18 Feb 2012

അറിയിപ്പ്‌


മഹർഷി

കണ്ണിൽകുഴിച്ചിട്ട
കാത്തിരിപ്പിൽ
അഗ്നിയുടെ
മുളപൊട്ടി
നിഴലുകൾ
എരിയുന്നു
വിട്ടവാക്കുകളിൽ
സ്നേഹാക്ഷരങ്ങൾ
വെട്ടിത്തിളയ്ക്കുന്നു
നിന്റെ ചുണ്ടുകളിൽ

പുഴയുടെആഴത്തിൽ
മനസ്സുമുങ്ങിത്തപ്പി
വികാരത്തെ
വാരിയെടുക്കുന്നു

ഉടലുകളുടെ
പ്രതിബദ്ധത
നിർവികാരത
ഇഴചേർക്കുന്നു

ഉരുകിയനാവിൽ
പ്രേമരസം
ഉരുകിത്തൂങ്ങി
വാക്കെടുക്കുന്നു

വേവലാതികൾ
തിക്കിത്തിരക്കുന്നു
പരാതികൾ
ഗാഢംപുണരുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...