26 Nov 2015

പരിണാമം/കവിത


അന്‍വര്‍ ഷാ ഉമയനല്ലൂര്‍


ക്ഷണസൂനജാലംകണക്കിവിടെ സകലരും
പുലരേണമെന്നകമെയറിയുന്നുവെങ്കി
ലും;
മതിവരുന്നില്ലിവിടെ നല്‍കാവ്യലോകമേ,
ജീവിതം! കൊതിയേറ്റിടുന്നതെന്നറിയുന്നു
സുഖമേകിടുന്നയീ വരികള്‍ക്കുമേലെയും
പതിയെത്തളര്‍ന്നുവീണെങ്കിലും; ഖിന്നമാം-
മുഖമിന്നമര്‍ത്തിവച്ചൊന്നു ചുംബിക്കുവാന്‍
തോന്നിടുന്നാ പ്രണയസ്മരണയിന്നീവിധം
ഇടനെഞ്ചിലറിയാതുയരുന്ന കാവ്യമായ്
കനവിന്റെ നൊമ്പരം പരിണമിച്ചെങ്കിലും
പുലരിപോലോര്‍മ്മയിലെന്നും തുടിക്കുന്ന
നിമിഷമൊന്നകലെനിന്നിന്നുമുണര്‍ത്തുന്നു:
"ജന്മാന്ത്യകാലംവരേയ്ക്കുമിഹ ജീവിതം
കദനഞാണിന്മേല്‍ക്കളിതന്നെയെങ്കിലും
സഹനമോടൊപ്പ,മപരന്റെ രോദനം
പരിഹരിച്ചീടുന്നതാം നിന്റെ കാവ്യകം
ഹൃത്താളസാമ്യം തുടിക്കയാലൊരുപുതിയ-
ചിന്തയെക്കൊത്തിയെടുത്തു പറക്കുകില്‍
ഇനിവരും വാസര-രാവുകളോരോന്നും
മധുരമായ് പരിണമിച്ചീടുമീ,വഴിയിലും"
ജീവിതം നുകരാനുണര്‍ത്തുമോ,രീവരം;
ജാതകംപരതിയാല്‍ കാണില്ലയെങ്കിലും;
കാലം നിറംചേര്‍ത്തെഴുതിയ പൂര്‍വ്വകം-
പാടെ നുണഞ്ഞപോലല്ല,യെന്നാകിലും
മോഹമോടൊരു സുഖം, സരസമായീവിധം
തനുവിനോടിന്നുമുണര്‍ത്തുന്നിതിന്‍ രസം
മതിയായതില്ലെന്നുരചെയ്തനന്തരം;
ജീവിത്തെയെടുത്തണിയിക്കെ-മന്മനം
പാടുന്നു കാവ്യമൊന്നലിവോടെ-തല്‍ക്ഷണം-
പാറുന്നു പരിണമിച്ചീടുമെന്‍ യൗവ്വനം!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...