21 Jun 2013

രണ്ടു കവിതകൾ


അച്ചാമ്മ തോമസ്‌
ചെണ്ട
കാണുന്നവനൊന്നു കൊട്ടും
താളം തീരുവോളം മാരാരും
ജീവിതം തീരുവോളം വിധിയും
മെരുങ്ങുന്നില്ലയെന്റെ മനസ്സു
മാത്രം ചെണ്ടയാവാൻ.




സമാഗമം
അച്ചാമ്മ തോമസ്‌

ആകാശം നീലക്കുപ്പായമൂരി
കടലിലേയ്ക്കെറിഞ്ഞു
അവളുടെനഗ്നതയിലേയ്ക്കുനോക്കി
സൂര്യൻപടിഞ്ഞാറുനിന്നു
ലജ്ജയാൽ ചുവന്നു തുടുത്ത-
വൾ മനോഹരിയായി
നക്ഷത്രങ്ങളുടെ അകമ്പടിയോടെ
ഒരുവൻവന്നവൾക്കുപുടവനൽകി
അവരുടെ സമാഗമം കാണാനാകാതെ
സൂര്യൻ കടലിന്റെ ആഴത്തിലേയ്ക്ക്‌
രാവിന്റെ കരിമ്പടകൂടാരത്തിനുള്ളി
ലേയ്ക്കിരുവരും കയറുമ്പോൾ
പൂത്തുലഞ്ഞ നിശാഗന്ധികളെ
ഭൂമി അവർക്കു സമ്മാനിച്ചു
വിനാഴികകളുടെ അന്ത്യത്തിൽ
ആകാശം കിഴക്കുപെറ്റിട്ട
കുട്ടിസൂര്യനെ കണ്ട്‌
നിലാവേങ്ങോപോയൊളിച്ചു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...