14 Dec 2011

സംഭ്രമങ്ങളുടെ മുൾമുനകളിൽ


കെ.ഇ.എൻ

ഒന്ന്‌
       കഥയെ മലയാളഭാഷ മനസ്സിലേറ്റു വാങ്ങിയത്‌ ജീവിതത്തിന്റെ നിറപ്പൊരുളാണ്‌.
കഥകഴിഞ്ഞു എന്ന്‌ പറഞ്ഞാൽ നിസ്സംശയമായും ജീവിതം നിലച്ചുവേന്നല്ലാതെ
മറ്റൊരർത്ഥവും മലയാളത്തിലില്ല.  അത്ര മേൽ കഥ മനുഷ്യജീവിതത്തിന്റെ
ആർദ്രമായ ഭൂമിയും അനന്തമായ ആകാശവുമാണ്‌.  കാര്യങ്ങളെ പോലും കഥയാക്കുന്ന
സൊറപറച്ചിലിനെ വെറും സമയം കൊല്ലിയായല്ല മറിച്ച്‌ ഒരു ജീവിതപ്രവേശത്തിന്റെ
പുളകമായി സ്വീകരിക്കാനുള്ള സന്നദ്ധതയാണ്‌ ആഗോളവത്കരണാനന്തര കാലം
ആവശ്യപ്പെടുന്നത്‌.  കുഞ്ഞുങ്ങളും മുതിർന്നവരും തമ്മിലുള്ള സൊറയാണ്‌,
പണ്ട്‌, പണ്ട്‌ അങ്ങിനെയിങ്ങനെ തുടങ്ങി ഒരു പാട്‌ ആശ്ചര്യങ്ങളും
ആശങ്കകളും സൃഷ്ടിച്ചുകൊണ്ട്‌ പലതരം കഥകളായി നമ്മുടെ ജീവിതത്താഴ്‌വരകളിൽ
തളിർത്തത്‌ അവസാനിക്കാത്തവിധം തുടരുന്ന കഥകളെ താത്കാലികമായെങ്കിലും
തളിർത്തത്‌ അവസാനിക്കാത്തവിധം തുടരുന്ന കഥകളെ താത്കാലികമായെങ്കിലും
കടിഞ്ഞാണിടാൻ വേണ്ടി മറ്റൊരു കഥയെത്തന്നെ ആശ്രയിക്കുകയാണ്‌ മനുഷ്യ സമൂഹം
മുമ്പ്‌ ചെയ്തത്‌.
       ഒരു രാജാവിന്‌ അഞ്ഞുമക്കൾ, നാലു മക്കളുടെ പേരു ചേർത്ത്‌ കഥ കേൾക്കുന്നവർ
അഞ്ചാമത്തെ  കുട്ടിയെ പേര്‌ വിളിക്കണമെന്ന്‌ കഥപറഞ്ഞുതീരും മുമ്പേ
പരസ്പരം തീരുമാനിച്ചു കൊണ്ടാണ്‌ കഥ പറയാൻ തുടങ്ങുന്നത്‌.  ഒന്നാമൻ, ക,
രണ്ടാമൻ ഥ, മൂന്നാമൻ മ, നാലാമൻ, തി, ഇതൊക്കെ ചേർത്ത്‌ കഥകേൾക്കുന്നവർ
അഞ്ചാമത്തെ കുട്ടിക്ക്‌ പേരിട്ടാൽ അത്‌, കഥമതി എന്നാവും.  അതോടെ
കഥകേൾക്കുന്നത്‌ അവസാനിപ്പിക്കേണ്ടി വരുമെന്ന്‌ മുൻ അനുഭവങ്ങളിൽ നിന്നും
അറിഞ്ഞിരുന്നത്‌ കൊണ്ട്‌ കുട്ടികളാരും രാജാവിന്റെ അഞ്ചാമത്തെ കുട്ടിക്ക്‌
പേരു വിളിക്കുമായിരുന്നല്ലോ.  പേരില്ലാത്ത ഒരഞ്ചാം കുട്ടിയായി ഇന്നും കഥ
തുടരുകയാണ്‌.
       കുഞ്ഞുനാളിൽ തന്നെ കുട്ടികൾക്കുവേണ്ടി മാറ്റാരോ പാടുന്ന താരാട്ട്‌
പാട്ടുകളും കഥയും  തമ്മിൽ ഒരു താരതമ്യവും സാധ്യമല്ല.  താരാട്ട്‌
കുട്ടികളുടെ ചെലവിൽ മുതിർന്നവർ വാത്സല്യം  ആഘോഷിക്കുന്നതാണ്‌ എന്നാൽ, കഥ
അങ്ങനെയല്ല.  കഥ കേൾക്കുന്നതിനിടയിൽ ഉറങ്ങിപ്പോകുന്ന കുട്ടികൾപോലും
ഉണർന്നാൽ, എന്നിട്ടെന്തുണ്ടായി എന്ന്‌ അനിവാര്യമായും ചോദിക്കും!  എന്നാൽ,
ഒരു താരാട്ടിൽ ഒരു എന്നിട്ടുമില്ല.  അത്‌ തുടക്കത്തിൽ തന്നെ
തീർന്നുപോകുന്ന ഒരു താളമാണ്‌.  കഥ പക്ഷേ, പിന്നെയിലും എന്നിട്ടിലും
തട്ടിത്തടഞ്ഞാണ്‌ തിടം വെയ്ക്കുന്നത്‌.  കാര്യം കുറുകിക്കുറുകിയാണത്‌
സ്വയമൊരു കഥയായി കരുത്താർജ്ജിക്കുന്നത്‌.  അപ്പോൾ ഷഹർസാടാ നിരന്തരം
കഥയുത്പാദിപ്പിക്കുന്ന നിതാന്തമായ ജീവിത ജാഗ്രതയുടെ ഒരനശ്വരസ്മാരകമാകും.

രണ്ട്‌
       അങ്ങനെ ഷഹർസാദ സുൽത്താനെ തോൽപ്പിച്ചു.  ആയിരത്തൊന്നു രാവിൽ അവൾ പറഞ്ഞ
വിലോഭനീയമായ കഥകൾക്കിടയിൽ രാജാവിന്റെ വാൾ വീണുപോയി.  ഷഹർസാദയുടെ മിച്ചം
കിട്ടിയ ശിരസ്സ്‌ കഥയുടെ വിജയസ്രോതസ്സായി ഉയർന്നു നിന്നു.  അധികാര
സ്ഥാപനങ്ങൾക്കെതിരെ സ്വന്തം ശക്തി കഥ അങ്ങനെ തെളിയിച്ചു.  ഇതൊക്കെ
പണ്ട്‌, പണ്ട്‌.  ഇന്ന്‌ കഥ കാര്യവും കാര്യം കഥയുമായി.  പഴയ
പടക്കോട്ടകളൊക്കെയും പുരാവസ്തുക്കളായി.  ഷഹർസാദയും സുൽത്താനുമൊപ്പം പഴയ
കഥപറച്ചിൽ രീതികളും ചരിത്രസ്മരണകളിലം#​‍ു പുനർപാരായണത്തിലുമൊതുങ്ങി.

       കഥ അപ്പോഴും പുതിയ ആകാശങ്ങൾ തേടി ചിറകടിച്ചുകൊണ്ടേയിരുന്നു.
അനുഭൂതിയുടെ അപരിചിത ഭൂമിതേടി വിനിമയത്തിന്റെ വിസ്മയങ്ങൾ കൊതിച്ച്‌,
ഇല്ലാത്ത ഇരുട്ട്‌ മുറിയിലെ, ഉള്ള പൂച്ചയെ തേടി വായനാ വഴികളിലൊക്കെയും
മുള്ള്‌ വിരിച്ച്‌, പുതിയ സുൽത്താന്മാരുടെ തലകൾക്കുള്ളിൽ സ്ഫോടനങ്ങൾ
സൃഷ്ടിച്ച്‌, ഇനി കഥാലോകത്തൊരു ഷഹർസാദയില്ലെന്നറിയിച്ചുകൊണ്ട്‌ പുതിയകഥ,
പഴയ ഭാവുകത്വത്തിന്റെ ഗർഭഗൃഹങ്ങളിൽ കിടന്ന്‌, പിറവിക്ക്‌ വേണ്ടി പിടഞ്ഞു
സീറോ+സീറോ= ബിഗ്ബാങ്ങ്‌ എന്ന യുവ കഥാകൃത്ത്‌ രാകേഷ്ണാഥ്‌ കെ.ആറിന്റെ
കഥാസമാഹാരത്തിൽ നിറയുന്നത്‌, ആദിമദ്ധ്യാന്ത പൊരുത്തമുള്ള കഥയുടെ
നിർവൃതിയല്ല, പുതിയ  രീതിക്കുള്ള തീവ്രപൊറുതി കേടുകളാണ്‌.  സാമ്പ്രദായിക
വിനിമയരീതികളെ സാഹസികമായി മറിച്ചിടാനുള്ള സൗന്ദര്യപരീക്ഷണങ്ങൾ, കുറ്റി
പൊരിക്കാനുള്ള ഒരു കാളക്കിടാവിന്റെ വീറോടെ രാകേഷ്ണാഥിന്റെ
അസ്വസ്ഥകഥാലോകങ്ങളിൽ നിന്നും കുതറുകയാണ്‌.  സംഭ്രമങ്ങളുടെ മുൽമുനകളിൽ
നിന്നാണ്‌, രാകേഷ്ണാഥിന്റെ കഥകൾ കഥയുടെ പൂർവ്വമാതൃകകൾക്കപ്പുറം കടക്കാൻ
പിടയുന്നത്‌.  ആ അർത്ഥത്തിൽ അത്‌ വഴിതെറ്റി നടത്തത്തിന്റെ
സ്വർഗ്ഗകാഹളമാണ്‌.  സുദൃഢമായ കാഴ്ചപ്പാടുകൾക്ക്‌ പകരം ശിഥില
കാഴ്ചകൾകൊണ്ട്‌ സമാന്തരകാഴ്ചപ്പാട്‌, അല്ലെങ്കിൽ ഒരു കാഴ്ചപ്പാട്‌
സൃഷ്ടിക്കാനാണ്‌ രാകേഷ്‌ നാഥ്‌ ശ്രമിക്കുന്നത്‌.  കഥപറച്ചിലിന്റെ
ഉപരിപ്ലവതകളെ മറിച്ചിടുക വഴി ഒരു രണ്ട്‌ ചുവട്‌ മുന്നിലും, ഉജ്വലമായ ഒരു
ജീവിതവീക്ഷണവുമായി അതിനെ ഐക്യപ്പെടുത്താനാകായ്കകൊണ്ട്‌ ഒരു ചുവട്‌
പിന്നിലുമായി.  ഇപ്പോൾ സ്വയം പിളർന്നാണ്‌ രാകേഷ്ണാഥ്‌ എന്ന
ശ്രദ്ധേയർഹിക്കുന്ന യുവകഥാകൃത്തിന്റെ കഥാലോകം ഒരു വായനാ വെല്ലുവിളിയായി
നിവർന്നുനിൽക്കുന്നത്‌.  സർഗധനനായ ഈ യുവകഥാകൃത്തിന്‌ സ്വന്തം രചനകളുടെ
തുടർച്ചയിൽ വെച്ച്‌ ഈയൊരു വൈരുധ്യത്തെ മുറിച്ചു കടന്ന്‌ മുന്നോട്ട്‌
പോകാൻ കഴിയും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...