22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

 കാവ്യഭാരതം   

 എം കെ ഹരികുമാർ

.ഒരു കുഞ്ഞു നിർത്തുള്ളി സമുദ്രത്തിനുള്ളിൽ
കലഹിച്ചു.
ഒരു മഴത്തുള്ളിയുടെ, പ്രഭാത ഹിമകണത്തിന്റെ ,ഓളപ്പിളർപ്പിൽ പൊടിഞ്ഞു ചിതറുന്ന കുമിളകളുടെ
സ്വകാര്യതയ്ക്കായി ആ തുള്ളി
സമരം ചെയ്തു
എന്നാൽ ഓരോ നിമിഷത്തിലും
സ്വയം എന്താണെന്ന് ബോധ്യപ്പെടുത്താനാവാത്ത വിധം
ആ തുള്ളി സമുദ്രമഥനങ്ങളുടെ ആത്മകഥാംശമായി
പിന്നെയും പിന്നെയും കെട്ടുപിണഞ്ഞു കൊണ്ടിരുന്നു.

ആ ശിക്കുമ്പോഴേക്കും അവ്യക്തമാവുന്ന വിധം സമുദ്രം
അതിന്റെ സമസ്യകളെ സമാഹരിക്കയും പുതിയ രൂപാന്തരങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.
തുള്ളിക്കു ബോധ്യപ്പെടാനായത് ഇങ്ങനെ: ആത്മലോകത്തിലെ സമുദ്രത്തിൽ അജ്ഞാതമായ ഒരു ലയത്തിന്റെ വിവേകാനന്ദം. കന്യാകുമാരിയുടെ സാമുദ്രിക വിവേ കാത്മകത.
ഓരോ തുള്ളിക്കും അറിയാവുന്നതും
അറിയാത്തതും തമ്മിൽ ഭേദമില്ല.
സമുദ്രജലത്തിലെ തുള്ളികൾ

 എങ്ങനെയാണ് ചേർന്നിരിക്കുന്നത് ?
അത് ഒരു രഹസ്യമാണ്.
വേർപിരിയാൻ ഒരുപാട് കാരണങ്ങൾ ഉണ്ടെങ്കിലും ചേർന്നിരിക്കുന്നതാണ്
കന്യാകുമാരിയുടെ തത്ത്വം 

BACK TO HOME

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...