18 Feb 2012

കെട്ടുതാലി


ചെമ്മനം ചാക്കോ
ഞാന്‍ ഇലക്ഷനു നില്‍ക്കുകയാണ്‌. എതിരാളി നാട്ടിലെ ഒരു ഇടത്തരം ഗുണ്ടയാണ്‌. വോട്ടര്‍മാരെ ഭയപ്പെടുത്തിയും കാശുകൊടുത്തും വശത്താക്കുന്ന തിരഞ്ഞെടുപ്പുതന്ത്രമാണ്‌ പ്രയോഗിക്കുന്നത്‌. നാട്ടില്‍ ഇതിനകം നേടിയിട്ടുള്ള സല്‍പേരാണ്‌ എന്റെ  കൈമുതല്‍. തിരഞ്ഞെടുപ്പ്‌ എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു അഭിമാനപ്രശ്നമായിത്തീര്‍ന്നു. ജയിക്കുമോ തോല്‍ക്കുമോ? തിരഞ്ഞെടുപ്പിന്‌ ഇനി നാലുദിവസം മാത്രം!
 ഇരുപക്ഷവും ആവുന്നത്ര വേലകള്‍ ഇറക്കുകയാണ്‌. എന്റെ  പക്ഷം നഗരമധ്യത്തിലെ പ്രധാന മൈതാനത്തില്‍ ഒരുഗ്രന്‍ സമാപനസമ്മേളനം സംഘടിപ്പിക്കുകയായി. നിയോജകമണ്ഡലത്തിലെ എല്ലാഭംഗങ്ങളില്‍ നിന്നും അനുകൂലികള്‍ ഓടിയെത്തി. എന്റെ  സമാപന പ്രസംഗത്തെപ്പറ്റി അതിരുകടന്ന പ്രതീക്ഷയായിരുന്നു അണികള്‍ക്ക്‌. പ്രതിപക്ഷത്തിണ്റ്റെ സമാപന സമ്മേളനം പിറ്റേദിവസം അതേമൈതാനത്തുവച്ചു നടത്തുവാനാണ്‌ അവരുടെ പദ്ധതി. 
എന്റെ  പ്രസംഗം കേട്ട്‌ എതിര്‍ശസ്ത്രങ്ങളൊരുക്കുവാന്‍ പ്രതിപക്ഷത്തെ സ്ഥാനാര്‍ത്ഥിയും അനുചരന്‍മാരും അവിടെ എത്തിയിരുന്നു. പക്ഷേ തടിച്ചുകൂടിയ എണ്റ്റെ പക്ഷക്കാരുടെ ജനബാഹുല്യം കണ്ടപ്പോള്‍ യോഗം കലക്കാനുള്ള അവരുടെ പദ്ധതി വിജയിക്കുകയില്ല എന്നു ബോധ്യമായി. നോക്കുന്നിടങ്ങളിലെല്ലാം പൊലീസുകാരുമുണ്ട്‌. പ്രസംഗിച്ചു നില്‍ക്കുമ്പോള്‍ എണ്റ്റെ മനോവീര്യം കെടുത്തുക എന്ന പരിപാടി ആവിഷ്കരിച്ചു എതിര്‍ സ്ഥാനാര്‍ത്ഥി. മന്ദഗതിയില്‍ തുടങ്ങി അടിക്കടി ശക്തിനല്‍കി എതിരാളികളുടെ വാദമുഖങ്ങള്‍ ഓരോന്നും വെട്ടിനിരത്തി എണ്റ്റെ പ്രസംഗം കത്തിക്കയറുമ്പോള്‍, എന്റെ  എതിര്‍സ്ഥാനാര്‍ത്ഥി തന്നെ വേദിയിലേയ്ക്കു കയറി എന്റെ  കൈയില്‍ ഒരു കുറിപ്പുതന്നിട്ട്‌ താഴോട്ടിറങ്ങി. ഏറെഗമയില്‍ അത്യധികം വീറിലായിരുന്നു കക്ഷിയുടെ നടപടി. എന്തായിരിക്കും കുറിപ്പിലെന്ന്‌ ബഹുജനസഹസ്രത്തിന്‌ അറിയാന്‍ ഉല്‍ക്കണ്ഠ പെരുത്തുനില്‍ക്കുമ്പോള്‍, ഞാന്‍ ഒരുനിമിഷം പ്രസംഗം നിര്‍ത്തി മൌനമായി കത്തിലെ സാരാംശം നോക്കി:- "തെണ്ടിക്കഴുതേ, നിണ്റ്റെ വായടയ്ക്കടാ, മണ്ടശ്ശിരോമണി!" എന്നായിരുന്നു കുറിപ്പില്‍.
 കത്തിലെ ഉള്ളടക്കം പരസ്യമായി പറയണമോ എന്നു സംശയിക്കുമ്പോള്‍, പെട്ടെന്ന്‌ എനിക്ക്‌ ഒരു യുക്തിതോന്നി. വിഷാദാത്മകസ്വരത്തില്‍ സഹതാപഭാവത്തോടെ പ്രതിപക്ഷ നായകനെ ചൂണ്ടി ഞാന്‍ പറഞ്ഞു:- "മാന്യ ജനങ്ങളെ, തിരഞ്ഞെടുപ്പില്‍ എന്റെ  എതിരാളിയാണെങ്കിലും കത്തുതന്ന സുഹൃത്തിനോടു എനിക്ക്‌ അങ്ങേയറ്റത്തെ സഹതാപമുണ്ട്‌ നിങ്ങളും സഹതാപപൂര്‍വ്വം ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ നോക്കണമെന്ന്‌ ഞാന്‍ ആത്മാര്‍ത്ഥമായി അപേക്ഷിക്കുന്നു. അദ്ദേഹം എന്റെ   കൈവശം തന്നകുറിപ്പ്‌ അതേപടി ഞാന്‍ വായിക്കാം:- "എന്റെ  ഭാര്യയുടെ കെട്ടുതാലി ഈ മൈതാനത്തുവച്ചു നഷ്ടപ്പെട്ടിരിക്കുന്നു. കണ്ടുകിട്ടുന്നവര്‍ ദയവുചെയ്ത്‌ താന്തോന്നിയായ എണ്റ്റെ ഭാര്യയെക്കൂടി കൊണ്ടുപോകണം എന്നപേക്ഷ. "കൂക്കും വിളികളും ആകാശം പിളര്‍ന്നു! നേതാവ്‌ മഞ്ഞളിച്ച മുഖവുമായി സ്ഥലംവിട്ടു. തിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ എന്നെ ജയിപ്പിച്ചത്‌ ഈ കെട്ടുതാലിയാണ്‌.



--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...