14 Jan 2012

ഉപക്ഷേപം


ചെമ്മനം ചാക്കോ

"ഉപക്ഷേപം', 'ഉപക്ഷേപം'
എന്നുചൊല്ലുന്നതെന്തെടോ?"
പുത്തൻ എം.എൽ.എ തന്നോടു
മിത്രമാം ഞാൻ തിരക്കിനേൻ.

"അറിയില്ലേ? മഹാമോശം!"
എം.എൽ.എ. തന്ത്രശാലിയാൾ
മീശതൂത്തുതുടച്ചും
ഊശയാക്കിച്ചിരിക്കയായ്‌!

"അറിയി,ല്ലതിനാലല്ലേ
ചോദിച്ചേൻ?"-കാര്യമത്രയും
ചിരിയിൽ താണുപോകാതെ
കരുതിക്കൂട്ടിനിന്നുഞ്ഞാൻ.

"എഴുത്തും കുത്തുമായ്‌ സ്വന്തം
'കാലക്ഷേപം'കഴിപ്പു സാർ;
എം.എൽ.എപ്പണിയിന്നെന്റെ
കാലക്ഷേപം"-തുടർന്നയാൾ:-

"അതിനും മുമ്പു ജീവിക്കാൻ
ഉപായങ്ങൾ നിരത്തിഞ്ഞാൻ
ഊരിൽ ചുറ്റിയകാലം താൻ
'ഉപക്ഷേപം'; തെരിഞ്ചിതാ?

പിടികിട്ടാത്തപക്ഷം സാർ
തന്തപ്പടിയോടു പോയ്‌
ചോദിച്ചാലു, മിവൻപോട്ടേ
ഹോട്ടലുൽഘാടനത്തിനായ്‌!"

നിയമത്തിന്റെ ശ്രീകോവിൽ
നായ്നിരങ്ങി നശിക്കയോ?
നിലവിട്ടുമനംനൊന്തെൻ-
തലകുമ്പിട്ടിരുന്നു ഞാൻ !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...