14 Aug 2011

ഏപ്രില്‍

എന്റെ പ്രിയസ്വപ്നത്തിനു
നീ വിധിച്ചതു വിരാമമോ?
വിടരും ചിന്തകള്‍ക്ക് വിലങോ?
വിഷുകൈനീട്ടമായ് നീ എനിക്കേകിയതു
വിഷാദചുഴികളോ?
ഈസ്റ്റര്‍ സമ്മനമായ് കൊണ്ടുവന്നത്
യൂദായുടെ സമ്പാദ്യമോ?
നിന്റെ റംസാന്‍ വസ്ത്രങളില്‍
പലിശപ്പണത്തിന്റെ ഗന്ധമോ?
ഏപ്രില്‍
കരിംപൂച്ചപോല്‍, കാലൊച്ച കേള്‍പ്പിക്കാതെ
കറുത്ത മേലങ്കിയും ധരിച്ചു നീ
കണ്ണീര്‍ പൂക്കളുമായ് വന്നു.
എന്റെ പ്രിയമോഹങളുടെ കഴുത്തു ഞെരിക്കുവാന്‍
ഒരു ഭീമസേനന്റെ
കൈകരുത്തുമായ്
വഴിവിളക്കിലൊന്നിനെ
ഊതിക്കെടുത്തി.
മനസ്സിലെ പ്രണങളെ മാന്തിപൊളിച്ചു.
ഏപ്രില്‍
നിന്റെ പ്രഭാതങള്‍ക്ക്
ചുവന്നു കലങിയ കണ്ണുകളായിരുന്നു.
പൌര്‍ണ്ണമികള്‍ക്ക്
വെളുത്തു വിളറിയ മുഖമായിരുന്നു.
മാര്‍ച്ചിന്റെ ക്രൂരതയും
മേമയുടെ ചരിത്രവും നിനക്കില്ല;
എങ്കിലും സ്വപ്നങളൊരേപ്രിലിന്റെ
പരിധിയ്ക്കുമപ്പുറത്താണ്‌
ഏപ്രിലൊരു ഫൂളല്ല, മിഥ്യയല്ല
ഏപ്രിലൊരു സത്യം,
വര്ഷമേഘങള്‍ പെയ്തടങുമ്പോള്‍
ഒരു നിത്യസത്യം
വര്‍ഷങള്‍ കൊഴിഞു പോകുമ്പോള്‍

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...