോദിച്ചു "നേഹ നീ ഇവിടെ എന്താ" ?അവൾ ഇടറിയ ശബ്ദത്തോടെ അയാളെ കണ്ടു പേടിച്ചമ്പരന്നു. അവൾക്ക്‌ കാര്യം അയാളോട്‌ പറയേണ്ടിവന്നു. ഇതുകേട്ടതോടെ അയാൾ അവിടെ നിന്നും പുറത്തിറങ്ങി, വീട്ടിലേക്കു പോയി. ഫോൺ കയ്യിലെടുത്തു കറക്കി മനോജിനെ വിവരമറിയിച്ചു.
മനോജ്‌ ഉടൻ തന്നെ കുട്ടികളെയും എടുത്ത്‌ നാട്ടിലേക്ക്‌ യാത്ര തിരിച്ചു. എയർപോർട്ടിൽ മനോജിന്റെ അച്ഛൻ കാത്തിരിക്കുന്നുണ്ടായിരുന്നു. അവർ വീട്ടിലേക്കു പോയി മനോജിന്റെ അച്ഛൻ അവനോട്‌ നേഹയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുവാൻ പറഞ്ഞു. അങ്ങനെയിരിക്കെ ഈ സമയത്ത്‌ നേഹ ഗർഭഛിദ്രത്തിനായി ഡോക്ടറുടെ മുറിയിലേക്ക്‌ പോയി അതേ സമയത്തു അവിടെ മനോജിന്റെ ഫോൺ കോൾ വന്നു. "Neha don't do it !!' അതുകേട്ടതോടെ അവൾ ഡോക്ടറോട്‌ ഗർഭഛിദ്രം ചെയ്യരുതെന്ന്‌ ആവശ്യപ്പെട്ടു. അവർ ഹോസ്പിറ്റലിൽ നിന്നു തിരികെയെത്തി. അവിടെ ടൗണിലുള്ള ഒരു ഹോട്ടലിൽ മുറിയെടുത്തു. അന്നത്തെ സായാഹ്നം അവിടെ ശ്യാമിന്റെ നിർബന്ധപ്രകാരം നേഹ റജിസ്റ്ററ്‌ വിവാഹത്തിനു തയ്യാറായി. രണ്ടുപേരും കൂടി റജിസ്റ്റർ ഓഫീസിൽ പോയി വിവാഹിതരായി. അന്നുതന്നെ തിരിച്ചു ദുബായിലേക്കു പോവുകയും ചെയ്തു. അങ്ങനെയിരിക്കെ മനോജ്‌ അച്ഛന്റെ നിർബന്ധപ്രകാരം വിവാഹ മോചനത്തിന്‌ നോട്ടീസ്‌ അയച്ചു. അയാൾ അയാളുടെ കുട്ടികളെയും കൊണ്ട്‌ വിദേശത്തുനിന്ന്‌ ജോലി ഉപേക്ഷിച്ച്‌ തിരിച്ചു നാട്ടിലേക്കുമടങ്ങി. മനോജ്‌ രണ്ടു കുട്ടികളെയും വെച്ച്‌ എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞു.  അപ്പോഴാണ്‌ നഗരത്തിലെ ഒരു പ്രമുഖ ബിസിനസ്സുകാരനായ കരുണിനെ പരിചയപ്പെടുന്നത്‌. കരുൺ അയാളുടെ കമ്പനിയിൽ മനോജിന്‌ ജോലി കൊടുത്തു. സെയിൽസ്‌ മനേജറുടെ പോസ്റ്റ്‌ ആയിരുന്നു. മനോജ്‌ പല വലിയ വലിയ ബിസിനസ്സുകാരെ പരിചയപ്പെട്ടു. അയാൾക്ക്‌ ജോലിയിൽ ഒന്ന്‌ രണ്ട്‌ മാസം കൊണ്ട്‌ തന്നെ സ്ഥാനകയറ്റം കിട്ടി. അയാൾ ജോലിയിൽ സംതൃപ്തനായി.
ജോലി സംബന്ധമായി പല സ്ഥലങ്ങളിലും പോകേണ്ടി വന്നു. വിദേശ യാത്രകൾ പലതും. വീണ്ടും അയാൾക്ക്‌ ദുബായിലേക്ക്‌ ജോലി ആവശ്യമായി പോകേണ്ടിവന്നു. അവിടെ വെച്ച്‌ അയാൾ നീന എന്നൊരു യുവതിയെ പരിചയപ്പെടാൻ ഇടവന്നു. ഇരുനിറമുള്ള നീന ബാങ്ക്‌ ഉദ്യോഗസ്ഥയാണ്‌. അവർ തമ്മിൽ പലതവണ കാണാൻ ഇടയായി. അങ്ങനെ അവർ കൂടുതൽ അടുത്തു. അവിടെ പ്രണയമഴ പെയ്തു. അവർ വിവാഹിതരാവാൻ തീരുമാനിച്ചു. മനോജിന്‌ രണ്ടു കുട്ടികളുള്ള കാര്യം നീനക്ക്‌ അറിയാമായിരുന്നു. ഒരു ദിവസം അവർ പുറത്ത്‌ റസ്ടോറന്റിൽ ഇരിക്കുമ്പോൾ അവിടെ ഒരു വെള്ള ബെൻസ്‌ കാറിൽ ശ്യാമും നേഹയും വന്നിറങ്ങി. ശ്യാമിനെ കണ്ടതോടെ നീന എഴുന്നേറ്റുനിന്നു കൈ  കൊടുത്തു. അവൾ ശ്യാമിനെ മനോജിന്‌ പരിചയപ്പെടുത്തി.  രണ്ടുപേരും പരിചയമില്ലാത്ത ആളുകളെ പോലെ അഭിനയിച്ചു. നീനക്ക്‌ നേഹയാണ്‌ മനോജിന്റെ മുൻഭാര്യയെന്ന കാര്യം അറിയില്ലായിരുന്നു. അവർ അങ്ങനെ സുഹൃത്തുക്കളായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ നീന നേഹയുടെ വീട്ടിലേക്ക്‌ വന്നു. അവിടെ നേഹയുടെ കിടപ്പുമുറിയിലെ മേശക്കരികിൽ ഒരു ചെറിയ ഫ്രെയിമിൽ ഇട്ട ഫോട്ടോ കണ്ടമ്പരന്നു. അതിൽ നേഹയും മനോജും ഒരുമിച്ചു നിൽക്കുന്ന ഒരു ഫോട്ടോ കണ്ടു. നീന നേഹയോട്‌ രൗദ്രത്തിൽ ചോദിച്ചു. ഇതെങ്ങനെ നേഹക്ക്‌ മനോജിനെ അറിയുന്നത്‌.
നേഹ വിസ്തരിച്ച്‌ നീനയോട്‌ അവളുടെ കഥ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു.  ഇതു കേട്ടപ്പോൾ നീന അവളെ കൈകോർത്തുപിടിച്ചിട്ട്‌ പറഞ്ഞു "ഞാനറിഞ്ഞില്ല ഇതൊന്നും. ഒന്നും അറിയാതെയാണ്‌ ഞാൻ !!" അവർ രണ്ടുപേരും നല്ല സുഹൃത്തുക്കളായി. മനോജിനെയും ശ്യാമിനെയും ഈ വിവരമറിയിച്ചു. മനോജ്‌ ഉടൻ തന്നെ അയാളുടെ കുട്ടികളെയും നാട്ടിൽ നിന്നും കൊണ്ടുവന്നു. കുട്ടികൾ നേഹയെ കണ്ടാഹ്ലാദരായി. അവർ എല്ലാവരും സുഖമായി ഒരേ കൂരയിൽ തന്നെ കഴിഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...