14 Jan 2012

നിലാവിന്റെ വഴി

 ശ്രീപാര്‍വ്വതി
നഷ്ടപ്പെടലിനപ്പുറമുള്ളത്....

വളരെ യാദൃശ്ചികമായാണ്, അനു അജയിന്‍റെ ജീവിതത്തിലേയ്ക്കു കടന്നു വന്നത്. ജീവിതത്തില്‍ സ്വന്തം പോരായ്മകള്‍ തിരിച്ചറിഞ്ഞു കൊണ്ട് മറ്റൊരു പെണ്‍കുട്ടിയെ സ്വന്തം ജീവിതത്തിലേയ്ക്കു ക്ഷണിയ്ക്കാന്‍ അജയിന്, മടിയയിരുന്നു.പക്ഷേ അനു അതെല്ലാം മറി കടന്നു. അജയിന്, പിന്നെ ജീവിതം അത്യാഹ്ലാദത്തിന്‍റേതായിരുന്നു. ദിനവുമുള്ള അനുവിന്‍റെ വിളികളില്‍ തന്‍റെ ജീവിതം എത്ര ലാഘവത്തോടെയാണ്, ഒഴുകുന്നതെന്ന് അയാള്‍ മനസ്സിലാക്കി. പ്രണയത്തിന്‍റെ അത്യപൂര്‍വ്വമായ സുഖം അയാളെ കരയിപ്പിക്കാറുണ്ടായിരുന്നു. അജയിന്‍റെ വീട്ടിലെ സന്ദര്‍ശകര്‍ക്കും സുഹൃത്തുക്കള്‍ക്കും അച്ഛനും അമ്മയ്ക്കും വരെ അറിയാമായിരുന്നു അനുവിന്‍റെ കാര്യം. അവര്‍ എല്ലവരും അവളെ ഫോണില്‍ വിളിച്ച് സംസാരിച്ചു, സ്വപ്നങ്ങള്‍ നെയ്തു.അജയിന്‍റെ അമ്മ ഒരുപാട് ആഹ്ലാദിച്ചു.

മകന്‍റെ ജീവിതത്തില്‍ ചേക്കേറാന്‍ ഒരു പെണ്‍കിളി എത്തിയല്ലോ, അല്ലെങ്കില്‍ മരവിച്ചു പോയേനെ അവന്‍റെ ജീവിതം.
അനുവിന്‍റെ വീട്ടില്‍ അവള്‍ ആരോഡും പറഞ്ഞിരുന്നില്ല പ്രണയത്തെ പറ്റി. ജീവിതം സമ്മാനിച്ചത് പ്രായമായ അച്ഛനും അമ്മയും കുറച്ചു കഷ്ടപ്പാടുകളുമാനെന്ന് അനു എപ്പോഴും പറയുമായിരുന്നു. അങ്ങനെ ആ നിവൃത്തികേടില്‍ നിന്നൊക്കെ മോചനവുമായി അവള്‍ക്ക് നല്ലൊരു ജോലി ശരിയായി.പക്ഷേ ജോലി ലഭിയ്ക്കാന്‍ വേണ്ടി എടൂത്ത കടവും കൂട്ടി നല്ലൊരു സംഖ്യ ഉണ്ടാക്കണമായിരുന്നു അവള്‍ക്ക് ജീവിതം കരുപ്പിടിയ്ക്കാന്‍.

പക്ഷേ ജോലി ലഭിയ്ക്കാന്‍ വേണ്ടി എടൂത്ത കടവും കൂട്ടി നല്ലൊരു സംഖ്യ ഉണ്ടാക്കണമായിരുന്നു അവള്‍ക്ക് ജീവിതം കരുപ്പിടിയ്ക്കാന്‍. ജോലിയിലെ ദിനങ്ങള്‍ അവള്‍ക്ക് സന്തോഷം പകര്‍ന്നു, എന്തു തിരക്കുകള്‍ ഉണ്ടെങ്കിലും അനു അജയിനെ പതിവായി വിളിയ്ക്കുമായിരുന്നു. ഒടുവില്‍ അജയിനു തോന്നി, എത്ര നാളാണ്, ഈ ബന്ധം നീട്ടിക്കൊണ്ടു പോവുക? എന്നായാലും അനുവിന്‍റെ വീട്ടുകാര്‍ അറിയണം, എന്നാല്‍ പിന്നെ ഒന്ന് പ്രപ്പോസ് ചെയ്താലോ, അനുവിന്, നല്ല പേടിയുണ്ടായിരുന്നു, പക്ഷേ വല്ലാത്തൊരു ആത്മധൈര്യം ഉണ്ട അവള്‍ക്ക് കാരണം മകളുടെ ഇഷ്ട്ങ്ങള്‍ക്കൊന്നും ഇതുവരെ അച്ഛന്‍ എതിരു നിന്നിട്ടില്ല, പിന്നെ ആകെ എതിര്‍പ്പ് വരേണ്ടത് അജയിന്‍റെ ശാരീരിക അവസ്ഥകള്‍ കാരണമാണ്. എന്തായാലും വിളിയ്ക്കട്ടെ...
രണ്ടു ദിവസത്തിനകം അജയ് വിളിച്ചു;
ഹലോ ഇത് അനുവിന്‍റെ വീടല്ലേ?
അനുവിന്‍റെ അച്ഛനാണ്, സംസാരിച്ചത്,"അതേ അനുവിന്‍റെ അച്ഛനാണ്, അവളിവിടെയില്ലല്ലോ..."
"അല്ല എനിക്ക് അച്ഛനോടാണ്, സംസാരിക്കാന്‍ ഉള്ളത്... അജയ് പാതിയില്‍ നിര്‍ത്തി
"എന്താ പറഞ്ഞോളൂ... അജയിന്‍റെ ഉള്ളില്‍ പെരുമ്പറകള്‍ ഒന്നിച്ചു മുഴങ്ങുന്നുണ്ടായിരുന്നു.
അവന്‍ പറഞ്ഞു" എനിക്ക് അനുവിനെ ഇഷ്ടമാണ്, കുറച്ച് ശാരീരിക ദൌര്‍ബല്യങ്ങള്‍ ഉണ്ടെനിക്ക് അതു മനസ്സിലാക്കിയാണ്, അനു എന്നെ സ്നേഹിച്ചത് ഞ്ങ്ങളുടെ വിവാഹം നടത്തി തരണം"
നടത്താമെന്നോ ഇല്ലെന്നോ പറയാതെ അവസ്ഥകളും അടുപ്പവും മനസ്സിലാക്കി അച്ഛന്‍ ഫോണ്‍ വച്ചു.
പിന്നീട് വിളിച്ചത് അനുവാണ്.
അത്ര നാള്‍ ഇല്ലാത്തൊരു ശാന്തത അവളുടെ സ്വരത്തിലുള്ളത് അജയിനെ ഭയപ്പെടുത്തി.
അവള്‍ പറഞ്ഞു,, " അജയ്, വീട്ടില്‍ സമ്മതിക്കുന്നില്ല, അച്ചന്‍റെ സമ്മതമില്ലാതെ എനിക്കു കഴിയില്ല.... ഞാന്‍ എന്തു ചെയ്യും?"
വിറച്ചുപോയ ഹൃദയത്തെ വരുതിയില്‍ നിര്‍ത്താനാകാതെ അജയ് പരവേശപ്പെട്ടു. അച്ഛനോട് ചോദിച്ചിട്ടാണോ നീ എന്നെ പ്രണയിച്ചത്, നാട്ടുകാരെ മുഴുവന്‍ അറിയിച്ചത്? എന്ന്‌റെ അവസ്ഥയില്‍ കൂടെ നിന്നത്...
ഒന്നും അജയ് ചോദിച്ചില്ല, അവന്‍റെ വിങ്ങലില്‍ എല്ലാമുണ്ടായിരുന്നു.
ആ പ്രണയം അവിടെ അവസാനിച്ചു. പക്ഷേ വേദനയുള്ളൊരു തമാശ അവര്‍ ഇപ്പോഴും തമ്മില്‍ സംസാരിക്കാറുണ്ട്. പലതവണയും ഞങ്ങളുടെ ഒക്കെയടുത്ത് അവളേകുറിച്ച് ക്ഷോഭിച്ചു സംസാരിച്ചെങ്കിലും അയാളുടെ മനസ്സിലെ പ്രണയത്തിന്‍റെ നീറ്റല്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ ഇപ്പോള്‍ സുഹൃത്തുക്കളാണത്രേ... ഒരുപാടു നാള്‍ മനസ്സില്‍ താലോലിച്ച പെണ്ണിനെ സുഹൃത്തായി കാണാന്‍ കഴിയുമോ? മനസ്സില്‍ വിങ്ങലായി നിന്ന പ്രണയം സൌഹൃദത്തിന്‍റെ ആഴക്കടലില്‍ ഒളിപ്പിച്ചു വയ്ക്കാന്‍ കഴിയുമോ? അറിയില്ല... അജയ് ഇപ്പൊഴും ഞ്ങ്ങള്‍ക്ക് ഒരു മുറിയുന്ന പുഞ്ചിരി സമാനിച്ചു കൊണ്ട് കടന്നു വരുന്നു. ജീവിതത്തിന്‍റെ ബാക്കിയുള്ല വഴികള്‍ അനാഥമാണ്, അയാള്‍ക്കു മുന്നില്‍ എങ്കിലും അജയ് ആ നടകള്‍ കയറാന്‍ ശ്രമിയ്ക്കുന്നു, കുറച്ച് നല്ല കൂട്ടുകാരുടെ സ്നേഹം കൊണ്ട്. അനുവിന്‍റെ ജീവിതത്തിന്, ആശംസകള്‍ നേര്‍ന്നു കൊണ്ട്...........
പ്രണയത്തിനുള്ള അതി തീവ്രമായ ഒരു നോവാണു അതിന്‍റെ നഷ്ടത്തിനൊപ്പം കടന്നു വരുന്നത്,
" നീ എന്നിലേയ്ക്ക് പെയ്തിറങ്ങുന്നത് ഞാന്‍ അറിയുന്നുണ്ട്...
ഒരു പാതിയില്‍ ഇനി നീ എന്നില്‍ വേണ്ട എന്നു തീരുമാനിക്കുകയും മറുപാതിയില്‍ നീ നഷ്ടമായ എന്നെയോര്‍ത്ത് വിലപിക്കുകയും...
നീ എന്നിലുണ്ടെന്ന് അറിയാതെയല്ല, പക്ഷേ നിന്‍റെ കാതരമായ മിഴികള്‍ എന്നെ വേദനയിലാഴ്ത്തുന്നു. ഓര്‍മ്മകള്‍ വരുന്നത് കൂട്ടത്തോടെ...
അന്ന് ആദ്യമായി കണ്ട നീ ഏതോ ജന്‍മസ്മരണയാലെന്ന പോലെ പുഞ്ചിരിച്ചതും, ഞാന്‍ നിനക്ക് മുഖം തരാതെ മാറി നിന്നതും. അപരിചത്വത്തിന്‍റെ മുഖംമൂടി നിനക്കുണ്ടായിരുന്നില്ല, നഷ്ടപ്പെട്ട പ്രണയത്തെ തിരിച്ചറിഞ്ഞതിന്‍റെ ആശ്വാസം നിന്നിലുണ്ടായിരുന്നു. ഞാന്‍ വിഡ്ഡി... നിന്നെ കാണാതെ , കേള്‍ക്കാതെ, അറിയാതെ ദൂരങ്ങളില്‍ കൂടി സഞ്ചരിച്ചു. പക്ഷേ ആത്മാവുകൊണ്ട് നിന്നെ തേടുന്നുണ്ടായിരുന്നു.
പെട്ടെന്നൊരു ദിനം മുതല്‍ നീ എന്നില്‍ നനഞ്ഞിറങ്ങാന്‍ തുടങ്ങി. നീയില്ലാതെ എനിക്ക് സ്വപ്നങ്ങള്‍ പോലുമില്ലെന്നായി... ഓരോ പാട്ടിലും നീ ജനിക്കാന്‍ തുടങ്ങി, ഒടുവില്‍ എന്നില്‍ ലയിക്കുകയും.
ഓര്‍മ്മ ഒരു അനുഗ്രഹമായി എന്നില്‍ എന്നുമുണ്ടായിരുന്നു, നമ്മള്‍ തമ്മില്‍ പിരിഞ്ഞ ആ മലയടിവാരം, മഞ്ഞു പുതച്ച മരങ്ങള്‍, തണുത്ത പുഴ, മഞ്ഞ ഇലകള്‍ വീണ വഴികള്‍... ഒടുവില്‍ ഈ ജന്‍മത്തില്‍ നീ ഒരു കൈദൂരത്തിനരികെ..... നിന്‍റെ കണ്ണുകള്‍ എന്നെ തേടുകയും, എന്നില്‍ തപസ്സിരിക്കുകയും.....
ഇനി ഒരു രക്ഷപെടല്‍ എനിക്കോ നിനക്കോ സാദ്ധ്യമല്ലാത്ത വിധം നീയെന്നില്‍ ഉരുകിച്ചേര്‍ന്നു പോയിരിക്കുന്നു... എന്തിന്, രക്ഷ... നിന്നോടൊത്തുള്ള അഗ്നിപ്രവേശവും ഞാന്‍  അതിജീവിക്കും, നീയെന്നിലുണ്ടല്ലോ ഒരു മഴയായ്... മഞ്ഞായ്..."





എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...