16 Jan 2016

വിശ്വമാനവികതയുടെ ദര്‍ശനം..

ശ്രീജിത്ത്   മൂത്തേടത്ത്

        ഫാസിസം എന്ന പദം വളരെയധികം വളച്ചൊടിക്കപ്പെടുകയും,
അപനിര്‍മ്മിക്കപ്പെടുകയും, അയഥാര്‍ത്ഥമായി തെറ്റിദ്ധരിപ്പിക്കും വിധം
ജനമനസ്സുകളിലേക്ക് കടത്തിവിട്ടുകൊണ്ടിരിക്കുന്നുവെ
ന്നത് ഒരു സമകാലിക
യാഥാര്‍ത്ഥ്യമാണ്. ഫാസിസത്തിന്റെ വക്താക്കള്‍ തന്നെ ഫാസിസത്തിനെതിരെ
എന്നപേരില്‍ പുരോഗമനച്ചെങ്കുപ്പായമണിഞ്ഞുകൊണ്ട് തെരുവുകൂത്തുകള്‍
നടത്തുന്നതും, അവ സമൂഹത്തില്‍ അരാജകത്വം പടര്‍ത്തുന്നതും, ലൈംഗിക
വ്യാപാരവും, മയക്കുമരുന്നു വ്യാപാരവും വ്യാപകമാക്കുന്നതുമായ കാഴ്ചയും
കേരള ജനത ഈയടുത്ത കാലങ്ങളിലായി കാണുകയുണ്ടായി. മാധ്യമങ്ങള്‍ ഏറെ
പണിപെട്ട് വലിയ ആഘോഷങ്ങള്‍ സൃഷ്ടിച്ച്, സമൂഹമധ്യത്തില്‍
ചര്‍ച്ചയാക്കിയെടുത്ത ഇത്തരം ആഭാസങ്ങളുടെയൊക്കെ ലക്ഷ്യം ഫാസിസത്തിന്റെ
ഒളിപ്പിച്ചുവച്ച നഖങ്ങളിലെ ചോരപ്പാടുകള്‍ മറച്ചുവെക്കാനും,
പുരോഗമനത്തിന്റെ കുപ്പായമണിയിച്ച് ജനതയെ വിഡ്ഢികളാക്കാനുമായിരുന്നു
എന്നതും ഇത്തരം ആഭാസസമരങ്ങളുടെ വക്താക്കള്‍ പെണ്‍വാണിഭത്തിന്
പിടിയിലായപ്പോള്‍ സാമാന്യ ജനത്തിനു മനസ്സിലായി. കോഴിക്കോട് ഒരു
പെണ്‍വാണിഭകേന്ദ്രം അടിച്ചുതകര്‍ത്തപ്പോള്‍ അതിനെതിരെ ചുംബനസമരം നടത്തിയ
ഫാസിസ്റ്റ് ശക്തികള്‍, തങ്ങളുടെ മുഖം അഴിഞ്ഞുവീഴുമോയെന്ന് ഭയപ്പെട്ട്,
അതിന്റെ പേര് താമസിയാതെ ഫാസിസത്തിനെതിരെ ചുംബനസമരം എന്നും,
ഫാസിസത്തിനെതിരെ തെരുവുചുംബനം എന്നും മറ്റുമാക്കി മാറ്റുകയായിരുന്നു.
        ഫാസിസം അതിന്റെ ചരിത്രം പരിശോധിച്ചാല്‍ അതിന്റെ വളര്‍ച്ചയ്ക്കായി
ഉപയോഗിച്ചിരുന്ന പശ്ചാത്തലം അരാജകത്വത്തിന്റെതായിരുന്നുവെന്നു
മനസ്സിലാക്കാം. "ദാരിദ്ര്യവും, അരക്ഷിതാവസ്ഥയുമുള്ളിടത്തു മാത്രമേ
കമ്മ്യൂണിസം വളരൂ" എന്നത് കമ്മ്യൂണിസ്റ്റ് ഫാസിസത്തിന്റെ വക്താവായ
‌ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണാധികാരി മാവോ സേ തൂങ്ങിന്റെ വാക്കുകളാണ്.
അതേപോലെയാണ് അരാജകത്വമുള്ളിടത്തേ ഫാസിസത്തേയും വളര്‍ത്താനാവൂ എന്ന സംഹിത.
ലോകത്ത് ആധിപത്യമുറപ്പിച്ച മത-കമ്മ്യൂണിസ-ഫാസിസ്റ്റ് ശക്തികള്‍ക്ക്
ഭാരതത്തില്‍ മാത്രം വേരുറപ്പിക്കാന്‍ കഴിയാതെ പോയത് ഭാരതത്തിന്റെ ആത്മീയ
വെളിച്ചവും, വിജ്ഞാനസമ്പത്തും, സാംസ്കാരിക വൈഭവവും കാരണമായിരുന്നു.
        ദീര്‍ഘകാലം ബ്രിട്ടീഷുകാര്‍ ഭരണം നടത്തി, ഭരണത്തിന്റെ പിന്തുണയോടെ
മിഷണറി പ്രവര്‍ത്തനം നടത്തുകയും, ആധുനിക വിദ്യാഭ്യാസം എന്ന പേരില്‍
തദ്ദേശീയമായ വിജ്ഞാനങ്ങളെ അവഗണിച്ചും, മാറ്റിനിര്‍ത്തിയും, പകരം
വൈദേശികാടിമത്ത ബോധം പുതുതലമുറയില്‍ സൃഷ്ടിച്ചെടുക്കുവാനായി ദീര്‍ഘകാലം
ശ്രമം നടത്തിയിട്ടും ആ മതപ്രചാരകര്‍ക്ക് കേവലം രണ്ട് ശതമാനത്തിനപ്പുറം
എണ്ണം കൂട്ടാന്‍ കഴിയാതെ പോയത് ഭാരതത്തിലെ സമ്പന്നമായ സാംസ്കാരിക ബോധം
കാരണമായിരുന്നു. അതിനും മുമ്പ് ഭരണം നടത്തിയ സുല്‍ത്താന്‍ - മുഗള്‍
ഭരണാധികാരികള്‍ക്കും ബലപ്രയോഗത്തിലൂടെ മതപരിവര്‍ത്തനം നടത്തിയിട്ടും,
ഹിന്ദുവായി ജീവിക്കുവാന്‍ ജസിയ എന്ന നികുതി നല്‍കണമെന്ന അവസ്ഥ
സൃഷ്ടിച്ചിട്ടും, ഭാരതത്തില്‍ മാത്രം മതാധിപത്യം ഉറപ്പിക്കുവാന്‍
അവര്‍ക്കും കഴിഞ്ഞില്ല. സെമറ്റിക് മതങ്ങള്‍ സ്വര്‍ഗ്ഗം എന്ന മോഹന
സങ്കല്പം വാഗ്ദാനം ചെയ്തതുപോലെ, കമ്മ്യൂണിസ്റ്റുകള്‍ സോഷ്യലിസം എന്ന
ലോകത്തൊരിടത്തും നടപ്പിലാക്കുവാന്‍ സാധിക്കാത്ത മോഹന സങ്കല്പം
മുന്നോട്ടുവച്ചു പ്രവര്‍ത്തനം നടത്തിയിട്ടും അവര്‍ക്കും ഈ ഭാരത മണ്ണില്‍
വേരുറപ്പിക്കുവാന്‍ കഴിഞ്ഞില്ല എന്നതിനും കാരണം ഭാരതീയരുടെ
രക്തത്തിലലിഞ്ഞു ചേര്‍ന്ന ആത്മീയ വെളിച്ചവും, ധാര്‍മ്മിക ബോധവും,
സാംസ്കാരിക സ്വത്വവും കാരണമായിരുന്നു.
        ഇക്കാലമത്രയും അക്ഷീണം ഭാരതം കീഴടക്കുവാനായി മത – കമ്മ്യൂണിസ –
ഫാസിസ്റ്റ് ശക്തികള്‍ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ്. തങ്ങള്‍ക്കിവിടെ
സ്വാധീനമുറപ്പിക്കാന്‍ സാധിക്കാത്തത് ഭാരതീയരുടെ സാംസ്കാരിക
ഉണ്‍മയാണെന്ന് അവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതിനാലാണ് ഭാരതത്തിന്റെ
സാംസ്കാരിക ബിംബങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അവര്‍
നടത്തിക്കൊണ്ടിരിക്കുന്നത്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെ
നശിപ്പിച്ചാല്‍ മാത്രമേ തങ്ങള്‍ക്കിവിടെ ആധിപത്യം നേടാന്‍ സാധിക്കൂ എന്ന
അവരുടെ തിരിച്ചറിവിന്റെ ഫലമാണ് ഇത്തരത്തിലുള്ള സാംസ്കാരിക ആക്രമണങ്ങള്‍.
അതിനായി ഏറ്റവും പുതുതായി അവര്‍ ഉപയോഗിക്കുന്ന തന്ത്രമാണ് ഭാരതത്തില്‍
ഫാസിസം നിലനില്‍ക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കുക എന്നത്. ഭാരതത്തില്‍
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വികസന കാഴ്ചപ്പാടിലൂന്നിയ, കരുത്തുറ്റ,
ഊര്‍ജ്ജസ്വലമായ ഒരു ഭരണവ്യവസ്ഥ നിലവില്‍ വന്നതില്‍പ്പിന്നെയാണ് ഈ
സാംസ്കാരിക ആക്രമണം അവര്‍ ശക്തമാക്കിയത്. വമ്പിച്ച തോതിലുള്ള ധനവും,
ആള്‍ബലവും, വാടകയ്ക്കെടുക്കപ്പെട്ട ബുദ്ധിശക്തിയും അതിനായവര്‍
ഉപയോഗിക്കുന്നുണ്ട്.
        സമൂഹത്തിലെ സാംസ്കാരികശക്തി ക്ഷയിപ്പിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം
ലഹരിയുടെ വ്യാപനമാണെന്ന് അവര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണ്
ലഹരിയെ മഹത്വവത്കരിക്കുന്ന സിനിമകളും, പ്രചാരണങ്ങളും ഈ ഫാസിസത്തിന്റെ
വക്താക്കള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. തങ്ങളുടെ ലഹരി വ്യാപാരത്തിനും,
ലൈംഗിക വ്യാപാരത്തിനും ഒരു പുരോഗമനമുഖം നേടിയെടുക്കുവാനുള്ള ശ്രമമാണവര്‍
ആദ്യം നടത്തിയത്. രാഷ്ട്രീയത്തിലും, സാഹിത്യ – കലാ - സാംസ്കാരിക
രംഗങ്ങളിലും, തങ്ങള്‍ക്കുള്ള സ്വാധീനമാണവരതിനായുപയോഗപ്പെടുത്തിയത്.
ചുംബനാഭാസ സമരങ്ങള്‍ നടത്തിയപ്പോള്‍ ചില പുരോഗമനമുഖമണിഞ്ഞ പ്രമുഖ
രാഷ്ട്രീയപ്പാര്‍ട്ടികള്‍ അതിന് പിന്തുണ പ്രഖ്യാപിച്ചത് അതുകൊണ്ടാണ്.
തങ്ങളുടെ കൂടെനിന്നാല്‍ അതിലൈംഗികതയുടെയും, ലഹരിയുടെയും മോഹിതലോകത്ത്
ആറാടാം എന്ന പ്രലോഭനമാണ് യുവാക്കളുടെമുന്നില്‍ അവര്‍ വെക്കുന്നത്.
അതിലൂടെ യുവാക്കളെ ലഹരിയിലേക്കും അസാന്മാര്‍ഗ്ഗികതയിലേക്കും നയിക്കുകയും,
തദ്വാരാ സാംസ്കാരികാധഃപതനം സാധ്യമാക്കുകയുമാവാം എന്നതും, ആ ഉഴുതിട്ട
മണ്ണില്‍ ഫാസിസത്തെ എതിരില്ലാതെ മുളപ്പിച്ചെടുക്കാം എന്നുമാണവര്‍ സ്വപ്നം
കാണുന്നത്.
        രാഷ്ട്രീയ – മത കൊലപാതകങ്ങളിലൂടെ സമൂഹത്തില്‍ ഭീതിവിതച്ച്,
എളുപ്പത്തില്‍ ഭാവിയില്‍ അധികാരം കൊയ്യാം, അല്ലെങ്കില്‍ അധികാരം
നിലനിര്‍ത്താം, ചൈനയിലും, ഇറ്റലിയിലും, കമ്പൂച്ചിയയിലും, ജര്‍മ്മനിയിലും,
റഷ്യയിലും മറ്റും നടപ്പിലാക്കിയതുപോലുള്ള സ്വേച്ഛാധിപത്യ ഫാസിസ്റ്റ്
ഭരണക്രമം ഇവിടെയും നടപ്പിലാക്കാം എന്നതാണവരുടെ ആഗ്രഹം.
അതിനുവേണ്ടിയാണിവിടെ അരാജകത്വത്തിന്റെ വളക്കൂറുള്ള മണ്ണ്
ഉഴുതുമറിച്ചുണ്ടാക്കുന്നത്.
        ഈയൊരു നീക്കം തിരിച്ചറിയാന്‍ കഴിഞ്ഞു എന്നതാണ് കോഴിക്കോട് വിശ്വമാനവ
സംഗമം സംഘടിപ്പിച്ച ചെറുപ്പക്കാരുടെ ഏറ്റവും സവിശേഷമായ പ്രത്യേകത. തനതായ
സാംസ്കാരിക ബിംബങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും, അവയ്ക്കുനേരെ
ഉണ്ടാവുന്ന ആക്രമണങ്ങളെ തുറന്നു കാണിച്ചുകൊണ്ടും, വെറും ജനാധിപത്യ
അധികാരം മാത്രം ഉണ്ടായിട്ടുകൂടി ഫാസിസത്തിന്റെ വക്താക്കളായ
കമ്മ്യൂണിസ്റ്റുകാരും, മതമൗലിക വാദികളും ചെയ്തുകൂട്ടിയ അരുംകൊലകളുടെയും,
ഫാസിസ്റ്റ് നടപടികളുടെയും നേര്‍ക്കാഴ്ചകള്‍ സമൂഹത്തിനു മുന്നില്‍
തുറന്നുകാട്ടിയും യൂത്ത് എഗനിസ്റ്റ് ഫാസിസം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച
വിശ്വമാനവസംഗമം എന്ന യഥാര്‍ത്ഥ ഫാസിസ്റ്റ് വിരുദ്ധ സംഗമം വലിയൊരു
സാംസ്കാരിക പ്രതിരോധ ശ്രമമാണ്. മാധ്യമങ്ങളെയും, ബുദ്ധിജീവി
നാട്യക്കാരെയും, വന്‍കിട കോര്‍പ്പറേറ്റുകളെയും വിലയ്ക്കു വാങ്ങിക്കഴിഞ്ഞ
മത – കമ്മ്യൂണിസ്റ്റ് ഫാസിസ്റ്റുകളുടെ കഴുകന്‍ നഖങ്ങളെ പ്രതിരോധിക്കാന്‍
ഈ ശ്രമങ്ങള്‍ വേണ്ടത്ര ബലവത്താണോ എന്ന ആശങ്ക മാത്രമേയുള്ളൂ.
        എന്തുതന്നെയായാലും, ഫാസിസത്തിന്റെ വിത്ത് ഭാരതഭൂമിയില്‍
മുളപ്പിക്കുവാനുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ്, അരാജാകത്വത്തിന്റെയും,
ലഹരിവില്പനലോബികളുടെയും, പെണ്‍വാണിഭ ലോബികളുടെയും ആസൂത്രിത ശ്രമങ്ങളെ
തിരിച്ചറിഞ്ഞ് അതിശക്തമായ സാംസ്കാരിക പ്രതിരോധം വിശ്വമാനവസംഗമത്തിലൂടെ
തീര്‍ത്ത "യൂത്ത് എഗനിസ്റ്റ് ഫാസിസം" പ്രവര്‍ത്തകര്‍ ഒരു പ്രചോദനമാണ്.
ഇവരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്, കേരളത്തിന്റെ ഇതര ഭാഗങ്ങളിലും,
രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും സമാനമായ പ്രതിരോധശ്രമങ്ങള്‍
ഉണ്ടാവുമെന്നതില്‍ സംശയം വേണ്ട. സംസ്കാരസംരക്ഷണത്തിനായി യുവത
ഉണര്‍ന്നുകഴിഞ്ഞിരിക്കുന്നു. യൂത്ത് എഗനിസ്റ്റ് ഫാസിസം എന്ന സംഘടനയുടെ
പ്രവര്‍ത്തകര്‍ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...