1 Mar 2016

കാലത്തിനോട്


രാജു കാഞ്ഞിരങ്ങാട് 
 പാതിരാവായിനേരംപിണങ്ങുന്നു
ണ്ട്ദേഹം
തലചായ്ക്കേണ,മല്പംതീരാത്തിര
ക്കാണേലും
കിടന്നാൽക്ഷീണത്താലെ ഉറങ്ങി
പോയെന്നാകിൽ പുകിലായിടും
പിന്നെ പണി തീരാതായിടും
ഇരിക്കാം,ചുമരിൽതലചായ്ച്ചൊ
ന്നു മയങ്ങീടാം
എങ്കി,ലുറക്കംവിട്ട്പെട്ടെന്നങ്ങെഴു
ന്നേൽക്കാം
എന്തിനാണെന്നോർക്കുകിൽ
കാര്യമില്ലെന്നു തോന്നാം
കാലമാണിന്നു നമ്മെ തെളിച്ചീടുന്ന
ഭവാൻ
കരിയിലയടിക്കുവാൻ കല്പിച്ചു
തന്നു കാലം
തീക്കായേണ്ടവർ വന്ന് തീക്കാഞ്ഞി
രിക്കുന്നു
കഷ്ട്ടതപേറീടുവാൻ ശക്തിയെത്ര
നൽകി നീ
കാലമേ നീയാണെന്നും കൺകണ്ട
യെൻ ദൈവം
കഷ്ട്ടത ഇനിയും ഞാൻ അനുഭവി
ച്ചു തീർത്തോളാം
പരിഭവമൊട്ടുമില്ല പരാജിതനല്ലി ന്നും ഞാൻ
ഒരിക്കൽ ഉദിച്ചീടുംഒരു വെള്ളിന ക്ഷത്രം
പൊള്ളയാംവാക്കല്ലിത് ഇത് സത്യ ദർശനം
അന്ന്, യീ മുൾപാകിന വഴികൾ
പൂവായ് തീരും
അന്നാവഴിത്താരയിൽ കണ്ടുമുട്ടീടും നമ്മൾ
പരിഭവിക്കില്ലന്നും ഞാൻ പരിരം -
ഭണം മാത്രം
പരിദേവനമല്ല ചുണ്ടിൽ പുഞ്ചിരി
മാത്രം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...