15 Nov 2011

ആരോഗ്യം

 ഡോ.കാനം ശങ്കരപ്പിള്ള

 

 

കുടിയന്മാരുടെ കരള്‍

നാലിനം കരള്‍ രോഗങ്ങളാണ്‌ പ്രധാനമായും കേരളത്തില്‍ കാണപ്പെടുന്നത്.ഇവയില്‍
പ്രമുഖസ്ഥാനം സിറോസ്സിസ് അഥവാ​‍ മഹോദരം എന്ന രോഗത്തിനാണ്‌. നമ്മുടെ
പ്രമുഖ കലാകാരന്മാരിലും സാഹിത്യകാരന്മാരിലും പലരുടെയും അകാല
ചരമത്തിന്റെ കാരണം ഈ സിറോസ്സിസ് തന്നെ.

ഒരിക്കല്‍ പോലും മദ്യം സേവിക്കാത്തവര്‍ക്കും സിറോസ്സിസ് എന്ന കരള്‍ രോഗം
ഉണ്ടാകാം.എന്നാല്‍ മദ്യപാനികളില്‍ നല്ല പങ്കും ,പലപ്പോഴും അകാലത്തില്‍ തന്നെ,
മരണമടയുന്നതിനു കാരണം മദ്യപാനത്താല്‍ കരളില്‍ സിറോസ്സിസ് ബാധിക്കുന്നതിനെ
തുടര്‍ന്നാണ്‌.മദ്യപാനികളില്‍ മറ്റ് രോഗബാധകളും മാരകമായിത്തീരാം.എലിപ്പനി എന്ന
ഓമനപ്പേരില്‍ അറിയപ്പെടുന്ന ലപ്റ്റോസ്പൈറാ രോഗം തന്നെ നല്ല ഉദാഹരണം.
കരളിനെ ബാധിക്കുന്ന ചിരകാല(ക്രോണിക് ) രോഗമാണ്‌ മഹോദരം എന്നറിയപ്പെടുന്ന
സിറോസ്സിസ്.കരളിലെ അടിസ്ഥാന കോശങ്ങള്‍ക്കു നാശം സംഭവിക്കയും അവയുടെ സ്ഥാനം
കൊഴുപ്പോ ചകരിപോലുള്ള ഫൈബ്രസ് ടിഷ്യവോ കയ്യടക്കുകയോ ചെയ്യുമ്പോള്‍ സിറോസ്സിസ്
ഉടലെടുക്കും.മിക്കപ്പോഴും ദീര്‍ഘകാലത്തെ മദ്യപാന സ്വഭാവം ആവും ഈ മാരകാവസ്ഥയുടെ
കാരണം.മദ്യപാനം ശീലമാകുന്നതോടെ ആഹാരത്തോടുള്ള താല്‍പ്പര്യം കുറയുന്ന.
കാദംബരീരസജ്ഞന്മാരക്കരുചിപ്രദമഷ്ടിയും എന്നാണ്‌ കവിവചനം.
മദ്യപാനികള്‍ കഴിക്കുന്ന ആഹാരത്തിന്റെഅളവു കുറയുന്നു,കുറച്ചു വല്ലതും കഴിച്ചാല്‍ തന്നെ അതില്‍ നല്ല പങ്കും ഛര്‍ദ്ദിച്ചു കളയും. ശേഷിക്കുന്നതില്‍ കുറച്ചു മാത്രം ആഗിരണം ചെയ്യപ്പെടുന്നു.
അതാകട്ടെ കരളിലെ കുഴപ്പം
കാരണം ശരിയായി അപചയപ്രവര്‍ത്തനങ്ങള്‍ക്കു വിധേയമാകില്ല.മദ്യം നേരിട്ടു കരളില്‍
ചെയ്യുന്ന വിഷപ്രയോഗത്തിനു പുറമേ പോഷകാഹാരക്കുറവ്,ബീ കോമ്പ്ലക്സ് വൈറ്റമിന്റെ കുറവ് എന്നിവയും സിറോസ്സിസ്സിനെ ക്ഷണിച്ചു വരുത്തുന്നു.പകരുന്ന മഞ്ഞപ്പിത്തം വന്നവരില്‍ കുറേ പേര്‍ക്കും കാലാനതരത്തില്‍ സിറോസ്സിസ് ബാധ പിടിപെടാം.

നാല്‍പ്പതിനും അറുപതിനും ഇടയിലുള്ള പുരുഷന്മാരിലാണ്‌ സിറോസ്സിസ് ബാധ കൂടുതലും
കാണപ്പെടുന്നത്.രോഗലക്ഷണങ്ങള്‍ വളരെ സാവധാനമാണ്‌ പ്രകടമാവുക.ചിലരില്‍ ലക്ഷണം ഒന്നും കാണുകയില്ല.റോഡപകടത്തിലോ മറ്റൊ മരണമടഞ്ഞ് പോസ്റ്റ് മോര്‍ട്ടം ചെയ്യുമ്പോള്‍  ആവാം ചിലരില്‍ കരള്‍ ചകിരി പരൗവത്തിലാണെന്നു കണ്ടെത്തുക.കരളില്‍ കുറേ ഭാഗം  സിറോസ്സിസ്ബാധ പിടിപെടാതെ ഇരുന്നാല്‍ രോഗലക്ഷണം പ്രകടമായില്ല എന്നു വരാം.


വിദഗ്ദ്ധ ചികില്‍സ ലഭിക്കാത്ത പക്ഷം മാ​‍രകമായിത്തീരുന്ന രോഗമാണ് സിറോസ്സിസ്.
കരളില്‍ കൂടി പോകുന്ന പോര്‍ട്ടല്‍ രക്തപ്രവാഹം തടസ്സപ്പെടുന്നു.അന്നപഥത്തില്‍ നിന്നാഗിരണം
ചെയ്യപ്പെടുന്ന പോഷകാഹാര ഘടകങ്ങള്‍ പോര്‍ട്ടല്‍ സിരകള്‍ വഴി കരളില്‍ എത്തിക്കപ്പെട്ടാല്‍
മാത്രമേ ചയാപചയ പ്രവര്‍ത്തങ്ങള്‍ ശരിയായി നടക്കയുള്ളു.പോര്‍ട്ടല്‍ രകതപ്രവാഹം കുറയുന്ന
തോടെ ശരീരപ്രവര്‍ത്തങ്ങള്‍ എല്ലാം തന്നെ മന്ദഗതിയിലാകും.കരളിന്റെ വലിപ്പം കൂടുന്നു.രോഗബാധയാല്‍ നഷ്ടപ്പെട്ട കോശങ്ങള്‍ക്കു പകരമ്പുത്തന്‍ കോശങ്ങള്‍ അടങ്ങിയ ചെറുതോ വലുതോ ആയ നിരവധി മുഴകള്‍ കരളില്‍ രൂപമെടുക്കും.അതിനാലാണ്‌ വലിപ്പം കൂടുന്നത്.ക്രമേണ ഉദരത്തിനുള്ളില്‍വെള്ളം കെട്ടും.വയര്‍ വീര്‍ക്കും.അതിനാല്‍ മഹോദരംഎന്ന പേര്‍.ദഹനക്കുറവ്,ഓക്കാനം,ഛര്‍ദ്ദില്‍ ഇവയെല്ലാം ഉണ്ടായിത്തുടങ്ങും.വിശപ്പു നശിക്കും.തൂക്കം കുറയും.കാലുകളില്‍
നീരുവരും.

മഞ്ഞപ്പിത്തലക്ഷണങ്ങൾ കാട്ടും.മുഖത്തു കറുത്ത പാടുകള്‍ വരും.നഖങ്ങള്‍ തത്തച്ചുണ്ടുപോലാകും.പുരുഷന്മാര്‍ക്കും സ്തനങ്ങള്‍ വളരും.വൃഷണങ്ങള്‍ ചുങ്ങും ഷണ്ഡത്വം ഉടലെടുക്കും.രോഗത്തിന്റെ ഗൗരവം കൂടുമ്പോള്‍ പോര്‍ട്ടല്‍ രക്തപ്രവാഹം ഡീവിയേഷന്‍ റൂട്ടുകള്‍ വഴി ഹൃദയത്തിലേക്ക് ചെന്നെത്തും.തുടര്‍ന്നു മറ്റു്‌ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.പൊക്കിളിനു ചുറ്റും നീലിനികള്‍ പിടഞ്ഞു കാണപ്പെടും.ഗ്രീക്കു പുരാണത്തില്‍ തലനാരിഴകള്‍ സര്‍പ്പങ്ങളായുള്ളഒരു ദുര്‍ദ്ദേവതയുണ്ട്-മെഡൂസാ.ഇത്തരം നീലിനികള്‍ക്കു മെഡൂസ്സായുടെ തല എന്നാണ്‌ വൈദ്യഭാഷ.എട്ടുകാലിയുടെ രൂപത്തില്‍ മുഖത്തും തോളിലും കഴുത്തിലും പാടുകള്‍ ഉടലെടുക്കും. സ്പൈഡര്‍എന്നാണിവയ്ക്കു പേര്‍.കൈപ്പത്തികള്‍ ചെമന്നു തുടുക്കും.വൃഷണള്‍ ചുരുങ്ങും.സ്ത്രീ ഹോര്‍മോണുകള്‍ അപചയം ചെയ്യപ്പെടാതെ പോകുന്നതിനാല്‍ പുംസ്തനവൃദ്ധി ഉണ്ടാകും.സ്ത്രീകളിലാകട്ടെ മുഖത്തു രോമം വളരും
--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...