14 Dec 2011

നഗരികാണിയ്ക്കൽ


പായിപ്ര രാധാകൃഷ്ണൻ

ഒരു കൃശപ്രവാഹത്തെ
നഗരികാണിയ്ക്കലിന്നിറങ്ങിയതാണ്‌
സ്മൃതിവൈവശ്യങ്ങളിൽ തളർന്ന്‌
മടിയിൽകിടന്ന്‌ മകളായി
ഒരിതരപ്രകൃതത്താൽ
ജീവപരാഗങ്ങളെ
പ്രകൃതിവിലാസങ്ങളെ
ജൈവാശ്ലേഷത്താൽ
സ്വായത്തമാക്കാനായുന്ന
പൂക്കളെപ്പോലെ
നാഗരികച്ചമയങ്ങളെവെടിഞ്ഞ്‌
പാതിവഴിയിൽ
എറിഞ്ഞുകളയാനാവാത്ത
പഴകിയ പാഥേയമായി
ഉപരിയാത്രയ്ക്കുള്ള
കുടുസ്സുലിഫ്റ്റിന്റെ
തണുപ്പിൽ ലഘുപാചകം
അടുക്കളയിൽവേവാത്ത അടുപ്പം
തൊടുകുറിയിൽ
പാതിവെന്ത തൊടുകുറി!
പതുക്കെപ്പതുക്കെ,
ചെറുചൂടിൽ,
പൊള്ളിക്കാതെ,ഒരു തുള്ളി!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...