രമണി ഗോപാലകൃഷ്ണൻ
കേരോൽപന്നങ്ങളുടെ കയറ്റുമതി രംഗത്ത് അടുത്തിടെ പ്രകടമായ വൻകുതിപ്പ്
വളരെയധികം വാർത്താപ്രാധാന്യം നേടിയിരുന്നു. ചിരട്ടക്കരി
അസംസ്കൃതപദാർത്ഥമാക്കി ഉത്പാടിപ്പിച്ചെടുക്കുന്ന ആക്ടിവേറ്റഡ് കാർബൺ
അഥവാ ഉത്തേജിതകരിയിൽ നിന്നുള്ള കയറ്റുമതിയാണ് ഈ വാർത്താ
പ്രാധാന്യത്തിന് നിദാനമായത്.
തൊണ്ണൂറുകളുടെ രണ്ടാം പാദത്തിലാണ് ആക്ടിവേറ്റഡ് കാർബൺ ഇന്ത്യയിൽ
നിന്നും കയറ്റുമതി രംഗത്തേക്ക് ചുവട് വെച്ച് തുടങ്ങിയത്. ഇന്ന്
ഇന്ത്യ ഈ രംഗത്തെ അതികായൻ ആയി വളർന്ന് കഴിഞ്ഞുവേന്ന് പറയാം. ഒരു
കാലത്ത് അമേരിക്ക, യൂറോപ്പ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക്
ചിരട്ടക്കരി നൽകിയിരുന്നത് ശ്രീലങ്കയായിരുന്നു. ഇന്ന് തെങ്ങ്
കൃഷിയുള്ള മിക്കവാറും എല്ലാ രാജ്യങ്ങളും ചിരട്ടക്കരി
നിർമ്മാണത്തിലേക്കും; അവയിൽചില രാജ്യങ്ങൾ ആക്ടിവേറ്റഡ് കാർബൺ
നിർമ്മാണരംഗത്തേക്കും തിരിഞ്ഞിട്ടുണ്ട്. ലോകവിപണിയിൽ ആക്ടിവേറ്റഡ്
കാർബൺ കയറ്റുമതി 1,25,000 ടണ്ണാണ്. അവരിൽ ഒന്നാമനായാണ് ഇന്ത്യയുടെ
തിളക്കം. കയർ ഒഴികെയുള്ള ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 255 കോടി
വിദേശനാണ്യം നേടി ആക്ടിവേറ്റഡ് കാർബണിന്റെ കയറ്റുമതി രംഗത്ത് ഇന്ത്യ
ഒന്നാം സ്ഥാനത്തെത്തി നിൽക്കുന്നു.
ആക്ടിവേറ്റഡ് കാർബൺ കയറ്റുമതി വിഹിതത്തിൽ 31.25 ശതമാനം കുത്തകയോടെ 38712 മെട്രിക് ടൺ ആക്ടിവേറ്റഡ് കാർബണാണ് കഴിഞ്ഞവർഷം ഇന്ത്യ കയറ്റുമതി ചെയതത്. ഇന്ത്യയിൽ നിന്നും ആക്ടിവേറ്റഡ് കാർബൺ ഇറക്കുമതി ചെയ്ത രാജ്യങ്ങളേതെന്നല്ലേ? ജപ്പാൻ,
അമേരിക്ക, ജർമ്മനി കൊറിയ, തായ്‌ലൻഡ്, സിംഗപ്പൂർ ഇവരെല്ലാമാണ് നമ്മുടെ
കറുത്തപൊന്നിനുപിന്നാലെ പരക്കം പായുന്നത്.
ആക്ടിവേറ്റഡ് കാർബൺ കയറ്റുമതി രംഗത്തുള്ള മറ്റ് രാഷ്ട്രങ്ങൾ ഇന്തോനേഷ്യ, മലേഷ്യ,
ഫിലിപ്പീൻസ്, ശ്രീലങ്ക, തായ്‌ലൻഡ് എന്നിവയാണ്. ഇന്ത്യ കഴിഞ്ഞാൾ
ലോകവിപണിയിലെ ഏറ്റവും വലിയ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്തോനേഷ്യയാണ്